പത്തനംതിട്ട: ലഹരിമരുന്ന് കേസിൽ മലേഷ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികളുടെ മോചനത്തിനായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഇടപെട്ടതായി ആന്റോ ആന്റണി എംപി. ലഹരിമരുന്ന് മാഫിയയുടെ കെണിയിൽപ്പെട്ട സജിത് സദാനന്ദൻ, സുമേഷ് സുധാകരൻ, അലക്സ് എബി ജേക്കബ് അലക്സാണ്ടർ, രഞ്ജിത് രവീന്ദ്രൻ എന്നിവരുടെ മോചനത്തിനുശ്രമിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു.
ജനുവരി 17നാണ് മലേഷ്യയിലെ ഷാ ആലം ഹൈക്കോടതി മലയാളികൾക്കു വധശിക്ഷ വിധിച്ചത്. ഇവരുടെ അപ്പീൽ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല.
ജനുവരി 17നാണ് മലേഷ്യയിലെ ഷാ ആലം ഹൈക്കോടതി മലയാളികൾക്കു വധശിക്ഷ വിധിച്ചത്. ഇവരുടെ അപ്പീൽ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല.