കോട്ടയം: കേരള കോണ്ഗ്രസ് -എമ്മിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇന്നലെ കോട്ടയത്തു ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും ഏകാഭിപ്രായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആർക്കും വോട്ടു ചെയ്യില്ല. മുന്നണിപ്രവേശനം സംബന്ധിച്ച വിവരങ്ങൾ സർപ്രൈസ് ഗിഫ്റ്റായിരിക്കും- കെ.എം. മാണി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഉന്നതാധികാര സമിതി യോഗത്തിൽ മനഃസാക്ഷി വോട്ടെന്ന ആശയം മാണി മുന്നോട്ടുവച്ചെങ്കിലും പി.ജെ. ജോസഫ് എതിർത്തു. അതു തെറ്റായ സന്ദേശം പ്രവർത്തകർക്കു നല്കുമെന്നും എൽഡിഎഫിന് അനുകൂലമായി ചിന്തിക്കാൻ ഇടയാക്കുമെന്നും പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി.
ഇതിനെ മറ്റു ചിലരും പിന്തുണച്ചതോടെ പിന്തുണ സംബന്ധിച്ച ചർച്ച ഒഴിവാക്കി. തുടർന്നുള്ള ചർച്ചകൾ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നടത്താമെന്നു പറഞ്ഞ് ഉന്നതാധികാര സമിതി യോഗം പിരിഞ്ഞു.
പിന്നീട് സ്റ്റിയറിംഗ് കമ്മിറ്റിയിലും ഇതേ നിലപാട് ആവർത്തിച്ചതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചു കൂടുതൽ ചർച്ചകളിലേക്കു കടക്കാതെ യോഗം പൂർത്തിയാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആർക്കും വോട്ടു ചെയ്യില്ല. മുന്നണിപ്രവേശനം സംബന്ധിച്ച വിവരങ്ങൾ സർപ്രൈസ് ഗിഫ്റ്റായിരിക്കും- കെ.എം. മാണി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഉന്നതാധികാര സമിതി യോഗത്തിൽ മനഃസാക്ഷി വോട്ടെന്ന ആശയം മാണി മുന്നോട്ടുവച്ചെങ്കിലും പി.ജെ. ജോസഫ് എതിർത്തു. അതു തെറ്റായ സന്ദേശം പ്രവർത്തകർക്കു നല്കുമെന്നും എൽഡിഎഫിന് അനുകൂലമായി ചിന്തിക്കാൻ ഇടയാക്കുമെന്നും പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി.
ഇതിനെ മറ്റു ചിലരും പിന്തുണച്ചതോടെ പിന്തുണ സംബന്ധിച്ച ചർച്ച ഒഴിവാക്കി. തുടർന്നുള്ള ചർച്ചകൾ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നടത്താമെന്നു പറഞ്ഞ് ഉന്നതാധികാര സമിതി യോഗം പിരിഞ്ഞു.
പിന്നീട് സ്റ്റിയറിംഗ് കമ്മിറ്റിയിലും ഇതേ നിലപാട് ആവർത്തിച്ചതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചു കൂടുതൽ ചർച്ചകളിലേക്കു കടക്കാതെ യോഗം പൂർത്തിയാക്കി.