തിരുവനന്തപുരം: വിദേശനിർമിത വിദേശമദ്യം സർക്കാർ ഏജൻസി വഴി സംസ്ഥാനത്തു വിതരണം ചെയ്യുന്നതിനുള്ള മദ്യനയ ഭേദഗതി മന്ത്രിസഭ അംഗീകരിക്കുന്നതിനു മുൻപു തന്നെ ബിവറേജസ് കോർപറേഷൻ ടെൻഡർ നടപടികൾ ആരംഭിച്ചു.
വിദേശനിർമിത വിദേശമദ്യം ബിവറേജസ് കോർപറേഷൻ വഴി സംസ്ഥാനത്തു വില്പന നടത്താനുള്ള തീരുമാനം അംഗീകരിച്ചതു കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു. എന്നാൽ, വിദേശനിർമിത വിദേശമദ്യം വിതരണം ചെയ്യാൻ താത്പര്യമുള്ള വിദേശ കമ്പനികളെ ക്ഷണിച്ചുകൊണ്ടുള്ള ഇ- ടെൻഡർ നടപടികൾ ബിവറേജസ് കോർപറേഷൻ കഴിഞ്ഞ ഫെബ്രുവരി 27നു തുടങ്ങിയിരുന്നു.
അതായത്, സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനു മുൻപുതന്നെ വിദേശനിർമിത വിദേശമദ്യത്തിന്റെ വിപണനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സർക്കാർ ഏജൻസി ആരംഭിച്ചു. ഏപ്രിൽ ഒന്നുമുതൽ തുടങ്ങേണ്ട ഇത്തരം മദ്യവിപണനത്തിനുള്ള നടപടിക്രമങ്ങൾ സർക്കാർ അംഗീകാരം ലഭിക്കുന്നതിനു മുൻപു തന്നെ ആരംഭിച്ചതു ചില ഉന്നതരുടെ നിർദേശ പ്രകാരമാണെന്നാണു ബിവറേജസ് കോർപറേഷൻ അധികൃതർ നൽകുന്ന വിവരം.
വിദേശനിർമിത മദ്യം ബിവറേജസ് കോർപറേഷനു നൽകാൻ തയാറുള്ള കമ്പനികളിൽ നിന്നു താത്പര്യം ക്ഷണിച്ചുകൊണ്ടുള്ള ഇ- ടെൻഡർ നടപടികളാണു ബിവറേജസ് കോർപറേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയത്. ഈ മാസം 22നു വൈകുന്നേരം നാലിനാണ് ഇ- ടെൻഡർ വഴി അപേക്ഷ നൽകാനുള്ള അവസാന തീയതി. 26നു ടെൻഡറുകളിൽ തീരുമാനം എടുക്കുമെന്നും ബിവറേജസ് കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള താത്പര്യപത്രത്തിൽ പറയുന്നു.
വിദേശനിർമിത വിദേശമദ്യം ബിവറേജസ് കോർപറേഷൻ വഴി വിതരണം ചെയ്യുമെന്നു നേരത്തേ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് യോഗവും സർക്കാർ നടപടിക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഇതിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമാണ്.
അതിനിടെ, വിദേശനിർമിത വിദേശമദ്യം വിപണനം ചെയ്യുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങളിൽ സർക്കാർ ഇനിയും വ്യക്തത വരുത്തിയിട്ടില്ലെന്നാണു ബിവറേജസ് കോർപറേഷൻ അധികൃതർ പറയുന്നത്. വിദേശനിർമിത മദ്യം കമ്പനികളിൽ നിന്നു വാങ്ങുമ്പോഴുള്ള ഇറക്കുമതിച്ചുങ്കം മദ്യക്കമ്പനിയോ ബിവറേജസ് കോർപറേഷനോ ആരു നൽകണമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ഇത്തരം മദ്യത്തിന് 150 ശതമാനം നികുതി ഈടാക്കുമെന്നു മാത്രമായിരുന്നു വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യൻ നിർമിത വിദേശമദ്യം മാത്രമാണു ബിവറേജസ് കോർപറേഷന്റെയും കണ്സ്യൂമർഫെഡിന്റെയും ഔട്ട്ലെറ്റുകൾ വഴി വില്പന നടത്തിയിരുന്നത്. ഇതിനൊപ്പമാണ് വിദേശനിർമിത വിദേശമദ്യവും വില്പന നടത്തുമെന്നു പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് വഴിയായിരുന്നു കേരളത്തിൽ വിദേശനിർമിത വിദേശമദ്യം വിപണനം നടത്തിയിരുന്നത്. അയൽസംസ്ഥാനങ്ങളിലെ ചില മാളുകൾ വഴിയും ഇത്തരം മദ്യം വില്പന നടത്തിയിരുന്നു.
ഏപ്രിൽ ഒന്നു മുതലാണു സംസ്ഥാനത്തു പുതിയ മദ്യനയം നിലവിൽ വരുന്നത്. ഇതിലെ ചില ഭാഗങ്ങൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചില തീരുമാനങ്ങൾ ഉൾപ്പെടുത്തിയുള്ള മദ്യനയ ഭേദഗതി കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ചതാണ്.
വിദേശനിർമിത വിദേശ മദ്യ വിപണനം കൂടാതെ ടൂറിസം മേഖലയിലെ മദ്യശാലകളുടെ പ്രവർത്തന സമയം അർധരാത്രി 12 മണിയായി ഉയർത്തിയതും പ്ലാസ്റ്റിക് കുപ്പികൾ വഴിയുള്ള മദ്യ വിപണനം ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതും ബാറുകളുടെ പാർട്ണർഷിപ്പ് ഫീസ് ഏകീകരിക്കുന്നതും അടക്കമുള്ള തീരുമാനങ്ങളാണു സർക്കാർ സ്വീകരിച്ചത്.
ദേശീയപാതയോരത്തു ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബാറുകൾ തുറക്കുന്നതിനായി 10,000 ജനസംഖ്യയിൽ കൂടുതലുള്ള പഞ്ചായത്ത് പ്രദേശങ്ങളെ നഗരമേഖലകളായി കണക്കാക്കാൻ നിർദേശിച്ചുകൊണ്ടു സർക്കാർ ഇറക്കിയ ഉത്തരവ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതുവഴി സംസ്ഥാനത്ത് കള്ളുഷാപ്പുകൾ അടക്കം പൂട്ടിക്കിടക്കുന്ന അറുന്നൂറിലേറെ മദ്യവില്പനശാലകളെങ്കിലും തുറക്കുമെന്നാണു കരുതപ്പെടുന്നത്.
കെ. ഇന്ദ്രജിത്ത്
വിദേശനിർമിത വിദേശമദ്യം ബിവറേജസ് കോർപറേഷൻ വഴി സംസ്ഥാനത്തു വില്പന നടത്താനുള്ള തീരുമാനം അംഗീകരിച്ചതു കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു. എന്നാൽ, വിദേശനിർമിത വിദേശമദ്യം വിതരണം ചെയ്യാൻ താത്പര്യമുള്ള വിദേശ കമ്പനികളെ ക്ഷണിച്ചുകൊണ്ടുള്ള ഇ- ടെൻഡർ നടപടികൾ ബിവറേജസ് കോർപറേഷൻ കഴിഞ്ഞ ഫെബ്രുവരി 27നു തുടങ്ങിയിരുന്നു.
അതായത്, സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനു മുൻപുതന്നെ വിദേശനിർമിത വിദേശമദ്യത്തിന്റെ വിപണനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സർക്കാർ ഏജൻസി ആരംഭിച്ചു. ഏപ്രിൽ ഒന്നുമുതൽ തുടങ്ങേണ്ട ഇത്തരം മദ്യവിപണനത്തിനുള്ള നടപടിക്രമങ്ങൾ സർക്കാർ അംഗീകാരം ലഭിക്കുന്നതിനു മുൻപു തന്നെ ആരംഭിച്ചതു ചില ഉന്നതരുടെ നിർദേശ പ്രകാരമാണെന്നാണു ബിവറേജസ് കോർപറേഷൻ അധികൃതർ നൽകുന്ന വിവരം.
വിദേശനിർമിത മദ്യം ബിവറേജസ് കോർപറേഷനു നൽകാൻ തയാറുള്ള കമ്പനികളിൽ നിന്നു താത്പര്യം ക്ഷണിച്ചുകൊണ്ടുള്ള ഇ- ടെൻഡർ നടപടികളാണു ബിവറേജസ് കോർപറേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയത്. ഈ മാസം 22നു വൈകുന്നേരം നാലിനാണ് ഇ- ടെൻഡർ വഴി അപേക്ഷ നൽകാനുള്ള അവസാന തീയതി. 26നു ടെൻഡറുകളിൽ തീരുമാനം എടുക്കുമെന്നും ബിവറേജസ് കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള താത്പര്യപത്രത്തിൽ പറയുന്നു.
വിദേശനിർമിത വിദേശമദ്യം ബിവറേജസ് കോർപറേഷൻ വഴി വിതരണം ചെയ്യുമെന്നു നേരത്തേ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് യോഗവും സർക്കാർ നടപടിക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഇതിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമാണ്.
അതിനിടെ, വിദേശനിർമിത വിദേശമദ്യം വിപണനം ചെയ്യുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങളിൽ സർക്കാർ ഇനിയും വ്യക്തത വരുത്തിയിട്ടില്ലെന്നാണു ബിവറേജസ് കോർപറേഷൻ അധികൃതർ പറയുന്നത്. വിദേശനിർമിത മദ്യം കമ്പനികളിൽ നിന്നു വാങ്ങുമ്പോഴുള്ള ഇറക്കുമതിച്ചുങ്കം മദ്യക്കമ്പനിയോ ബിവറേജസ് കോർപറേഷനോ ആരു നൽകണമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ഇത്തരം മദ്യത്തിന് 150 ശതമാനം നികുതി ഈടാക്കുമെന്നു മാത്രമായിരുന്നു വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യൻ നിർമിത വിദേശമദ്യം മാത്രമാണു ബിവറേജസ് കോർപറേഷന്റെയും കണ്സ്യൂമർഫെഡിന്റെയും ഔട്ട്ലെറ്റുകൾ വഴി വില്പന നടത്തിയിരുന്നത്. ഇതിനൊപ്പമാണ് വിദേശനിർമിത വിദേശമദ്യവും വില്പന നടത്തുമെന്നു പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് വഴിയായിരുന്നു കേരളത്തിൽ വിദേശനിർമിത വിദേശമദ്യം വിപണനം നടത്തിയിരുന്നത്. അയൽസംസ്ഥാനങ്ങളിലെ ചില മാളുകൾ വഴിയും ഇത്തരം മദ്യം വില്പന നടത്തിയിരുന്നു.
ഏപ്രിൽ ഒന്നു മുതലാണു സംസ്ഥാനത്തു പുതിയ മദ്യനയം നിലവിൽ വരുന്നത്. ഇതിലെ ചില ഭാഗങ്ങൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചില തീരുമാനങ്ങൾ ഉൾപ്പെടുത്തിയുള്ള മദ്യനയ ഭേദഗതി കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ചതാണ്.
വിദേശനിർമിത വിദേശ മദ്യ വിപണനം കൂടാതെ ടൂറിസം മേഖലയിലെ മദ്യശാലകളുടെ പ്രവർത്തന സമയം അർധരാത്രി 12 മണിയായി ഉയർത്തിയതും പ്ലാസ്റ്റിക് കുപ്പികൾ വഴിയുള്ള മദ്യ വിപണനം ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതും ബാറുകളുടെ പാർട്ണർഷിപ്പ് ഫീസ് ഏകീകരിക്കുന്നതും അടക്കമുള്ള തീരുമാനങ്ങളാണു സർക്കാർ സ്വീകരിച്ചത്.
ദേശീയപാതയോരത്തു ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബാറുകൾ തുറക്കുന്നതിനായി 10,000 ജനസംഖ്യയിൽ കൂടുതലുള്ള പഞ്ചായത്ത് പ്രദേശങ്ങളെ നഗരമേഖലകളായി കണക്കാക്കാൻ നിർദേശിച്ചുകൊണ്ടു സർക്കാർ ഇറക്കിയ ഉത്തരവ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതുവഴി സംസ്ഥാനത്ത് കള്ളുഷാപ്പുകൾ അടക്കം പൂട്ടിക്കിടക്കുന്ന അറുന്നൂറിലേറെ മദ്യവില്പനശാലകളെങ്കിലും തുറക്കുമെന്നാണു കരുതപ്പെടുന്നത്.
കെ. ഇന്ദ്രജിത്ത്