കോഴിക്കോട്: വോട്ടിനായി എല്ലാവരെയും സമീപിക്കുമെന്നു ബിജെപിയുടെ നിയുക്ത എംപി വി. മുരളീധരന്. ഒരോ വോട്ടും പ്രധാനമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍പിള്ള, കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
""ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ കെ.എം. മാണിയോടു വോട്ട് അഭ്യർഥിക്കാനാണു പോയത്. തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഓരോ വ്യക്തിയുടെയും വോട്ട് സുപ്രധാനമായതിനാല്‍ മണ്ഡലത്തിലെ മുഴുവന്‍ രാഷ്ട്രീയക്കാരെയും ജനങ്ങളെയും നേരില്‍ക്കണ്ട് വോട്ടഭ്യർഥിക്കും. അതിനു മറ്റൊരു അർഥവും നല്‍കേണ്ടതില്ല. പി. ജയരാജനെതിരേ വധഭീഷണിയുണ്ടെന്ന പ്രചാരണം സിപിഎമ്മിന്റെ പുതിയ നാടകമാണ്. ഷുക്കൂർ വധത്തില്‍ സിബിഐ അന്വേഷണം വന്നപ്പോൾ നെഞ്ചുവേദന ബാധിച്ച ജയരാജനെ ശുഹൈബ് വധവും യുഎപിഎ നിലനില്‍ക്കുമെന്ന കോടതി നിലപാടും ഇത്തരത്തില്‍ പുതിയ നാടകങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്.'' ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഭീഷണിക്കു പിന്നിലെന്നത് വ്യാജപ്രചാരണമാണെന്നും മുരളീധരന് പറഞ്ഞു.
""ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ കെ.എം. മാണിയോടു വോട്ട് അഭ്യർഥിക്കാനാണു പോയത്. തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഓരോ വ്യക്തിയുടെയും വോട്ട് സുപ്രധാനമായതിനാല്‍ മണ്ഡലത്തിലെ മുഴുവന്‍ രാഷ്ട്രീയക്കാരെയും ജനങ്ങളെയും നേരില്‍ക്കണ്ട് വോട്ടഭ്യർഥിക്കും. അതിനു മറ്റൊരു അർഥവും നല്‍കേണ്ടതില്ല. പി. ജയരാജനെതിരേ വധഭീഷണിയുണ്ടെന്ന പ്രചാരണം സിപിഎമ്മിന്റെ പുതിയ നാടകമാണ്. ഷുക്കൂർ വധത്തില്‍ സിബിഐ അന്വേഷണം വന്നപ്പോൾ നെഞ്ചുവേദന ബാധിച്ച ജയരാജനെ ശുഹൈബ് വധവും യുഎപിഎ നിലനില്‍ക്കുമെന്ന കോടതി നിലപാടും ഇത്തരത്തില്‍ പുതിയ നാടകങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്.'' ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഭീഷണിക്കു പിന്നിലെന്നത് വ്യാജപ്രചാരണമാണെന്നും മുരളീധരന് പറഞ്ഞു.