മണ്ണാർക്കാട്: ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ദേഹത്തു ബസ് കയറി രണ്ടുപേർ മരിച്ചു. മണ്ണാർക്കാട് കുന്തിപ്പുഴയിൽ നമ്പിയംകുന്ന് റോഡിലായിരുന്നു അപകടം. ഇന്നലെപുലർച്ചെ 5.20നായിരുന്നു അപകടം. പഴേരി പമ്പിനു പിന്നിലുള്ള ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്നു തൊഴിലാളികൾ. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്, സ്റ്റാർട്ട് ചെയ്തു പുറകോട്ടെടുത്തപ്പോൾ ഉറങ്ങിക്കിടന്നവർ പിൻ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു.
അപകടം സംഭവിച്ചത് ശ്രദ്ധിക്കാതെ ബസ് കടന്നുപോയി. തൊഴിലാളികളുടെ തലയിലൂടെയാണു ചക്രം കയറി യിറങ്ങിയത്. ദാരുണ ദൃശ്യങ്ങൾ പമ്പിന്റെ സിസിടിവിയിൽനിന്നു ലഭ്യമായിട്ടുണ്ട്. ചത്തീസ്ഗഢ് മാങ്കൂർ സ്വദേശികളായ ബല്ലി ഷോറി (18), സുരേഷ് ഗൗഡ (15) എന്നിവരാണു തൽക്ഷണം മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ രാജേഷിനെ പരിക്കുകളോടെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് എസ്ഐ വിപിൻ കെ. വേണുഗോപാൽ, ട്രാഫിക് എസ്ഐ ഹംസ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
അപകടം സംഭവിച്ചത് ശ്രദ്ധിക്കാതെ ബസ് കടന്നുപോയി. തൊഴിലാളികളുടെ തലയിലൂടെയാണു ചക്രം കയറി യിറങ്ങിയത്. ദാരുണ ദൃശ്യങ്ങൾ പമ്പിന്റെ സിസിടിവിയിൽനിന്നു ലഭ്യമായിട്ടുണ്ട്. ചത്തീസ്ഗഢ് മാങ്കൂർ സ്വദേശികളായ ബല്ലി ഷോറി (18), സുരേഷ് ഗൗഡ (15) എന്നിവരാണു തൽക്ഷണം മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ രാജേഷിനെ പരിക്കുകളോടെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് എസ്ഐ വിപിൻ കെ. വേണുഗോപാൽ, ട്രാഫിക് എസ്ഐ ഹംസ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.