കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ഒരാൾകൂടി സൂര്യാഘാതമേറ്റു മരിച്ചു. മടിക്കൈ ഏച്ചിക്കാനം ചുള്ളിമൂലയിലെ എം. പത്മനാഭനാ(60)ണു മരിച്ചത്. ശനിയാഴ്ച രാവിലെ സമീപത്തെ എക്കാൽ കുന്നിന്റെ മുകളിൽ ജോലിക്കു പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചനിലയിൽ കാണപ്പെട്ടത്. ദേഹമാസകലം പൊള്ളലേറ്റ പാടുണ്ടായിരുന്നു. ഇന്നലെ പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു മരണകാരണം സൂര്യാഘാതമാണെന്നു സ്ഥിരീകരിച്ചത്. ഭാര്യ: മാധവി. സഹോദരങ്ങൾ: ശാരദ (കള്ളാർ), ദാമോദരൻ (ഉദുമ), ശൈലജ (പരപ്പ), ലീല, കുമാരൻ, കുഞ്ഞമ്പു, ബാബു (വട്ടക്കല്ലുതട്ട്), പരേതരായ കൃഷ്ണൻ, നാരായണൻ, ശ്രീധരൻ.
കാസർഗോഡ് ജില്ലയിൽ സൂര്യാഘാതമേറ്റ് ഈ വർഷം രണ്ടാമത്തെ മരണമാണിത്. പത്തിനു കുമ്പള നായ്ക്കാപ്പ് സ്വദേശിയായ മെഡിക്കൽ റപ്രസന്റേറ്റീവ് കെ.വി. പ്രവീൺ (32) ഇത്തരത്തിൽ മരിച്ചിരുന്നു. ബൈക്കിൽ യാത്ര ചെയ്യവേ ബായാർപദവിൽ വച്ചാണു പ്രവീണിനു സൂര്യാഘാതമേറ്റത്. ദേഹമാസകലം പൊള്ളലേറ്റിരുന്നു.
കാസർഗോഡ് ജില്ലയിൽ സൂര്യാഘാതമേറ്റ് ഈ വർഷം രണ്ടാമത്തെ മരണമാണിത്. പത്തിനു കുമ്പള നായ്ക്കാപ്പ് സ്വദേശിയായ മെഡിക്കൽ റപ്രസന്റേറ്റീവ് കെ.വി. പ്രവീൺ (32) ഇത്തരത്തിൽ മരിച്ചിരുന്നു. ബൈക്കിൽ യാത്ര ചെയ്യവേ ബായാർപദവിൽ വച്ചാണു പ്രവീണിനു സൂര്യാഘാതമേറ്റത്. ദേഹമാസകലം പൊള്ളലേറ്റിരുന്നു.