ചെങ്ങന്നൂർ: പാണ്ടനാട്ട് വീടുകയറി ആക്രമണം. രണ്ടുപേർക്കു വെട്ടേറ്റു. മറ്റൊരാൾക്കു ബിയർ കുപ്പികൊണ്ടുള്ള അടിയേറ്റു. പാണ്ടനാട് മുറിയായിക്കര പുല്ലാപറന്പിൽ രാജേഷ്(30), മുറിയായിക്കര കൂട്ടുത്തറയിൽ സജിത്ത്(29), മുറിയായിക്കര ഞെട്ടൂർ വിജേഷ്(29) എന്നിവർക്കാണു പരിക്കേറ്റത്. രാജേഷിനു പുറത്തും സജിത്തിനു മൂക്കിനും വെട്ടേറ്റു. വിജേഷിനു ബിയർകുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു സംഭവം. സുഹൃത്തുക്കളായ മൂവരും രാജേഷിന്റെ വീട്ടിൽ ഇരിക്കുന്പോഴാണ് സംഭവം. ഈ സമയം അവിടേക്ക് എത്തിയ സമീപവാസികളും ബിഡിജെഎസ്- ബിജെപി പ്രവർത്തകരുമായ രണ്ടു പേർ വടിവാൾ, കന്പിവടി, ബിയർ കുപ്പി എന്നിവകൊണ്ട് ആക്രമിച്ചെന്നാണ് പരാതി. കഴിഞ്ഞദിവസം പാണ്ടനാട് രണ്ടാം വാർഡിൽ വഴിവിളക്ക് ഇല്ലാത്തതിനെത്തുടർന്ന് നടന്ന പ്രകടനത്തിൽ താൻ പങ്കെടുത്തിരുന്നെന്നും ഇതിന്റെ വൈരാഗ്യമാണ് ആക്രമിച്ചതിനു പിന്നിലെന്നും രാജേഷ് ആരോപിച്ചു.
പരിക്കേറ്റവരിൽ രാജേഷ് മുറിയായിക്കര ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും സജിത്ത് ബിഡിജെഎസ് പ്രവർത്തകനുമാണെന്നു പറയുന്നു. എന്നാൽ, സംഭവത്തിനു പാർട്ടികളുമായോ മുന്നണികളുമായോ യാതൊരു ബന്ധവുമില്ലെന്ന് എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ വക്താക്കൾ അറിയിച്ചു. മൂവരും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു സംഭവം. സുഹൃത്തുക്കളായ മൂവരും രാജേഷിന്റെ വീട്ടിൽ ഇരിക്കുന്പോഴാണ് സംഭവം. ഈ സമയം അവിടേക്ക് എത്തിയ സമീപവാസികളും ബിഡിജെഎസ്- ബിജെപി പ്രവർത്തകരുമായ രണ്ടു പേർ വടിവാൾ, കന്പിവടി, ബിയർ കുപ്പി എന്നിവകൊണ്ട് ആക്രമിച്ചെന്നാണ് പരാതി. കഴിഞ്ഞദിവസം പാണ്ടനാട് രണ്ടാം വാർഡിൽ വഴിവിളക്ക് ഇല്ലാത്തതിനെത്തുടർന്ന് നടന്ന പ്രകടനത്തിൽ താൻ പങ്കെടുത്തിരുന്നെന്നും ഇതിന്റെ വൈരാഗ്യമാണ് ആക്രമിച്ചതിനു പിന്നിലെന്നും രാജേഷ് ആരോപിച്ചു.
പരിക്കേറ്റവരിൽ രാജേഷ് മുറിയായിക്കര ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും സജിത്ത് ബിഡിജെഎസ് പ്രവർത്തകനുമാണെന്നു പറയുന്നു. എന്നാൽ, സംഭവത്തിനു പാർട്ടികളുമായോ മുന്നണികളുമായോ യാതൊരു ബന്ധവുമില്ലെന്ന് എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ വക്താക്കൾ അറിയിച്ചു. മൂവരും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചെങ്ങന്നൂർ പോലീസ് കേസെടുത്തു.