മറയൂർ: ചെന്നൈയിൽനിന്നു മറയൂർ - കാന്തല്ലൂർ മേഖല സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരി പുഴയിൽ മുങ്ങിമരിച്ചു. ചെന്നൈ മധുരവയൽ പല്ലവ നഗർ സ്വദേശിയും ചെന്നൈ ഹൈക്കോടതിയിലെ അഭിഭാഷകനുമായ ശരവണൻ(33) ആണ് ഇന്നലെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചത്.
ചെന്നൈയിൽനിന്നു ശരവണനും സുഹൃത്തുക്കളായ വിനോദ്, സുദർശനൻ, നിതീഷ്, സതീഷ്, ലൂക്ക് എന്നിവരുമടങ്ങുന്ന ആറംഗ സംഘം വെള്ളിയാഴ്ച വൈകുന്നേരമാണ് ചെന്നൈയിൽനിന്നു പുറപ്പെട്ടത്. ശനിയാഴ്ച രാവിലെ മറയൂരിലെത്തി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മറയൂരിൽനിന്ന് ഒരു കിലോമീറ്റർ അകലെ പാന്പാറിന്റെ കൈവഴിയായ മൈലാടി പുഴയിലെ പന്നിക്കയം ഭാഗത്ത് എത്തിയത്. ഭക്ഷണം കഴിച്ചശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴാണു ശരവണൻ പുഴയിൽ മുങ്ങിത്താഴ്ന്നത്. ശരവണനോടൊപ്പം ഉണ്ടായിരുന്ന വിനോദ് പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സുഹൃത്തുക്കൾ ഓടി എത്തി സമീപത്തുണ്ടായിരുന്ന തൊഴിലാളികളോടു സഹായം ആവശ്യപ്പെടുകയായിരുന്നു. ഇവർ മറയൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസും പ്രദേശവാസികളും ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്നാറിൽനിന്നു ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രം മോർച്ചറിയിൽ. സിംഗയാണ് ഭാര്യ.
ചെന്നൈയിൽനിന്നു ശരവണനും സുഹൃത്തുക്കളായ വിനോദ്, സുദർശനൻ, നിതീഷ്, സതീഷ്, ലൂക്ക് എന്നിവരുമടങ്ങുന്ന ആറംഗ സംഘം വെള്ളിയാഴ്ച വൈകുന്നേരമാണ് ചെന്നൈയിൽനിന്നു പുറപ്പെട്ടത്. ശനിയാഴ്ച രാവിലെ മറയൂരിലെത്തി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മറയൂരിൽനിന്ന് ഒരു കിലോമീറ്റർ അകലെ പാന്പാറിന്റെ കൈവഴിയായ മൈലാടി പുഴയിലെ പന്നിക്കയം ഭാഗത്ത് എത്തിയത്. ഭക്ഷണം കഴിച്ചശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴാണു ശരവണൻ പുഴയിൽ മുങ്ങിത്താഴ്ന്നത്. ശരവണനോടൊപ്പം ഉണ്ടായിരുന്ന വിനോദ് പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സുഹൃത്തുക്കൾ ഓടി എത്തി സമീപത്തുണ്ടായിരുന്ന തൊഴിലാളികളോടു സഹായം ആവശ്യപ്പെടുകയായിരുന്നു. ഇവർ മറയൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസും പ്രദേശവാസികളും ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്നാറിൽനിന്നു ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രം മോർച്ചറിയിൽ. സിംഗയാണ് ഭാര്യ.