തിരുവനന്തപുരം: ഈമാസം 30നു കാലാവധി അവസാനിക്കുന്ന എല്ലാ ജില്ലകളിലെയും എൽഡി ക്ലാർക്ക് (വിവിധം) റാങ്ക് ലിസ്റ്റിൽ നിന്നു പരമാവധി നിയമനം നടത്തുന്നതിന് എല്ലാ ഒഴിവുകളും 27നു മുൻപു പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യണമെന്നു വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കും സർക്കാർ നിർദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഇതു സംബന്ധിച്ചു സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു.
ആശ്രിത നിയമനത്തിനോ തസ്തിക മാറ്റ നിയമനത്തിനോ നീക്കിവച്ച ഒഴിവുകളും മറ്റു ഒഴിവുകളും റിപ്പോർട്ട് ചെയ്യണം. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ 27നു വൈകുന്നേരം അഞ്ചിനു മുൻപായി പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. 2015 മാർച്ച് 30വരെ നിലവിലുണ്ടായിരുന്ന എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തുന്നതിന് 2015 ഏപ്രിൽ, മേയ്, ജൂണ് മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ച് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്രകാരം റിപ്പോർട്ട് ചെയ്ത തസ്തികകളിലേക്ക് 2015 മാർച്ച് 30ന് അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്നു നിയമനവും നടത്തി. മാത്രമല്ല, ആശ്രിത നിയമനത്തിനു ലഭിച്ച അപേക്ഷകളിൽ നിയമന ഊഴം കണക്കാക്കാതെ മുൻകൂട്ടി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തിയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇപ്രകാരം സൂപ്പർ ന്യൂമററി തസ്തികയിൽ പ്രവേശിച്ചവരെ ഇപ്പോൾ നിലവിലുളളതും 2015 മാർച്ച് 31നു പ്രാബല്യത്തിൽ വന്നതുമായ ക്ലാർക്ക് റാങ്ക് ലിസ്റ്റിന്റെ കാലയളവിലുണ്ടായ ഒഴിവുകളിൽ സ്ഥിരപ്പെടുത്തുകയും ചെയ്തു.
അതിനാൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നു താരതമ്യേന നിയമനം കുറഞ്ഞതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആശ്രിത നിയമനത്തിനോ തസ്തിക മാറ്റ നിയമനത്തിനോ നീക്കിവച്ച ഒഴിവുകളും മറ്റു ഒഴിവുകളും റിപ്പോർട്ട് ചെയ്യണം. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ 27നു വൈകുന്നേരം അഞ്ചിനു മുൻപായി പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. 2015 മാർച്ച് 30വരെ നിലവിലുണ്ടായിരുന്ന എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തുന്നതിന് 2015 ഏപ്രിൽ, മേയ്, ജൂണ് മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ച് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്രകാരം റിപ്പോർട്ട് ചെയ്ത തസ്തികകളിലേക്ക് 2015 മാർച്ച് 30ന് അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്നു നിയമനവും നടത്തി. മാത്രമല്ല, ആശ്രിത നിയമനത്തിനു ലഭിച്ച അപേക്ഷകളിൽ നിയമന ഊഴം കണക്കാക്കാതെ മുൻകൂട്ടി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തിയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇപ്രകാരം സൂപ്പർ ന്യൂമററി തസ്തികയിൽ പ്രവേശിച്ചവരെ ഇപ്പോൾ നിലവിലുളളതും 2015 മാർച്ച് 31നു പ്രാബല്യത്തിൽ വന്നതുമായ ക്ലാർക്ക് റാങ്ക് ലിസ്റ്റിന്റെ കാലയളവിലുണ്ടായ ഒഴിവുകളിൽ സ്ഥിരപ്പെടുത്തുകയും ചെയ്തു.
അതിനാൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നു താരതമ്യേന നിയമനം കുറഞ്ഞതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.