ജറുസലം തീർത്ഥാടനം -36 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടതു നശ്വരമായ വെള്ളിയോ സ്വർണമോ കൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുണ്ടല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുളള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ. അവനാകട്ടെ ലോകസ്ഥാപനത്തിനുമുന്പുതന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങൾക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.’’ വിശുദ്ധ പത്രോസിന്റെ ഒന്നാം ലേഖനത്തിലെ ഈ ഉദ്ധരണി ദൈവത്തിന്റെ അനന്തപരിപാലനയിൽ മനുഷ്യവംശത്തിനുവേണ്ടി രൂപപ്പെട്ട രക്ഷാകരപദ്ധതിയെ മുഴുവൻ ഓർമിപ്പിക്കുന്നു. ദൈവികപദ്ധതി അവിടുത്തെ ഏകജാതനിലൂടെ പൂർത്തീകരിക്കപ്പെടുന്നു.
വിശുദ്ധഗ്രന്ഥത്തിലൂടെ കടന്നുപോയാൽ ഇതു കൂടുതൽ വ്യക്തമാകും. പ്രവാചകനായ മിക്കാ ബത്ലഹം നഗരത്തിൽ ജനിക്കാനിരിക്കുന്ന ഇസ്രായേലിന്റെ ഭരണകർത്താവിനെക്കുറിച്ച് നടത്തുന്ന പ്രവചനം യേശുവിന്റെ ജനനത്തിൽ നിറവേറുന്നത് വിശുദ്ധ മത്തായി രേഖപ്പെടുത്തുന്നു. ഏശയ്യാ പ്രവാചകൻ നടത്തുന്ന ഇമ്മാനുവൽ പ്രവചനം കന്യകയായ മറിയം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ യേശുവിനെ ഗർഭം ധരിക്കുകവഴി സഫലീകരിക്കപ്പെടുന്നു. എല്ലാ സുവിശേഷങ്ങളും വിവരിക്കുന്ന യേശുവിന്റെ ജെറുസലമിലേയ്ക്കുള്ള രാജകീയ പ്രവേശം സഖറിയാ പ്രവാചകൻ നടത്തുന്ന വരാനിരിക്കുന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ പൂർത്തീകരണമാണ്.
കുരിശിൽകിടന്നുകൊണ്ടു യേശു അരുൾചെയ്യുന്ന വാക്കുകളും ഗാഗുൽത്താമലയിൽ അരങ്ങേറിയ സംഭവങ്ങളും ഇരുപത്തിരണ്ടും അറുപത്തി ഒന്പതും സങ്കീർത്തനങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. അതു രക്ഷാകരകർമം പൂർത്തിയാകാൻ നൂറ്റാണ്ടുകളിലൂടെ പിതാവായ ദൈവം നടത്തിയ ഒരുക്കത്തെയും അതിന്റെ സാക്ഷാത്കാരത്തെയും അർഥമാക്കുന്നു. അങ്ങനെ ഉല്പത്തി മുതൽ മലാക്കി പ്രവാചകന്റെ പുസ്തകംവരെയുള്ള പഴയനിയമഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഏകദേശം മുന്നൂറിലേറെ പ്രവചനങ്ങളും യേശുവിൽ പൂർത്തീകരിക്കപ്പെടുന്നതായി കാണാൻ കഴിയും. അതെ, യേശുവിൽ എല്ലാം നിറവേറിയിരിക്കുന്നു!
പാദക്ഷാളനകർമത്തിനുമുന്പ് യേശുവിനെക്കുറിച്ച് എഴുതുന്നുണ്ടല്ലോ, ’’... ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.’’ ഈ വാചകത്തിലെ ’’അവസാനം’’ കുരിശിൽ കിടന്നുകൊണ്ട് ’’എല്ലാം പൂർത്തിയായിരിക്കുന്നു’’ എന്നതിൽ സന്പൂർണമായി. പ്രവചനങ്ങളുടെ പൂർത്തീകരണത്തോടെ ദൈവസ്നേഹവും അതിന്റെ പാരമ്യതയിൽ നിറവേറിയിരിക്കുന്നു. വിശുദ്ധ പൗലോസ് റോമാക്കാരോടു പറയുന്നു: ’’നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.’’
ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു: ’’ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിലൂടെ മനുഷ്യരുടെ അന്തിമമായ വീണ്ടെടുപ്പ് പൂർത്തിയാക്കുന്ന പെസഹാബലിയാണു ക്രിസ്തുവിന്റെ മരണം. അതുപോലെ പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെട്ട ഉടന്പടിയുടെ രക്തത്തിലൂടെ മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിച്ച്, അവനെ അവിടുത്തേയ്ക്കുള്ള ഐക്യത്തിലേക്കു വീണ്ടും കൊണ്ടുവരുന്ന പുതിയ ഉടന്പടിയുടെ ബലിയുമാണ് അത്.’’ അവിടുത്തെ ബലിയുടെ അതുല്യതയും ലോകത്തിൽ അതിന്റെ സ്ഥാനവും ഉദ്ധരണി വ്യക്തമാക്കുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പാ യേശുവിന്റെ ’’എല്ലാം പൂർത്തിയാരിക്കുന്നു’’ എന്ന വാക്കിലും തുടർന്നുള്ള മരണത്തിലും കുരിശിന്റെ വലിയ രഹസ്യം ഉജ്വലിക്കുന്നതായി കാണുന്നു.
യേശുവിന്റെ മരണത്തോടെ പുതിയ സാർവത്രിക ആരാധനക്രമം സംജാതമായി; അതു ദൈവമഹത്വത്തിനുള്ള യഥാർഥ ആരാധനയാണ്. അതിൽ ദൈവം സ്വയം മഹത്വപ്പെടുകയും അവനിലൂടെ അവിടുത്തെ സ്നേഹം നമ്മിലേക്കു ചൊരിയുകയും അവനിലേക്കു നമ്മെ ആകർഷിക്കുകയും ചെയ്യുന്നു. എല്ലാം പൂർത്തീകരിച്ച അവിടുത്തെ പ്രവൃത്തിമൂലം മനുഷ്യരും പ്രപഞ്ചം മുഴുവനും പുതിയ സൃഷ്ടികളായി. അവിടുത്തെ ഫലങ്ങൾ അവിടുന്നു തന്നെ മുൻകൂട്ടി കണ്ടു എന്നു സുവിശേഷവും വ്യക്തമാക്കുന്നു: ’’ഗോതന്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും; അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.’’
മനുഷ്യനെ രക്ഷിക്കാൻ സഹനവും കുരിശുമരണവുമല്ലാതെ മറ്റു മാർഗങ്ങൾ ദൈവത്തിനുമുന്പിൽ ഉണ്ടായിരുന്നില്ലേ? ഈ ചോദ്യം സ്വാഭാവികമായും മനസിൽ തോന്നാവുന്നതാണ്. വിശുദ്ധരായ അഗസ്റ്റിനും തോമസ് അക്വിനാസും ഇതേ ചോദ്യത്തെ അഭിമുഖീകരിച്ചവരാണ്. വിശുദ്ധ അഗസ്റ്റിൻ തന്റെ ത്രിത്വത്തെക്കുറിച്ചുള്ള കൃതിയുടെ എട്ടാം പുസ്തകത്തിൽ എഴുതുന്നു: ’’എല്ലാം ദൈവത്തിന് അധീനമായിരിക്കെ, മനുഷ്യരെ രക്ഷിക്കാൻ മറ്റു മാർഗങ്ങളുടെ കുറവ് അവിടുത്തേയ്ക്ക് ഇല്ലായിരുന്നു.’’ ഒന്പതു നൂറ്റാണ്ടിനുശേഷം വിശുദ്ധ അക്വിനാസ് ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്പോൾ വിശുദ്ധ അഗസ്റ്റിന്റെ ആശയത്തെ പിൻതുടർന്ന് എഴുതുന്നുണ്ട്, ക്രിസ്തുവിന്റെ പീഡാനുഭവത്തിലൂടെയും അല്ലാതെയും ദൈവത്തിനു മനുഷ്യനെ രക്ഷിക്കാൻ കഴിയുമായിരുന്നു. എന്തെന്നാൽ സുവിശേഷകനായ ലൂക്കാ എഴുതുന്നതുപോലെ, ’’ദൈവത്തിന് ഒന്നും അസാധ്യമല്ല.’’
എന്നാൽ, സമാന്തരസുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന പീഡാനുഭവപ്രവചനങ്ങളും എമ്മാവൂസിലേക്കു പോയ ശിഷ്യരോട് അരുൾചെയ്ത വാക്കുകളും പഠിപ്പിക്കുന്നു കുരിശുമരണം ദൈവികപദ്ധതിയായിരുന്നു എന്ന്. ഈ മാർഗത്തിലൂടെ ലോകത്തിന്റെ രക്ഷ സംഭവിക്കണമെന്നു ദൈവം സ്വപുത്രന്റെ മനുഷ്യാവതാരത്തിനുമുന്പുതന്നെ മുൻകൂട്ടി കണ്ടിരുന്നു. ’ നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രൻ പോകുന്നു’ എന്ന സുവിശേഷവചനം ഓർക്കുന്നതു നല്ലതാണ്. വിശുദ്ധ യോഹന്നാൻ എഴുതുന്നതുപോലെ ’ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം മനുഷ്യപുത്രന്റെ കുരിശുമരണം പിതാവിന്റെ മാത്രം തീരുമാനമായിരുന്നില്ല എന്നും വ്യക്തമാക്കുന്നു. അതു മനുഷ്യനോടുള്ള ത്രിത്വത്തിന്റെ സ്നേഹം പൂർണമായി കൈമാറുന്നു.
’’എല്ലാം പൂർത്തിയായിരിക്കുന്നു’’ എന്ന യേശുവിന്റെ അവസാനവാക്കുകൾ നമ്മുടെ വീണ്ടെടുപ്പിലുള്ള ദൈവത്തിന്റെ ആനന്ദത്തിന്റെ പ്രകടനം കൂടിയല്ലേ? അവിടുത്തെ പീഡാനുഭവ രഹസ്യങ്ങളിലൂടെ പാപത്തെയും മരണത്തെയും അവിടുന്നു നിത്യമായി പരാജയപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ മരണം നമ്മെ ദൈവത്തെയും മനുഷ്യരേയും എങ്ങനെ സ്നേഹിക്കണമെന്നു പഠിപ്പിക്കുന്നു; മനുഷ്യന്റെ വീണ്ടെടുപ്പ് അവന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കാനും അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനും സഹായിക്കുന്നു.
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടതു നശ്വരമായ വെള്ളിയോ സ്വർണമോ കൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുണ്ടല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുളള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ. അവനാകട്ടെ ലോകസ്ഥാപനത്തിനുമുന്പുതന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങൾക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്.’’ വിശുദ്ധ പത്രോസിന്റെ ഒന്നാം ലേഖനത്തിലെ ഈ ഉദ്ധരണി ദൈവത്തിന്റെ അനന്തപരിപാലനയിൽ മനുഷ്യവംശത്തിനുവേണ്ടി രൂപപ്പെട്ട രക്ഷാകരപദ്ധതിയെ മുഴുവൻ ഓർമിപ്പിക്കുന്നു. ദൈവികപദ്ധതി അവിടുത്തെ ഏകജാതനിലൂടെ പൂർത്തീകരിക്കപ്പെടുന്നു.
വിശുദ്ധഗ്രന്ഥത്തിലൂടെ കടന്നുപോയാൽ ഇതു കൂടുതൽ വ്യക്തമാകും. പ്രവാചകനായ മിക്കാ ബത്ലഹം നഗരത്തിൽ ജനിക്കാനിരിക്കുന്ന ഇസ്രായേലിന്റെ ഭരണകർത്താവിനെക്കുറിച്ച് നടത്തുന്ന പ്രവചനം യേശുവിന്റെ ജനനത്തിൽ നിറവേറുന്നത് വിശുദ്ധ മത്തായി രേഖപ്പെടുത്തുന്നു. ഏശയ്യാ പ്രവാചകൻ നടത്തുന്ന ഇമ്മാനുവൽ പ്രവചനം കന്യകയായ മറിയം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ യേശുവിനെ ഗർഭം ധരിക്കുകവഴി സഫലീകരിക്കപ്പെടുന്നു. എല്ലാ സുവിശേഷങ്ങളും വിവരിക്കുന്ന യേശുവിന്റെ ജെറുസലമിലേയ്ക്കുള്ള രാജകീയ പ്രവേശം സഖറിയാ പ്രവാചകൻ നടത്തുന്ന വരാനിരിക്കുന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ പൂർത്തീകരണമാണ്.
കുരിശിൽകിടന്നുകൊണ്ടു യേശു അരുൾചെയ്യുന്ന വാക്കുകളും ഗാഗുൽത്താമലയിൽ അരങ്ങേറിയ സംഭവങ്ങളും ഇരുപത്തിരണ്ടും അറുപത്തി ഒന്പതും സങ്കീർത്തനങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. അതു രക്ഷാകരകർമം പൂർത്തിയാകാൻ നൂറ്റാണ്ടുകളിലൂടെ പിതാവായ ദൈവം നടത്തിയ ഒരുക്കത്തെയും അതിന്റെ സാക്ഷാത്കാരത്തെയും അർഥമാക്കുന്നു. അങ്ങനെ ഉല്പത്തി മുതൽ മലാക്കി പ്രവാചകന്റെ പുസ്തകംവരെയുള്ള പഴയനിയമഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഏകദേശം മുന്നൂറിലേറെ പ്രവചനങ്ങളും യേശുവിൽ പൂർത്തീകരിക്കപ്പെടുന്നതായി കാണാൻ കഴിയും. അതെ, യേശുവിൽ എല്ലാം നിറവേറിയിരിക്കുന്നു!
പാദക്ഷാളനകർമത്തിനുമുന്പ് യേശുവിനെക്കുറിച്ച് എഴുതുന്നുണ്ടല്ലോ, ’’... ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.’’ ഈ വാചകത്തിലെ ’’അവസാനം’’ കുരിശിൽ കിടന്നുകൊണ്ട് ’’എല്ലാം പൂർത്തിയായിരിക്കുന്നു’’ എന്നതിൽ സന്പൂർണമായി. പ്രവചനങ്ങളുടെ പൂർത്തീകരണത്തോടെ ദൈവസ്നേഹവും അതിന്റെ പാരമ്യതയിൽ നിറവേറിയിരിക്കുന്നു. വിശുദ്ധ പൗലോസ് റോമാക്കാരോടു പറയുന്നു: ’’നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.’’
ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു: ’’ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിലൂടെ മനുഷ്യരുടെ അന്തിമമായ വീണ്ടെടുപ്പ് പൂർത്തിയാക്കുന്ന പെസഹാബലിയാണു ക്രിസ്തുവിന്റെ മരണം. അതുപോലെ പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെട്ട ഉടന്പടിയുടെ രക്തത്തിലൂടെ മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിച്ച്, അവനെ അവിടുത്തേയ്ക്കുള്ള ഐക്യത്തിലേക്കു വീണ്ടും കൊണ്ടുവരുന്ന പുതിയ ഉടന്പടിയുടെ ബലിയുമാണ് അത്.’’ അവിടുത്തെ ബലിയുടെ അതുല്യതയും ലോകത്തിൽ അതിന്റെ സ്ഥാനവും ഉദ്ധരണി വ്യക്തമാക്കുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പാ യേശുവിന്റെ ’’എല്ലാം പൂർത്തിയാരിക്കുന്നു’’ എന്ന വാക്കിലും തുടർന്നുള്ള മരണത്തിലും കുരിശിന്റെ വലിയ രഹസ്യം ഉജ്വലിക്കുന്നതായി കാണുന്നു.
യേശുവിന്റെ മരണത്തോടെ പുതിയ സാർവത്രിക ആരാധനക്രമം സംജാതമായി; അതു ദൈവമഹത്വത്തിനുള്ള യഥാർഥ ആരാധനയാണ്. അതിൽ ദൈവം സ്വയം മഹത്വപ്പെടുകയും അവനിലൂടെ അവിടുത്തെ സ്നേഹം നമ്മിലേക്കു ചൊരിയുകയും അവനിലേക്കു നമ്മെ ആകർഷിക്കുകയും ചെയ്യുന്നു. എല്ലാം പൂർത്തീകരിച്ച അവിടുത്തെ പ്രവൃത്തിമൂലം മനുഷ്യരും പ്രപഞ്ചം മുഴുവനും പുതിയ സൃഷ്ടികളായി. അവിടുത്തെ ഫലങ്ങൾ അവിടുന്നു തന്നെ മുൻകൂട്ടി കണ്ടു എന്നു സുവിശേഷവും വ്യക്തമാക്കുന്നു: ’’ഗോതന്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും; അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.’’
മനുഷ്യനെ രക്ഷിക്കാൻ സഹനവും കുരിശുമരണവുമല്ലാതെ മറ്റു മാർഗങ്ങൾ ദൈവത്തിനുമുന്പിൽ ഉണ്ടായിരുന്നില്ലേ? ഈ ചോദ്യം സ്വാഭാവികമായും മനസിൽ തോന്നാവുന്നതാണ്. വിശുദ്ധരായ അഗസ്റ്റിനും തോമസ് അക്വിനാസും ഇതേ ചോദ്യത്തെ അഭിമുഖീകരിച്ചവരാണ്. വിശുദ്ധ അഗസ്റ്റിൻ തന്റെ ത്രിത്വത്തെക്കുറിച്ചുള്ള കൃതിയുടെ എട്ടാം പുസ്തകത്തിൽ എഴുതുന്നു: ’’എല്ലാം ദൈവത്തിന് അധീനമായിരിക്കെ, മനുഷ്യരെ രക്ഷിക്കാൻ മറ്റു മാർഗങ്ങളുടെ കുറവ് അവിടുത്തേയ്ക്ക് ഇല്ലായിരുന്നു.’’ ഒന്പതു നൂറ്റാണ്ടിനുശേഷം വിശുദ്ധ അക്വിനാസ് ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്പോൾ വിശുദ്ധ അഗസ്റ്റിന്റെ ആശയത്തെ പിൻതുടർന്ന് എഴുതുന്നുണ്ട്, ക്രിസ്തുവിന്റെ പീഡാനുഭവത്തിലൂടെയും അല്ലാതെയും ദൈവത്തിനു മനുഷ്യനെ രക്ഷിക്കാൻ കഴിയുമായിരുന്നു. എന്തെന്നാൽ സുവിശേഷകനായ ലൂക്കാ എഴുതുന്നതുപോലെ, ’’ദൈവത്തിന് ഒന്നും അസാധ്യമല്ല.’’
എന്നാൽ, സമാന്തരസുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന പീഡാനുഭവപ്രവചനങ്ങളും എമ്മാവൂസിലേക്കു പോയ ശിഷ്യരോട് അരുൾചെയ്ത വാക്കുകളും പഠിപ്പിക്കുന്നു കുരിശുമരണം ദൈവികപദ്ധതിയായിരുന്നു എന്ന്. ഈ മാർഗത്തിലൂടെ ലോകത്തിന്റെ രക്ഷ സംഭവിക്കണമെന്നു ദൈവം സ്വപുത്രന്റെ മനുഷ്യാവതാരത്തിനുമുന്പുതന്നെ മുൻകൂട്ടി കണ്ടിരുന്നു. ’ നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രൻ പോകുന്നു’ എന്ന സുവിശേഷവചനം ഓർക്കുന്നതു നല്ലതാണ്. വിശുദ്ധ യോഹന്നാൻ എഴുതുന്നതുപോലെ ’ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം മനുഷ്യപുത്രന്റെ കുരിശുമരണം പിതാവിന്റെ മാത്രം തീരുമാനമായിരുന്നില്ല എന്നും വ്യക്തമാക്കുന്നു. അതു മനുഷ്യനോടുള്ള ത്രിത്വത്തിന്റെ സ്നേഹം പൂർണമായി കൈമാറുന്നു.
’’എല്ലാം പൂർത്തിയായിരിക്കുന്നു’’ എന്ന യേശുവിന്റെ അവസാനവാക്കുകൾ നമ്മുടെ വീണ്ടെടുപ്പിലുള്ള ദൈവത്തിന്റെ ആനന്ദത്തിന്റെ പ്രകടനം കൂടിയല്ലേ? അവിടുത്തെ പീഡാനുഭവ രഹസ്യങ്ങളിലൂടെ പാപത്തെയും മരണത്തെയും അവിടുന്നു നിത്യമായി പരാജയപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ മരണം നമ്മെ ദൈവത്തെയും മനുഷ്യരേയും എങ്ങനെ സ്നേഹിക്കണമെന്നു പഠിപ്പിക്കുന്നു; മനുഷ്യന്റെ വീണ്ടെടുപ്പ് അവന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കാനും അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനും സഹായിക്കുന്നു.