കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ഐഡിയ സെല്ലുലാറിന്റെ സ്പോർട്സ് മീറ്റിൽ പങ്കെടുക്കാനെത്തിയ ഐഡിയ കമ്പനി ജീവനക്കാരുടെ മൊബൈൽ ഫോണുകളും വാച്ചും മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ ചമ്പക്കുളം സ്വദേശി വിഷ്ണുവിനെയാണ് സെൻട്രൽ പോലീസ് പിടികൂടിയത്.
മോഷണം നടന്ന ദിവസം മുതൽ മോഷണം പോയ ഫോണുകളെല്ലാം സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഓഫ് ചെയ്തിരുന്ന ഫോണുകളിൽ ഒരെണ്ണം രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ഉപയോഗത്തിൽ വന്നെന്ന് മനസിലായതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച അഞ്ച് ഫോണുകളിൽ ഒരെണ്ണം പ്രതി ഉപയോഗിച്ചിരുന്നു. ബാക്കി നാല് ഫോണുകൾ മറൈൻഡ്രൈവിലുള്ള ജിസിഡിഎ ഷോപ്പിംഗ് കോംപ്ലംക്സിൽ വിറ്റു.
എറണാകുളം എസിപി ലാൽജിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ സിഐ അനന്തലാലിന്റെ മേൽനോട്ടത്തിൽ എസ്ഐ ജോസഫ് സാജൻ, സീനിയർ സിപിഒ സെബാസ്റ്റ്യൻ, സിപിഒ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മോഷണം നടന്ന ദിവസം മുതൽ മോഷണം പോയ ഫോണുകളെല്ലാം സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഓഫ് ചെയ്തിരുന്ന ഫോണുകളിൽ ഒരെണ്ണം രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ഉപയോഗത്തിൽ വന്നെന്ന് മനസിലായതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച അഞ്ച് ഫോണുകളിൽ ഒരെണ്ണം പ്രതി ഉപയോഗിച്ചിരുന്നു. ബാക്കി നാല് ഫോണുകൾ മറൈൻഡ്രൈവിലുള്ള ജിസിഡിഎ ഷോപ്പിംഗ് കോംപ്ലംക്സിൽ വിറ്റു.
എറണാകുളം എസിപി ലാൽജിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ സിഐ അനന്തലാലിന്റെ മേൽനോട്ടത്തിൽ എസ്ഐ ജോസഫ് സാജൻ, സീനിയർ സിപിഒ സെബാസ്റ്റ്യൻ, സിപിഒ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.