പന്തളം: കാണാതായ പഞ്ചായത്തംഗത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.പന്തളം - തെക്കേക്കര ഗ്രാമപഞ്ചായത്തംഗം പൊങ്ങലടി മറ്റക്കാട്ട് മുരുപ്പേൽ മധുസൂദനനെയാണ് (44) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപമുള്ള റെയിൽ പാളത്തിൽ കഴിഞ്ഞ അഞ്ചിനു അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഏളമക്കര പോലീസ് കേസെടുത്ത് മൃതദേഹം ഏറണാകുളം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചു വരികയായിരുന്നു. കാണാതായവരുടെ കൂട്ടത്തിൽ അജ്ഞാത മൃതദേഹത്തക്കുറിച്ചും കൊടുമൺ പോലീസ് അന്വേഷിച്ചതിൽ ഏളമക്കര പോലീസ് അജ്ഞാത മൃതദേഹത്തെ ക്കുറിച്ചു കേസെടുത്തതായി അറിവു ലഭിച്ചു. തുടർന്നു ഇന്നലെ രാവിലെ ബന്ധുക്കളുമായി ഏറണാകുളം ജില്ലാ ആശുപത്രിയിലെത്തി ഏളമക്കര പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. പരേതരായ കൊച്ചുകുഞ്ഞ് - തങ്കമ്മ ദന്പതികളുടെ മകനാണ് മധുസൂദനൻ. ഭാര്യ: മണി.
കഴിഞ്ഞ നാലിനു രാവിലെ മുതൽ മധുസൂധനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ മണി കൊടുമൺ പോലീസിൽ പരാതി നൽകിയിരുന്നു. കൊടുമൺ എസ്ഐ ആർ. രാജീവിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. ചിറ്റയം ഗോപകുമാർ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ മധുവിനെ കാണാനില്ലെന്നു കാണിച്ചു വിഷയം ഉന്നയിച്ചിരുന്നതുമാണ്.
ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപമുള്ള റെയിൽ പാളത്തിൽ കഴിഞ്ഞ അഞ്ചിനു അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഏളമക്കര പോലീസ് കേസെടുത്ത് മൃതദേഹം ഏറണാകുളം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചു വരികയായിരുന്നു. കാണാതായവരുടെ കൂട്ടത്തിൽ അജ്ഞാത മൃതദേഹത്തക്കുറിച്ചും കൊടുമൺ പോലീസ് അന്വേഷിച്ചതിൽ ഏളമക്കര പോലീസ് അജ്ഞാത മൃതദേഹത്തെ ക്കുറിച്ചു കേസെടുത്തതായി അറിവു ലഭിച്ചു. തുടർന്നു ഇന്നലെ രാവിലെ ബന്ധുക്കളുമായി ഏറണാകുളം ജില്ലാ ആശുപത്രിയിലെത്തി ഏളമക്കര പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. പരേതരായ കൊച്ചുകുഞ്ഞ് - തങ്കമ്മ ദന്പതികളുടെ മകനാണ് മധുസൂദനൻ. ഭാര്യ: മണി.
കഴിഞ്ഞ നാലിനു രാവിലെ മുതൽ മധുസൂധനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ മണി കൊടുമൺ പോലീസിൽ പരാതി നൽകിയിരുന്നു. കൊടുമൺ എസ്ഐ ആർ. രാജീവിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. ചിറ്റയം ഗോപകുമാർ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ മധുവിനെ കാണാനില്ലെന്നു കാണിച്ചു വിഷയം ഉന്നയിച്ചിരുന്നതുമാണ്.