തിരുവനന്തപുരം: കേരള സർക്കാരിന്റെ പുതിയ മദ്യനയം കേരള സമൂഹത്തിന്റെ മനസിൽ ആശങ്ക ഉളവാക്കുന്നുവെന്ന് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ.
സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണു നയം രൂപീകരിക്കുന്നതെന്നു സർക്കാർ വാദിക്കുന്പോഴും മദ്യലഭ്യത ഒരു മൗലിക അവകാശം പോലെ ആക്കാൻ കോടതി ആരെയും നിർബന്ധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തിനു മുൻഗണനാ ക്രമത്തിൽ ചെയ്യാൻ സർക്കാരിന്റെ മുന്നിൽ ധാരാളം കാര്യങ്ങളുണ്ടായിരിക്കെ ഇപ്പോൾ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മദ്യശാലകൾ തുറക്കാനുള്ള തീരുമാനം നിരാശാജനകമാണ്.
ഇടതുമുന്നണി നൽകിയ വാഗ്ദാനത്തിൽനിന്നു പിന്നോട്ടു പോയിരിക്കുന്നു. ക്രമേണ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടു വരുമെന്നു വാഗ്ദാനം ചെയ്തവർ വൻതോതിൽ അതു ലഭ്യമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനത്തെ ദുരിതത്തിലാഴ്ത്തുന്ന ഈ നയത്തിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന് മാർ ക്ലീമിസ് ബാവാ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണു നയം രൂപീകരിക്കുന്നതെന്നു സർക്കാർ വാദിക്കുന്പോഴും മദ്യലഭ്യത ഒരു മൗലിക അവകാശം പോലെ ആക്കാൻ കോടതി ആരെയും നിർബന്ധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തിനു മുൻഗണനാ ക്രമത്തിൽ ചെയ്യാൻ സർക്കാരിന്റെ മുന്നിൽ ധാരാളം കാര്യങ്ങളുണ്ടായിരിക്കെ ഇപ്പോൾ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മദ്യശാലകൾ തുറക്കാനുള്ള തീരുമാനം നിരാശാജനകമാണ്.
ഇടതുമുന്നണി നൽകിയ വാഗ്ദാനത്തിൽനിന്നു പിന്നോട്ടു പോയിരിക്കുന്നു. ക്രമേണ മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടു വരുമെന്നു വാഗ്ദാനം ചെയ്തവർ വൻതോതിൽ അതു ലഭ്യമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനത്തെ ദുരിതത്തിലാഴ്ത്തുന്ന ഈ നയത്തിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന് മാർ ക്ലീമിസ് ബാവാ ആവശ്യപ്പെട്ടു.