തിരുവനന്തപുരം: മദ്യനയത്തിലൂടെ ഇടതുപക്ഷസർക്കാർ സ്വയം അപഹാസ്യരായിത്തീരാൻ ശ്രമിക്കരുതെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം.
കോടതിവിധിയെ കൂട്ടുപിടിച്ച് പഞ്ചായത്തുതലം മുതൽ മദ്യലഭ്യത വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയും ഇടതുപക്ഷ സർക്കാരിന്റെ നയവൈകല്യവുമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ മദ്യനയത്തിന്റെ പേരിൽ കേരള ജനതയെ തെരുവിലിറക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്നും ആർച്ചബിഷപ് മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്തു പുതിയതായി ഒരൊറ്റ മദ്യശാലപോലും അനുവദിക്കില്ലെന്നും മദ്യവർജനം പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയിലൂടെ വാഗ്ദാനംനല്കി അധികാരത്തിലെത്തിയ ഇടതുപക്ഷസർക്കാർ മദ്യത്തിനും മദ്യലോബികൾക്കും അടിമകളായിത്തീരുന്നതുകാണുന്പോൾ ഏറെ വേദനയും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.മുൻസർക്കാരിന്റെ മദ്യനയവും ദേശീയപാതകളിൽനിന്ന് മദ്യവില്പന കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനുമുള്ള കോടതിവിധിയും ഏറെ പ്രതീക്ഷ നൽകിയ പശ്ചാത്തലത്തിലാണ് ഇടതുപക്ഷസർക്കാർ അതിന്റെ പ്രഖ്യാപിത വാഗ്ദാനത്തിൽനിന്നു വ്യതിചലിച്ച് മദ്യലോബികളുടെ താത്പര്യത്തിന് കൂട്ടുനിൽക്കുന്നത്. ബാറുടമകളുടെയും വ്യവസായികളുടെയും താത്പര്യം സംരക്ഷിക്കുന്ന തരത്തിൽ കോടതി നടത്തിയ വിധിതീർപ്പും ഏറെ സംശയത്തോടെയും ആശങ്കയോടുംകൂടിയാണ് സമാധാനപ്രേമികളായ കേരളജനത ഉറ്റുനോക്കുന്നത്. ഈ നടപടികൾ സംസ്ഥാന സർക്കാരിൽ ജനങ്ങൾക്കുള്ള പ്രതീക്ഷ തകർത്തിരിക്കുന്നു.
മദ്യശാലകൾ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് എടുത്തുമാറ്റിയപ്പോൾത്തന്നെ ഇടതുപക്ഷ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ജനം സംശയിച്ചിരുന്നു. എന്നാൽ, ഇന്ന് ആ സംശയം ശരിയായിരിക്കുന്നു. ഏറ്റവുമൊടുവിൽ കള്ളുഷാപ്പുകൾ സംബന്ധിച്ച് കോടതിവിധി ഉണ്ടായ ഉടൻ സംസ്ഥാനത്ത് കള്ളുഷാപ്പുകൾ മുതൽ ത്രീ സ്റ്റാർ ബാറുകൾ വരെ വ്യാപകമായി അനുവദിക്കാനുള്ള സർക്കാർ നീക്കം ഈ സംശയങ്ങളെയെല്ലാം ശരിവച്ചിരിക്കുന്നു.
ഈ നില തുടർന്നാൽ പണ്ട് അടച്ചുപൂട്ടിയ ചാരായഷാപ്പുകൾ കൂടി ഇടതുപക്ഷസർക്കാർ തുറക്കില്ലെന്ന് എങ്ങനെ പറയാനാവും? ഇടതുപക്ഷ സർക്കാർ അതിന്റെ തെറ്റായ മദ്യനയത്തിൽനിന്നു പിന്തിരിഞ്ഞില്ലെങ്കിൽ വൻതിരിച്ചടി നേരിടേണ്ടിവരും.
വരുംതെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രത്യാഘാതം സർക്കാർ നേരിടേണ്ടിവരുമെന്നും മദ്യനയത്തിൽ മുന്നണികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നിലപാടുകൾ നോക്കിയായിരിക്കും പ്രബുദ്ധമായ സാക്ഷരകേരളം ഇനി പ്രതികരിക്കുന്നതും പ്രതികരിക്കേണ്ടതെന്നും കെസിബിസി പ്രസിഡന്റ് പറഞ്ഞു. ഇപ്പോഴത്തെ മദ്യനയം ഇടതുപക്ഷ സർക്കാർ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായും ആർച്ച്ബിഷപ് പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു.
കോടതിവിധിയെ കൂട്ടുപിടിച്ച് പഞ്ചായത്തുതലം മുതൽ മദ്യലഭ്യത വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയും ഇടതുപക്ഷ സർക്കാരിന്റെ നയവൈകല്യവുമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ മദ്യനയത്തിന്റെ പേരിൽ കേരള ജനതയെ തെരുവിലിറക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്നും ആർച്ചബിഷപ് മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്തു പുതിയതായി ഒരൊറ്റ മദ്യശാലപോലും അനുവദിക്കില്ലെന്നും മദ്യവർജനം പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയിലൂടെ വാഗ്ദാനംനല്കി അധികാരത്തിലെത്തിയ ഇടതുപക്ഷസർക്കാർ മദ്യത്തിനും മദ്യലോബികൾക്കും അടിമകളായിത്തീരുന്നതുകാണുന്പോൾ ഏറെ വേദനയും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.മുൻസർക്കാരിന്റെ മദ്യനയവും ദേശീയപാതകളിൽനിന്ന് മദ്യവില്പന കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനുമുള്ള കോടതിവിധിയും ഏറെ പ്രതീക്ഷ നൽകിയ പശ്ചാത്തലത്തിലാണ് ഇടതുപക്ഷസർക്കാർ അതിന്റെ പ്രഖ്യാപിത വാഗ്ദാനത്തിൽനിന്നു വ്യതിചലിച്ച് മദ്യലോബികളുടെ താത്പര്യത്തിന് കൂട്ടുനിൽക്കുന്നത്. ബാറുടമകളുടെയും വ്യവസായികളുടെയും താത്പര്യം സംരക്ഷിക്കുന്ന തരത്തിൽ കോടതി നടത്തിയ വിധിതീർപ്പും ഏറെ സംശയത്തോടെയും ആശങ്കയോടുംകൂടിയാണ് സമാധാനപ്രേമികളായ കേരളജനത ഉറ്റുനോക്കുന്നത്. ഈ നടപടികൾ സംസ്ഥാന സർക്കാരിൽ ജനങ്ങൾക്കുള്ള പ്രതീക്ഷ തകർത്തിരിക്കുന്നു.
മദ്യശാലകൾ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് എടുത്തുമാറ്റിയപ്പോൾത്തന്നെ ഇടതുപക്ഷ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ജനം സംശയിച്ചിരുന്നു. എന്നാൽ, ഇന്ന് ആ സംശയം ശരിയായിരിക്കുന്നു. ഏറ്റവുമൊടുവിൽ കള്ളുഷാപ്പുകൾ സംബന്ധിച്ച് കോടതിവിധി ഉണ്ടായ ഉടൻ സംസ്ഥാനത്ത് കള്ളുഷാപ്പുകൾ മുതൽ ത്രീ സ്റ്റാർ ബാറുകൾ വരെ വ്യാപകമായി അനുവദിക്കാനുള്ള സർക്കാർ നീക്കം ഈ സംശയങ്ങളെയെല്ലാം ശരിവച്ചിരിക്കുന്നു.
ഈ നില തുടർന്നാൽ പണ്ട് അടച്ചുപൂട്ടിയ ചാരായഷാപ്പുകൾ കൂടി ഇടതുപക്ഷസർക്കാർ തുറക്കില്ലെന്ന് എങ്ങനെ പറയാനാവും? ഇടതുപക്ഷ സർക്കാർ അതിന്റെ തെറ്റായ മദ്യനയത്തിൽനിന്നു പിന്തിരിഞ്ഞില്ലെങ്കിൽ വൻതിരിച്ചടി നേരിടേണ്ടിവരും.
വരുംതെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രത്യാഘാതം സർക്കാർ നേരിടേണ്ടിവരുമെന്നും മദ്യനയത്തിൽ മുന്നണികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നിലപാടുകൾ നോക്കിയായിരിക്കും പ്രബുദ്ധമായ സാക്ഷരകേരളം ഇനി പ്രതികരിക്കുന്നതും പ്രതികരിക്കേണ്ടതെന്നും കെസിബിസി പ്രസിഡന്റ് പറഞ്ഞു. ഇപ്പോഴത്തെ മദ്യനയം ഇടതുപക്ഷ സർക്കാർ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായും ആർച്ച്ബിഷപ് പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു.