തിരുവനന്തപുരം: സംസ്ഥാനത്തു പതിനായിരത്തിനുമുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതെന്നു കണക്കാക്കി അവിടെയെല്ലാം മദ്യശാലകൾ തുറക്കാൻ അനുമതി നൽകുന്ന സംസ്ഥാന സർക്കാർ ഉത്തരവിനെ അത്യന്തം അപലപിക്കുന്നതായി മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. പൊതുസമൂഹത്തിന്റെ സുരക്ഷയും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തേണ്ട ഗവണ്മെന്റ് ജനജീവിതത്തിന്റെ അന്തകരായി മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന 2015 ഡിസംബർ 15-ലെ സുപ്രീംകോടതി ഉത്തരവിനെ പൊതുസമൂഹം സഹർഷം സ്വാഗതം ചെയ്തു. എന്നാൽ, താമസംവിനാ ദൂരപരിധിയിൽനിന്ന് പട്ടണങ്ങളെയും, മുനിസിപ്പൽ പ്രദേശങ്ങളെയും കോടതി ഒഴിവാക്കി.
പഞ്ചായത്തുകളെക്കൂടി ഒഴിവാക്കാനുള്ള അധികാരം 2018 ഫെബ്രുവരി 24ന് സംസ്ഥാന ഗവണ്മെന്റുകൾക്ക് നൽകി. ജനഹിതം മനസിലാക്കി ആരോഗ്യകരമായ തലമുറയെ മുന്നിൽക്കണ്ട് നീതിപൂർവം നിയമവ്യാഖ്യാനം നൽകേണ്ട സുപ്രീംകോടതി അത്തരത്തിലല്ല മുന്പോട്ടു നീങ്ങുന്നത് എന്നതു വേദനാജനകമാണ്.
ഗുരുതരമായ സാന്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വികസനത്തിന് വെല്ലുവിളി ഉയർത്തുന്പോൾ ധാർമികതയ്ക്കും മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത സർക്കാരിന്റെ പുതിയ മദ്യനയത്തിന് വലിയ വില നൽകേണ്ടി വരും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ നന്മയും സൗന്ദര്യവും ഏറ്റുവാങ്ങാൻ എത്തിച്ചേരുന്ന വിനോദസഞ്ചാരികളെ വെറും മദ്യപാനികളായി തരംതാഴ്ത്തരുത്.
കേരള മോഡൽ വികസന നിലവാരത്തിനും, സാംസ്കാരിക യശസിനും കടകവിരുദ്ധമായ പുതിയ മദ്യനയം പടിവാതിക്കൽ എത്തിനിൽക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനാധിപത്യ സംവിധാനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്നു ബിഷപ് ചൂണ്ടിക്കാട്ടി.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന 2015 ഡിസംബർ 15-ലെ സുപ്രീംകോടതി ഉത്തരവിനെ പൊതുസമൂഹം സഹർഷം സ്വാഗതം ചെയ്തു. എന്നാൽ, താമസംവിനാ ദൂരപരിധിയിൽനിന്ന് പട്ടണങ്ങളെയും, മുനിസിപ്പൽ പ്രദേശങ്ങളെയും കോടതി ഒഴിവാക്കി.
പഞ്ചായത്തുകളെക്കൂടി ഒഴിവാക്കാനുള്ള അധികാരം 2018 ഫെബ്രുവരി 24ന് സംസ്ഥാന ഗവണ്മെന്റുകൾക്ക് നൽകി. ജനഹിതം മനസിലാക്കി ആരോഗ്യകരമായ തലമുറയെ മുന്നിൽക്കണ്ട് നീതിപൂർവം നിയമവ്യാഖ്യാനം നൽകേണ്ട സുപ്രീംകോടതി അത്തരത്തിലല്ല മുന്പോട്ടു നീങ്ങുന്നത് എന്നതു വേദനാജനകമാണ്.
ഗുരുതരമായ സാന്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വികസനത്തിന് വെല്ലുവിളി ഉയർത്തുന്പോൾ ധാർമികതയ്ക്കും മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത സർക്കാരിന്റെ പുതിയ മദ്യനയത്തിന് വലിയ വില നൽകേണ്ടി വരും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ നന്മയും സൗന്ദര്യവും ഏറ്റുവാങ്ങാൻ എത്തിച്ചേരുന്ന വിനോദസഞ്ചാരികളെ വെറും മദ്യപാനികളായി തരംതാഴ്ത്തരുത്.
കേരള മോഡൽ വികസന നിലവാരത്തിനും, സാംസ്കാരിക യശസിനും കടകവിരുദ്ധമായ പുതിയ മദ്യനയം പടിവാതിക്കൽ എത്തിനിൽക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനാധിപത്യ സംവിധാനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്നു ബിഷപ് ചൂണ്ടിക്കാട്ടി.