തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചിയിക്കുന്നതു സംബന്ധിച്ച് സർക്കാരിന് തൊഴിലാളി സംഘടനകളും ആശുപത്രി മാനേജ്മെന്റുകളും സമർപ്പിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന് മിനിമം വേതന ഉപദേശകസമിതി ചെയർമാൻ പി.കെ.ഗുരുദാസൻ. തിരുവനന്തപുരത്തു ചേർന്ന പബ്ലിക് ഹിയറിംഗിനു ശേഷം മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ലേബർ കമ്മീഷണറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന മൂന്നാമത്തെയും അവസാനത്തേതുമായ പബ്ലിക് ഹിയറിംഗിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നുള്ള അൻപതോളം ആശുപത്രി മാനേജ്മെന്റുകൾ/ഉടമകൾ ആക്ഷേപങ്ങളും അഭിപ്രായങ്ങളും രേഖാമൂലം നൽകി.
ഇപ്പോഴത്തെ നോട്ടിഫിക്കേഷനിൽ പറയുന്ന പ്രകാരമുള്ള വർധന ക്രമാതീതമാണെന്നും ഇത് നടപ്പിലാക്കിയാൽ കുറേയേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ഒട്ടേറെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിനിടയാക്കുമെന്നും ആശുപത്രി ഉടമകൾ പറഞ്ഞു.
പബ്ലിക് ഹിയറിംഗിന്റെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുന്നതിനായി ഉപദേശക സമിതി നാളെ തിരുവനന്തപുരത്ത് യോഗം ചേരും.
ലേബർ കമ്മീഷണറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന മൂന്നാമത്തെയും അവസാനത്തേതുമായ പബ്ലിക് ഹിയറിംഗിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നുള്ള അൻപതോളം ആശുപത്രി മാനേജ്മെന്റുകൾ/ഉടമകൾ ആക്ഷേപങ്ങളും അഭിപ്രായങ്ങളും രേഖാമൂലം നൽകി.
ഇപ്പോഴത്തെ നോട്ടിഫിക്കേഷനിൽ പറയുന്ന പ്രകാരമുള്ള വർധന ക്രമാതീതമാണെന്നും ഇത് നടപ്പിലാക്കിയാൽ കുറേയേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ഒട്ടേറെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിനിടയാക്കുമെന്നും ആശുപത്രി ഉടമകൾ പറഞ്ഞു.
പബ്ലിക് ഹിയറിംഗിന്റെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുന്നതിനായി ഉപദേശക സമിതി നാളെ തിരുവനന്തപുരത്ത് യോഗം ചേരും.