കോട്ടയം: കേരള കോണ്ഗ്രസ്-എം നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്നു കോട്ടയത്തു നടക്കും. ആസന്നമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി എന്തു നിലപാട് സ്വീകരിക്കണം എന്ന സുപ്രധാന തീരുമാനമെടുക്കുന്നതിനാണു യോഗം ചേരുന്നത്.
ഒരു മുന്നണിയിലും ഉൾപ്പെടാതെ സ്വതന്ത്ര നിലപാടു സ്വീകരിച്ചുവന്നിരുന്ന കേരള കോണ്ഗ്രസ് ആറു മാസമായി ഇടതുമുന്നണിയുമായി അടുക്കുന്ന രീതിയിലുള്ള നയങ്ങളും സമീപനങ്ങളുമാണ് പുലർത്തുന്നത്. എന്നാൽ, ഇടതു മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ ഈ നീക്കത്തോടു ശക്തമായ എതിർപ്പാണു പ്രകടിപ്പിച്ചിരുന്നത്. സിപിഐ നേതാക്കളും കേരള കോണ്ഗ്രസ് നേതാക്കളും തമ്മിൽ രൂക്ഷമായ വക്പോരും നടന്നിരുന്നു. ഇതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാറിലും കെ.എം.മാണി പങ്കെടുത്തിരുന്നു.
ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഇന്നലെ പാലായിലെ വീട്ടിലെത്തി കെ.എം. മാണിയുമായി ചർച്ച നടത്തി. സൗഹൃദ കൂടികാഴ്ചയാണെന്നാണ് പി.കെ. കൃഷ്ണദാസ് പറഞ്ഞതെങ്കിലും ഇതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി.
ഇന്നുച്ചകഴിഞ്ഞ് 2.30ന് ഓർക്കിഡ് ഓഡിറ്റോറിയത്തിലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം. എംപിമാർ,എംഎൽഎമാർ, ജില്ലാ പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരടങ്ങുന്നതാണു സ്റ്റിയറിംഗ് കമ്മിറ്റി.
ഒരു മുന്നണിയിലും ഉൾപ്പെടാതെ സ്വതന്ത്ര നിലപാടു സ്വീകരിച്ചുവന്നിരുന്ന കേരള കോണ്ഗ്രസ് ആറു മാസമായി ഇടതുമുന്നണിയുമായി അടുക്കുന്ന രീതിയിലുള്ള നയങ്ങളും സമീപനങ്ങളുമാണ് പുലർത്തുന്നത്. എന്നാൽ, ഇടതു മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ ഈ നീക്കത്തോടു ശക്തമായ എതിർപ്പാണു പ്രകടിപ്പിച്ചിരുന്നത്. സിപിഐ നേതാക്കളും കേരള കോണ്ഗ്രസ് നേതാക്കളും തമ്മിൽ രൂക്ഷമായ വക്പോരും നടന്നിരുന്നു. ഇതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാറിലും കെ.എം.മാണി പങ്കെടുത്തിരുന്നു.
ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഇന്നലെ പാലായിലെ വീട്ടിലെത്തി കെ.എം. മാണിയുമായി ചർച്ച നടത്തി. സൗഹൃദ കൂടികാഴ്ചയാണെന്നാണ് പി.കെ. കൃഷ്ണദാസ് പറഞ്ഞതെങ്കിലും ഇതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി.
ഇന്നുച്ചകഴിഞ്ഞ് 2.30ന് ഓർക്കിഡ് ഓഡിറ്റോറിയത്തിലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം. എംപിമാർ,എംഎൽഎമാർ, ജില്ലാ പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരടങ്ങുന്നതാണു സ്റ്റിയറിംഗ് കമ്മിറ്റി.