ചിറ്റൂർ: വേളാങ്കണ്ണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനുമുൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്കു ഗുരുതരപരിക്ക്. എല്ലാവരും പാലക്കാട് ചിറ്റൂർ മീനാക്ഷിപുരം സർക്കാർപതി സ്വദേശികളാണ്.
സർക്കാർപതി ശെൽവംപതി മുരുകാണ്ടിയുടെ മകൻ ആറുച്ചാമി (54), സർക്കാർപതി ദിലീപ് (35), അമ്മ കൃഷ്ണവേണി (50) എന്നിവരാണ് മരിച്ചത്. ദിലീപിന്റെ അച്ഛൻ ഭഗവതീശ്വരൻ, സർക്കാർപതി കുമാരസ്വാമിയുടെ മകൾ ധരണി (21) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നാഗപട്ടണത്തിനടുത്തു കാരയ്ക്കലിൽ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞെത്തിയ വേളാങ്കണ്ണി നൈറ്റ് പട്രോളിംഗ് പോലീസാണ് വാഹനങ്ങളിലുണ്ടായിരുന്നവരെ നാഗപട്ടണത്തെ ആശുപത്രിയിലെത്തിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് തീർഥാടക സംഘം മീനാക്ഷിപുരത്തുനിന്നു വേളാങ്കണ്ണിയിലേക്കു പുറപ്പെട്ടത്. വൈകുന്നേരത്തോടെ വേളാങ്കണ്ണിയിൽനിന്നു കാരയ്ക്കൽ അമ്പലത്തിലേക്കു കാറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ചയാണ് ഇവർ വേളാങ്കണ്ണിയിലേക്കു പുറപ്പെട്ടത്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു മീനാക്ഷിപുരത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ പൊതുദർശനത്തിനുശേഷം സർക്കാർപതി പൊതുശ്മശാനത്തിൽ സംസ്കരിക്കും.
സർക്കാർപതി ശെൽവംപതി മുരുകാണ്ടിയുടെ മകൻ ആറുച്ചാമി (54), സർക്കാർപതി ദിലീപ് (35), അമ്മ കൃഷ്ണവേണി (50) എന്നിവരാണ് മരിച്ചത്. ദിലീപിന്റെ അച്ഛൻ ഭഗവതീശ്വരൻ, സർക്കാർപതി കുമാരസ്വാമിയുടെ മകൾ ധരണി (21) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നാഗപട്ടണത്തിനടുത്തു കാരയ്ക്കലിൽ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞെത്തിയ വേളാങ്കണ്ണി നൈറ്റ് പട്രോളിംഗ് പോലീസാണ് വാഹനങ്ങളിലുണ്ടായിരുന്നവരെ നാഗപട്ടണത്തെ ആശുപത്രിയിലെത്തിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് തീർഥാടക സംഘം മീനാക്ഷിപുരത്തുനിന്നു വേളാങ്കണ്ണിയിലേക്കു പുറപ്പെട്ടത്. വൈകുന്നേരത്തോടെ വേളാങ്കണ്ണിയിൽനിന്നു കാരയ്ക്കൽ അമ്പലത്തിലേക്കു കാറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ചയാണ് ഇവർ വേളാങ്കണ്ണിയിലേക്കു പുറപ്പെട്ടത്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു മീനാക്ഷിപുരത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ പൊതുദർശനത്തിനുശേഷം സർക്കാർപതി പൊതുശ്മശാനത്തിൽ സംസ്കരിക്കും.