ചങ്ങനാശേരി: ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനു നിതാന്ത ജാഗ്രതയോടെയുള്ള പോരാട്ടം വേണമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഓഡിറ്റോറിയത്തിൽ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിച്ച ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണ സംസ്ഥാനം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസംഗത വളരുന്നത് അവകാശങ്ങൾ നിഷേധിക്കപ്പെടാനും ന്യൂനപക്ഷങ്ങളുടെ നിലനില്പിനെ ബാധിക്കാനുമിടയാകും. കേരളവും കേന്ദ്രവും ഭരിക്കുന്നവർ സ്വാതന്ത്ര്യത്തിനു കാര്യമായ വില കല്പിക്കുന്നില്ലെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസരംഗത്തു നടമാടുന്ന നീതിനിഷേധം അനുവദിക്കാവുന്നതല്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആമുഖ പ്രഭാഷണം നടത്തി. ആതുര, വിദ്യാഭ്യാസ രംഗങ്ങളിൽ ഏറ്റവും വലിയ സേവനങ്ങൾ നൽകിയ കത്തോലിക്കാ സഭയെ ഇന്ന് അകറ്റി നിർത്താനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നു മാർ താഴത്ത് ചൂണ്ടിക്കാട്ടി.
തലമുറകളെ രൂപപ്പെടുത്തുന്ന വലിയ ഉത്തരവാദിത്വമാണ് അധ്യാപകർക്കുള്ളതെന്നും സമൂഹത്തിന്റെ ഭാവിയും കെട്ടുറപ്പും നിലകൊള്ളുന്നതു വിദ്യാഭ്യാസത്തിലൂടെയാണെന്നും ആർച്ച്ബിഷപ് മാർ പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ കോർപറേറ്റ് മാനേജർ ഫാ.മാത്യു നടമുഖത്ത്, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ഡയറക്ടർ ഫാ.ജോസ് കരിവേലിക്കൽ, അതിരൂപതാ ഡയറക്ടർ ഫാ.ടോണി ചെത്തിപ്പുഴ, സംസ്ഥാന ട്രഷറർ ജോസ് ആന്റണി, ഗിൽഡ് അതിരൂപതാ പ്രസിഡന്റ് ടോമി ജാസഫ്, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ, ജനറൽ കണ്വീനർ സാബു മാത്യു എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജർ സ്ഥാനത്തുനിന്നു വിരമിക്കുന്ന ഫാ.മാത്യു നടമുഖത്തിനു യോഗത്തിൽ യാത്രയയപ്പ് നൽകി.
സമ്മേളനത്തിനു മുന്നോടിയായി എസ്ബി കോളജ് അങ്കണത്തിൽനിന്നു സമ്മേളനനഗരിയായ മെത്രാപ്പോലീത്തൻ പള്ളി അങ്കണത്തിലേക്ക് ആയിരക്കണക്കിനു അധ്യാപകർ അണിനിരന്ന അവകാശ സംരക്ഷണ റാലി നടന്നു. കെസിഎസ്എൽ അതിരൂപതാ ഡയറക്ടറും അസിസ്റ്റന്റ് കോർപറേറ്റ് മാനേജറുമായ ഫാ.മാത്യു വാരുവേലിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ 32 രൂപതകളിലെ വിവിധ സ്കൂളുകളിൽനിന്ന് അയ്യായിരത്തോളം അധ്യാപകർ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.
സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസരംഗത്തു നടമാടുന്ന നീതിനിഷേധം അനുവദിക്കാവുന്നതല്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആമുഖ പ്രഭാഷണം നടത്തി. ആതുര, വിദ്യാഭ്യാസ രംഗങ്ങളിൽ ഏറ്റവും വലിയ സേവനങ്ങൾ നൽകിയ കത്തോലിക്കാ സഭയെ ഇന്ന് അകറ്റി നിർത്താനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നു മാർ താഴത്ത് ചൂണ്ടിക്കാട്ടി.
തലമുറകളെ രൂപപ്പെടുത്തുന്ന വലിയ ഉത്തരവാദിത്വമാണ് അധ്യാപകർക്കുള്ളതെന്നും സമൂഹത്തിന്റെ ഭാവിയും കെട്ടുറപ്പും നിലകൊള്ളുന്നതു വിദ്യാഭ്യാസത്തിലൂടെയാണെന്നും ആർച്ച്ബിഷപ് മാർ പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ കോർപറേറ്റ് മാനേജർ ഫാ.മാത്യു നടമുഖത്ത്, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ഡയറക്ടർ ഫാ.ജോസ് കരിവേലിക്കൽ, അതിരൂപതാ ഡയറക്ടർ ഫാ.ടോണി ചെത്തിപ്പുഴ, സംസ്ഥാന ട്രഷറർ ജോസ് ആന്റണി, ഗിൽഡ് അതിരൂപതാ പ്രസിഡന്റ് ടോമി ജാസഫ്, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ, ജനറൽ കണ്വീനർ സാബു മാത്യു എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജർ സ്ഥാനത്തുനിന്നു വിരമിക്കുന്ന ഫാ.മാത്യു നടമുഖത്തിനു യോഗത്തിൽ യാത്രയയപ്പ് നൽകി.
സമ്മേളനത്തിനു മുന്നോടിയായി എസ്ബി കോളജ് അങ്കണത്തിൽനിന്നു സമ്മേളനനഗരിയായ മെത്രാപ്പോലീത്തൻ പള്ളി അങ്കണത്തിലേക്ക് ആയിരക്കണക്കിനു അധ്യാപകർ അണിനിരന്ന അവകാശ സംരക്ഷണ റാലി നടന്നു. കെസിഎസ്എൽ അതിരൂപതാ ഡയറക്ടറും അസിസ്റ്റന്റ് കോർപറേറ്റ് മാനേജറുമായ ഫാ.മാത്യു വാരുവേലിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ 32 രൂപതകളിലെ വിവിധ സ്കൂളുകളിൽനിന്ന് അയ്യായിരത്തോളം അധ്യാപകർ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.