മട്ടന്നൂർ: മകനെ കൊലപ്പെടുത്തിയതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ പോരാടുമെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിന്റെ പിതാവ് പി.പി. മുഹമ്മദ്. കേസന്വേഷണം സിബിഐക്കുവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്.
കേസിൽ 23ന് വാദം കേൾക്കുന്നുണ്ട്. അനുകൂലമായ വിധിയുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഹമ്മദ് പറഞ്ഞു. കോടതിയെ വിശ്വാസമുണ്ട്. അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇനിയെങ്കിലും രാഷ്ട്രീയ കൊലപാതകം അവസാനിക്കണം. ഇനിയാർക്കും മകനെയും ഭർത്താവിനെയും രാഷ്ട്രീയത്തിന്റെ പേരിൽ നഷ്ടമാകരുതെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ 23ന് വാദം കേൾക്കുന്നുണ്ട്. അനുകൂലമായ വിധിയുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഹമ്മദ് പറഞ്ഞു. കോടതിയെ വിശ്വാസമുണ്ട്. അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇനിയെങ്കിലും രാഷ്ട്രീയ കൊലപാതകം അവസാനിക്കണം. ഇനിയാർക്കും മകനെയും ഭർത്താവിനെയും രാഷ്ട്രീയത്തിന്റെ പേരിൽ നഷ്ടമാകരുതെന്നും അദ്ദേഹം പറഞ്ഞു.