കൊച്ചി: റബർനയം പാർലമെന്റിൽ പരസ്യമായി ഉപേക്ഷിച്ചവർ ഇപ്പോൾ റബർനയ കർമസമിതി രൂപീകരിച്ച് റബറിനെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ആസന്നമായ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള രാഷ്ട്രീയനാടകമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ.
റബർനയം പ്രഖ്യാപിച്ചാൽ കർഷകർ രക്ഷപ്പെടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വാണിജ്യമന്ത്രാലയത്തിന്റെ റബർനയം റബർ വ്യവസായത്തെ സംരക്ഷിക്കുവാൻ വേണ്ടിയുള്ളതാണ്.
കുറഞ്ഞ ചെലവിൽ അസംസ്കൃത റബർ വ്യവസായികൾക്ക് എത്തിച്ചുകൊടുക്കുന്ന നയം കർഷകർക്ക് ഉപകരിക്കില്ല. തായ്ലാൻഡ് പോലുള്ള ആസിയാൻ രാജ്യങ്ങൾ കൃഷിവകുപ്പുകളുടെ കീഴിൽ രൂപീകരിച്ചിരിക്കുന്ന റബർ ഫാർമേഴ്സ് പോളിസിയാണ് റബർ കർഷകരുടെ സംരക്ഷണത്തിനായി നടപ്പാക്കുന്നത്. ആഗോളവിപണിയിൽ തകർച്ച നേരിടുന്പോഴും ആഭ്യന്തരവിപണി ഇടിയുന്പോഴും റബർകർഷകർക്ക് സംരക്ഷണവും അടിസ്ഥാനവിലയും നേരിട്ടുറപ്പാക്കി നടപ്പാക്കുന്ന റബർ കർഷക നയമാണ് ഇന്ത്യയിലും വേണ്ടത്. ഇതിനായി റബർ ആക്ടിലെ 13-ാം വകുപ്പ് പ്രായോഗികമാക്കുവാനുള്ള ആർജവം കേന്ദ്രസർക്കാർ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റബർചണ്ടിയുടെ ഗുണമേന്മ നിശ്ചയിക്കാത്തതുകൊണ്ട് ഇറക്കുമതിയില്ലെന്ന് വകുപ്പുമന്ത്രി പറയുന്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് മാർച്ച് 23ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് മീറ്റിംഗ് വിളിച്ചത് ഇൻഫാം ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് തത്കാലം മാറ്റിവച്ചിരിക്കുന്നു.
ഇത്തരം സാഹചര്യത്തിൽ റബർനയ കർമസമിതി കർഷകരെ വിഡ്ഢികളാക്കുന്ന കർമരഹിത സമിതിയായി മാറുമെന്നും വി.സി. സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.
റബർനയം പ്രഖ്യാപിച്ചാൽ കർഷകർ രക്ഷപ്പെടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വാണിജ്യമന്ത്രാലയത്തിന്റെ റബർനയം റബർ വ്യവസായത്തെ സംരക്ഷിക്കുവാൻ വേണ്ടിയുള്ളതാണ്.
കുറഞ്ഞ ചെലവിൽ അസംസ്കൃത റബർ വ്യവസായികൾക്ക് എത്തിച്ചുകൊടുക്കുന്ന നയം കർഷകർക്ക് ഉപകരിക്കില്ല. തായ്ലാൻഡ് പോലുള്ള ആസിയാൻ രാജ്യങ്ങൾ കൃഷിവകുപ്പുകളുടെ കീഴിൽ രൂപീകരിച്ചിരിക്കുന്ന റബർ ഫാർമേഴ്സ് പോളിസിയാണ് റബർ കർഷകരുടെ സംരക്ഷണത്തിനായി നടപ്പാക്കുന്നത്. ആഗോളവിപണിയിൽ തകർച്ച നേരിടുന്പോഴും ആഭ്യന്തരവിപണി ഇടിയുന്പോഴും റബർകർഷകർക്ക് സംരക്ഷണവും അടിസ്ഥാനവിലയും നേരിട്ടുറപ്പാക്കി നടപ്പാക്കുന്ന റബർ കർഷക നയമാണ് ഇന്ത്യയിലും വേണ്ടത്. ഇതിനായി റബർ ആക്ടിലെ 13-ാം വകുപ്പ് പ്രായോഗികമാക്കുവാനുള്ള ആർജവം കേന്ദ്രസർക്കാർ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റബർചണ്ടിയുടെ ഗുണമേന്മ നിശ്ചയിക്കാത്തതുകൊണ്ട് ഇറക്കുമതിയില്ലെന്ന് വകുപ്പുമന്ത്രി പറയുന്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് മാർച്ച് 23ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് മീറ്റിംഗ് വിളിച്ചത് ഇൻഫാം ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് തത്കാലം മാറ്റിവച്ചിരിക്കുന്നു.
ഇത്തരം സാഹചര്യത്തിൽ റബർനയ കർമസമിതി കർഷകരെ വിഡ്ഢികളാക്കുന്ന കർമരഹിത സമിതിയായി മാറുമെന്നും വി.സി. സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.