കോട്ടയം: നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ പരാമർശത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നു കേരള യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയും പി.സി. ജോർജ് എംഎൽഎയുടെ മകനുമായ ഷോണ്‍ ജോർജ്. ഇക്കാര്യമുന്നയിച്ച് അദ്ദേഹം ഡിജിപിക്കും കോട്ടയം ജില്ല പോലീസ് മേധാവിക്കും പരാതി നൽകി.
പരാതിയിൽ പറയുന്നത് ഇങ്ങനെ: വിൽപനക്കായി എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിഷയെ ട്രെയിൻയാത്രക്കിടെ രാഷ്ട്രീയ നേതാവായ പിതാവിന്റെ പേരുപറഞ്ഞ് പരിചയപ്പെട്ട യുവാവ് അപമാനിക്കാൻ ശ്രമിച്ചെന്നും പരാർശിച്ചിട്ടുണ്ട്. ട്രെയിൻയാത്രക്കിടെ അപമാനിക്കാൻ ശ്രമിച്ച യുവാവ് താനാണെന്ന സൂചകളിൽനിന്നു വ്യക്തമാകുന്നതായി ഓണ്‍ലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചാരണം നടക്കുന്നു. തനിക്കും പിതാവിനും പൊതുജനങ്ങളുടെ ഇടയിലെ അംഗീകാരവും ആദരവും ഇടിച്ചുതാഴ്ത്തി സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താനാണ് പേരു വെളിപ്പെടുത്താതെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാർശങ്ങൾ നടത്തിയിട്ടുള്ളത്.
നിഷയോടൊപ്പം തിരുവനന്തപുരത്തുനിന്നു ട്രെയിനിൽ യാത്രചെയ്തിട്ടില്ല. പുസ്തകവിൽപന കൂട്ടണമെന്ന ഉദ്ദേശ്യത്തോടെയുള്ള പരാമർശം അപകീർത്തിയും അപമാനവും ഉണ്ടാക്കുന്നതിന് ഇടയാക്കി. വിശദമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണം. സോഷ്യൽ മീഡയയിൽ അപമാനിക്കുന്നവർക്കെതിരേ കേസെടുക്കണം. യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയിൽ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പരാതിയിൽ പറയുന്നത് ഇങ്ങനെ: വിൽപനക്കായി എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിഷയെ ട്രെയിൻയാത്രക്കിടെ രാഷ്ട്രീയ നേതാവായ പിതാവിന്റെ പേരുപറഞ്ഞ് പരിചയപ്പെട്ട യുവാവ് അപമാനിക്കാൻ ശ്രമിച്ചെന്നും പരാർശിച്ചിട്ടുണ്ട്. ട്രെയിൻയാത്രക്കിടെ അപമാനിക്കാൻ ശ്രമിച്ച യുവാവ് താനാണെന്ന സൂചകളിൽനിന്നു വ്യക്തമാകുന്നതായി ഓണ്‍ലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചാരണം നടക്കുന്നു. തനിക്കും പിതാവിനും പൊതുജനങ്ങളുടെ ഇടയിലെ അംഗീകാരവും ആദരവും ഇടിച്ചുതാഴ്ത്തി സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താനാണ് പേരു വെളിപ്പെടുത്താതെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാർശങ്ങൾ നടത്തിയിട്ടുള്ളത്.
നിഷയോടൊപ്പം തിരുവനന്തപുരത്തുനിന്നു ട്രെയിനിൽ യാത്രചെയ്തിട്ടില്ല. പുസ്തകവിൽപന കൂട്ടണമെന്ന ഉദ്ദേശ്യത്തോടെയുള്ള പരാമർശം അപകീർത്തിയും അപമാനവും ഉണ്ടാക്കുന്നതിന് ഇടയാക്കി. വിശദമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണം. സോഷ്യൽ മീഡയയിൽ അപമാനിക്കുന്നവർക്കെതിരേ കേസെടുക്കണം. യുവരാഷ്ട്രീയ നേതാവ് താനാണെന്ന രീതിയിൽ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.