തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയ്ക്ക് നാഥനില്ലാതായതോടെ പരീക്ഷാ ഫലം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമായില്ല. ഇതോടെ ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിസന്ധിയിൽ.
സർവകലാശയിലെ ആദ്യ ബാച്ച് എം ടെക് വിദ്യാർഥികളാണ് തങ്ങളുടെ സർട്ടിഫിക്കറ്റ് ലഭ്യമല്ലാതെ വന്നതോടെ ദുരിതത്തിലായിരിക്കുന്നത്.2017 ജൂലൈയിലാണ് ആദ്യ ബാച്ച് എംടെക് വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഒൻപത് മാസം കഴിഞ്ഞിട്ടും സർവകലാശാല സർട്ടിഫിക്കറ്റ് നല്കിയിട്ടില്ല. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് ആറു മാസം മാത്രമാണു കാലാവധി.
എംടെക് വിജയം നേടിയ വിദ്യാർഥികൾക്ക് ഇപ്പോൾ ജോലിക്കായി ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ സർട്ടിഫിക്കറ്റ് നല്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാന സർക്കാരും സർവകലാശാല വൈസ് ചാൻസലറും തമ്മിൽ ശീതസമരം ഉണ്ടാവുകയും സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വൈസ് ചാൻസലർ രാജിവച്ച് ഒഴിവാകുകയുമായിരുന്നു .
സർവകലാശാലയുടെ ഭരണസംവിധാനത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സർക്കാർ പുതിയ ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ചേർന്നാൽ മാത്രമേ വിദ്യാഥികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കുകയുള്ളു. എന്നാൽ, സർക്കാർ ഓർഡിനൻസ് ഇറക്കി മാസങ്ങൾ കഴിഞ്ഞിട്ടും ബോർഡ് രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്.
തോമസ് വർഗീസ്
സർവകലാശയിലെ ആദ്യ ബാച്ച് എം ടെക് വിദ്യാർഥികളാണ് തങ്ങളുടെ സർട്ടിഫിക്കറ്റ് ലഭ്യമല്ലാതെ വന്നതോടെ ദുരിതത്തിലായിരിക്കുന്നത്.2017 ജൂലൈയിലാണ് ആദ്യ ബാച്ച് എംടെക് വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഒൻപത് മാസം കഴിഞ്ഞിട്ടും സർവകലാശാല സർട്ടിഫിക്കറ്റ് നല്കിയിട്ടില്ല. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് ആറു മാസം മാത്രമാണു കാലാവധി.
എംടെക് വിജയം നേടിയ വിദ്യാർഥികൾക്ക് ഇപ്പോൾ ജോലിക്കായി ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ സർട്ടിഫിക്കറ്റ് നല്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാന സർക്കാരും സർവകലാശാല വൈസ് ചാൻസലറും തമ്മിൽ ശീതസമരം ഉണ്ടാവുകയും സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വൈസ് ചാൻസലർ രാജിവച്ച് ഒഴിവാകുകയുമായിരുന്നു .
സർവകലാശാലയുടെ ഭരണസംവിധാനത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സർക്കാർ പുതിയ ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ചേർന്നാൽ മാത്രമേ വിദ്യാഥികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കുകയുള്ളു. എന്നാൽ, സർക്കാർ ഓർഡിനൻസ് ഇറക്കി മാസങ്ങൾ കഴിഞ്ഞിട്ടും ബോർഡ് രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്.
തോമസ് വർഗീസ്