പള്ളുരുത്തി: കൊള്ളപ്പലിശയ്ക്കു സംസ്ഥാനത്തു കോടികളുടെ പണമിടപാടു നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി പള്ളുരുത്തി പോലീസിന്റെ പിടിയിലായി. ഏറ്റുമാനൂര്‍ ബാബു നിവാസില്‍ ബാബു (28) ആണു പിടിയിലായത്.
പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാള്‍ ഇടനിലക്കാരനായിരുന്നുവെന്നു പോലീസ് പറഞ്ഞു.
തമിഴ്നാട് തൂത്തുക്കുടി ഇസക്ക് മുത്ത്(22), ചെന്നൈ വൃശംപാക്കം സിറ്റരശ് (34), തഞ്ചാവൂര്‍ അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ ഡി. രാജ്കുമാര് (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വൻ പലിശയ്ക്ക് 500 കോടി രൂപയോളം സംസ്ഥാനത്തെ വമ്പന്‍ ബിസിനസുകാർക്കായി ഇവര്‍ നല്‍കിയതായാണു പോലീസിനു ലഭിച്ച വിവരം. എറണാകുളം പനമ്പിള്ളി നഗറില്‍ ഫിലിപ്പ് ജേക്കബിന്റെ പരാതിയിലാണു കേസെടുത്തത്.
പള്ളുരുത്തി കല്ലുചിറയില്‍ പ്രതികള്‍ വാടകയ്ക്കു താമസിച്ചി രുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും വാഹനരേഖകളും പോലീസ് കണ്ടെടുത്തിരുന്നു.
ഇവര്‍ക്കു പണമെത്തിച്ചു കൊടുക്കുന്ന ചെന്നൈ സ്വദേശി മഹാരാജയെ ഇനിയും പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു.
പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാള്‍ ഇടനിലക്കാരനായിരുന്നുവെന്നു പോലീസ് പറഞ്ഞു.
തമിഴ്നാട് തൂത്തുക്കുടി ഇസക്ക് മുത്ത്(22), ചെന്നൈ വൃശംപാക്കം സിറ്റരശ് (34), തഞ്ചാവൂര്‍ അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ ഡി. രാജ്കുമാര് (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വൻ പലിശയ്ക്ക് 500 കോടി രൂപയോളം സംസ്ഥാനത്തെ വമ്പന്‍ ബിസിനസുകാർക്കായി ഇവര്‍ നല്‍കിയതായാണു പോലീസിനു ലഭിച്ച വിവരം. എറണാകുളം പനമ്പിള്ളി നഗറില്‍ ഫിലിപ്പ് ജേക്കബിന്റെ പരാതിയിലാണു കേസെടുത്തത്.
പള്ളുരുത്തി കല്ലുചിറയില്‍ പ്രതികള്‍ വാടകയ്ക്കു താമസിച്ചി രുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും വാഹനരേഖകളും പോലീസ് കണ്ടെടുത്തിരുന്നു.
ഇവര്‍ക്കു പണമെത്തിച്ചു കൊടുക്കുന്ന ചെന്നൈ സ്വദേശി മഹാരാജയെ ഇനിയും പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു.