കൊച്ചി: കേന്ദ്ര നേതൃത്വത്തെ കൂട്ടുപിടിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു തുടരാനുള്ള ടി.പി. പീതാംബരൻ മാസ്റ്ററിന്റെ നീക്കങ്ങൾക്കെതിരേ ബദൽനീക്കം ശക്തമാകുന്നു. 90 വയസ് പിന്നിട്ട സംസ്ഥാന അധ്യക്ഷൻ മാറിനിൽക്കണമെന്ന നിലപാടാണു പാർട്ടിയിലെ രണ്ടു ശക്തികേന്ദ്രങ്ങളായ എ.കെ. ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും പിന്തുണയ്ക്കുന്നവർക്കുള്ളത്.
താഴെത്തട്ടുകളിൽ വലിയ പ്രശ്നങ്ങളില്ലാതെ ജനാധിപത്യപരമായ രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയിട്ടും സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിയതിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണെന്നാണു സൂചന. നാളെ എറണാകുളം ടൗണ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ജില്ലാ പ്രസിഡന്റുമാരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ചേർത്തു 410 പേരാണു വോട്ട് ചെയ്യാനെത്തേണ്ടത്. ഇതിൽ 13 ജില്ലാ പ്രസിഡന്റുമാരടക്കം 75 ശതമാനം പേരും തങ്ങൾക്കൊപ്പമാണെന്നു ശശീന്ദ്രൻ വിഭാഗം പറയുന്നു. ഇന്നു യോഗം ചേരാൻ ശശീന്ദ്രൻ വിഭാഗം തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് മാറ്റിയതോടെയോഗം മാറ്റിവച്ചു. എന്നാൽ മന്ത്രി എ.കെ. ശശീന്ദ്രനുമായി ഇന്ന് ആലുവ പാലസിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
നിലവിൽ സംസ്ഥാന സെക്രട്ടറിയായ പി.കെ. രാജനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന നിലപാടാണു പൊതുവിൽ ശശീന്ദ്രൻ വിഭാഗത്തിനുള്ളത്. തങ്ങളുടെ ജയം ഉറപ്പായ സാഹചര്യത്തിലാണു കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ചു തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്ന് ഇവർ ആരോപിക്കുന്നു. തോമസ് ചാണ്ടി പക്ഷത്തുനിന്ന് ഇതുവരെ അധ്യക്ഷ സ്ഥാനത്തേക്ക് ആരും അവകാശവാദമായി മുന്നോട്ടു വന്നിട്ടില്ലെങ്കിലും മാണി സി. കാപ്പന്റെ പേര് പല അവസരത്തിലും ഉയർന്നിരുന്നു.
ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്കു തിരികെയെത്തിയതിനാൽ തോമസ് ചാണ്ടി പാർട്ടി തലപ്പത്തേക്കു വരണമെന്നും ചിലർക്ക് അഭിപ്രായമുണ്ട്. തോമസ് ചാണ്ടിക്ക് അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ ശശീന്ദ്രൻ വിഭാഗത്തിലെ പലർക്കും എതിർപ്പില്ല. എന്നാൽ മാണി സി. കാപ്പന്റെ കാര്യത്തിൽ ഭൂരിപക്ഷത്തിനും വിമുഖതയാണുള്ളതെന്നു പറയുന്നു. പുതിയ തെരഞ്ഞെടുപ്പ് തീയതിയും കേന്ദ്ര നിലപാടും അറിഞ്ഞശേഷം ഭാവിതീരുമാനം എടുക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ശശീന്ദ്രൻ വിഭാഗം.
താഴെത്തട്ടുകളിൽ വലിയ പ്രശ്നങ്ങളില്ലാതെ ജനാധിപത്യപരമായ രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയിട്ടും സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിയതിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണെന്നാണു സൂചന. നാളെ എറണാകുളം ടൗണ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ജില്ലാ പ്രസിഡന്റുമാരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ചേർത്തു 410 പേരാണു വോട്ട് ചെയ്യാനെത്തേണ്ടത്. ഇതിൽ 13 ജില്ലാ പ്രസിഡന്റുമാരടക്കം 75 ശതമാനം പേരും തങ്ങൾക്കൊപ്പമാണെന്നു ശശീന്ദ്രൻ വിഭാഗം പറയുന്നു. ഇന്നു യോഗം ചേരാൻ ശശീന്ദ്രൻ വിഭാഗം തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് മാറ്റിയതോടെയോഗം മാറ്റിവച്ചു. എന്നാൽ മന്ത്രി എ.കെ. ശശീന്ദ്രനുമായി ഇന്ന് ആലുവ പാലസിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
നിലവിൽ സംസ്ഥാന സെക്രട്ടറിയായ പി.കെ. രാജനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന നിലപാടാണു പൊതുവിൽ ശശീന്ദ്രൻ വിഭാഗത്തിനുള്ളത്. തങ്ങളുടെ ജയം ഉറപ്പായ സാഹചര്യത്തിലാണു കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ചു തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്ന് ഇവർ ആരോപിക്കുന്നു. തോമസ് ചാണ്ടി പക്ഷത്തുനിന്ന് ഇതുവരെ അധ്യക്ഷ സ്ഥാനത്തേക്ക് ആരും അവകാശവാദമായി മുന്നോട്ടു വന്നിട്ടില്ലെങ്കിലും മാണി സി. കാപ്പന്റെ പേര് പല അവസരത്തിലും ഉയർന്നിരുന്നു.
ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്കു തിരികെയെത്തിയതിനാൽ തോമസ് ചാണ്ടി പാർട്ടി തലപ്പത്തേക്കു വരണമെന്നും ചിലർക്ക് അഭിപ്രായമുണ്ട്. തോമസ് ചാണ്ടിക്ക് അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ ശശീന്ദ്രൻ വിഭാഗത്തിലെ പലർക്കും എതിർപ്പില്ല. എന്നാൽ മാണി സി. കാപ്പന്റെ കാര്യത്തിൽ ഭൂരിപക്ഷത്തിനും വിമുഖതയാണുള്ളതെന്നു പറയുന്നു. പുതിയ തെരഞ്ഞെടുപ്പ് തീയതിയും കേന്ദ്ര നിലപാടും അറിഞ്ഞശേഷം ഭാവിതീരുമാനം എടുക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ശശീന്ദ്രൻ വിഭാഗം.