കൊച്ചി: വാട്ടർ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് .ബോട്ടിന്റെ മെറ്റീരിയൽ സംബന്ധിച്ചും ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമായിരുന്നു തീരുമാനത്തിലെത്താനുണ്ടായിരുന്നത്.
ഇക്കാര്യത്തിൽ ധാരണയായി. പദ്ധതിയുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജർമൻ ധനകാര്യ ഏജൻസിയായ കെഎഫ്ഡബ്ല്യുസംഘം 20ന് കൊച്ചിയിലെത്തും. പദ്ധതിയുമായ ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ സംഘവുമായി ചർച്ച നടത്തി തീരുമാനത്തിലെത്തുമെന്നും കൊച്ചിയിലെ കെഎംആർഎൽ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മെട്രോ കാക്കനാട്ടേക്കു നീട്ടുന്നതിനുള്ള പദ്ധതിരേഖ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. ഇനി അത് കേന്ദ്ര സർക്കാരിലേക്ക് സമർപ്പിക്കും. കേന്ദ്രവുമായി ഇക്കാര്യത്തിൽ അനൗപചാരിക ചർച്ച നടത്തി. തൈക്കുടത്തിനും പേട്ടയ്ക്കുമിടയിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. പേട്ടയ്ക്കും എസ്എൻ ജംഗ്ഷനും ഇടയ്ക്കുള്ള അലൈൻമെന്റിന്റെ കാര്യത്തിലും തീരുമാനമായി. സംസ്ഥാന സർക്കാരിൽ നിന്ന് മെട്രോയുടെ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. അതേ സമയം മെട്രോയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്ന് സാന്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
മെട്രോയ്ക്കു പുറമേ നഗരത്തിലെ ബസ് അടക്കമുള്ള ഇതര ഗതാഗത സംവിധാനങ്ങളിലും കെഎംആർഎലിന്റെ യാത്രാ കാർഡ് ആയ കൊച്ചി വണ്‍ പ്രീപെയ്ഡ് സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ജൂണോടെ നടപ്പിലാക്കുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഇക്കാര്യത്തിൽ ധാരണയായി. പദ്ധതിയുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജർമൻ ധനകാര്യ ഏജൻസിയായ കെഎഫ്ഡബ്ല്യുസംഘം 20ന് കൊച്ചിയിലെത്തും. പദ്ധതിയുമായ ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ സംഘവുമായി ചർച്ച നടത്തി തീരുമാനത്തിലെത്തുമെന്നും കൊച്ചിയിലെ കെഎംആർഎൽ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മെട്രോ കാക്കനാട്ടേക്കു നീട്ടുന്നതിനുള്ള പദ്ധതിരേഖ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. ഇനി അത് കേന്ദ്ര സർക്കാരിലേക്ക് സമർപ്പിക്കും. കേന്ദ്രവുമായി ഇക്കാര്യത്തിൽ അനൗപചാരിക ചർച്ച നടത്തി. തൈക്കുടത്തിനും പേട്ടയ്ക്കുമിടയിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. പേട്ടയ്ക്കും എസ്എൻ ജംഗ്ഷനും ഇടയ്ക്കുള്ള അലൈൻമെന്റിന്റെ കാര്യത്തിലും തീരുമാനമായി. സംസ്ഥാന സർക്കാരിൽ നിന്ന് മെട്രോയുടെ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. അതേ സമയം മെട്രോയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്ന് സാന്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
മെട്രോയ്ക്കു പുറമേ നഗരത്തിലെ ബസ് അടക്കമുള്ള ഇതര ഗതാഗത സംവിധാനങ്ങളിലും കെഎംആർഎലിന്റെ യാത്രാ കാർഡ് ആയ കൊച്ചി വണ്‍ പ്രീപെയ്ഡ് സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ജൂണോടെ നടപ്പിലാക്കുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.