പ്രത്യേക ലേഖകൻ
ന്യൂഡൽഹി: റബർ പ്രതിസന്ധി പരിഹാരത്തിന് കേന്ദ്രസർക്കാർ കർമസമിതി പ്രഖ്യാപിച്ചു. കർഷകരുടേതടക്കം റബർ മേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുന്നതിനും പരിഹാരനിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായാണ് കേരള ചീഫ് സെക്രട്ടറി ചെയർമാനായി കർമസമിതി രൂപീകരിച്ചതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു റബർ നയവും പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു ഉറപ്പു നൽകിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
കേരള ചീഫ് സെക്രട്ടറി തലവനായുള്ള കർമസമിതിയിൽ ത്രിപുര ചീഫ് സെക്രട്ടറി കോ-ചെയർമാനും വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ ജോയിന്റ് സെക്രട്ടറി, കൃഷിമന്ത്രാലയം പ്രതിനിധി, സംസ്ഥാന കൃഷിവകുപ്പ് പ്രതിനിധി, ത്രിപുര കൃഷി വകുപ്പ് പ്രതിനിധി, റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.
കേരളത്തിലെ റബർ കർഷകരുടെ പ്രതിസന്ധി പരിഹാരത്തിനായി കഴിഞ്ഞ മാസം 11ന് കോട്ടയത്ത് മന്ത്രി അൽഫോൻസ് കണ്ണന്താനം വിളിച്ച യോഗത്തിലെ പ്രഖ്യാപനം അനുസരിച്ചാണ് കേന്ദ്ര വാണിജ്യമന്ത്രാലയം ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും എംപിമാരായ ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും സംയുക്തമായി ഇതേയാവശ്യം ഉന്നയിച്ച് വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനെ കണ്ട് നിവേദനം നൽകിയിരുന്നു. റബർ കർഷകരുടെ ദുരിതങ്ങളെക്കുറിച്ച് സുരേഷ് പ്രഭുവുമായി പലതവണ നടത്തിയ ചർച്ചകളെത്തുടർന്നാണ് കർമസമിതി രൂപീകരണം യാഥാർഥ്യമാക്കിയതെന്ന് കണ്ണന്താനം ദീപികയോടു പറഞ്ഞു.
വിലയിടിവ് അടക്കം റബർ കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ഹ്രസ്വകാല, ദീർഘകാല പദ്ധതികളും നിർദേശങ്ങളും തയാറാക്കാനാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചതെന്ന് കണ്ണന്താനം വിശദീകരിച്ചു. റബർ വ്യവസായവുമായി ബന്ധപ്പെട്ടവർ, വ്യാപാരികൾ, ഉത്പാദകർ, അനുബന്ധ വ്യവസായികൾ എന്നിവരുടെ താത്പര്യങ്ങളും സമിതി പരിഗണിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികൾ തയാറാക്കാൻ കർമസമിതിയോട് നിർദേശിച്ചിട്ടുണ്ട്. ലോക വ്യാപാര കരാറും ആസിയാനും അടക്കമുള്ള വ്യാപാര കരാറുകൾ, കേന്ദ്ര സർക്കാരിന്റെ സാന്പത്തിക നയങ്ങൾ എന്നിവയ്ക്ക് അനുസൃതമായി വേണം പദ്ധതികൾ തയാറാക്കാൻ. രണ്ടു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം. പദ്ധതികൾ തയാറാക്കുന്പോൾ റബർ വ്യവസായികളുടെയും വ്യാപാരികളുടെയും ആവശ്യങ്ങളും കണക്കിലെടുക്കും.
ന്യൂഡൽഹി: റബർ പ്രതിസന്ധി പരിഹാരത്തിന് കേന്ദ്രസർക്കാർ കർമസമിതി പ്രഖ്യാപിച്ചു. കർഷകരുടേതടക്കം റബർ മേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുന്നതിനും പരിഹാരനിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായാണ് കേരള ചീഫ് സെക്രട്ടറി ചെയർമാനായി കർമസമിതി രൂപീകരിച്ചതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു റബർ നയവും പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു ഉറപ്പു നൽകിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
കേരള ചീഫ് സെക്രട്ടറി തലവനായുള്ള കർമസമിതിയിൽ ത്രിപുര ചീഫ് സെക്രട്ടറി കോ-ചെയർമാനും വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ ജോയിന്റ് സെക്രട്ടറി, കൃഷിമന്ത്രാലയം പ്രതിനിധി, സംസ്ഥാന കൃഷിവകുപ്പ് പ്രതിനിധി, ത്രിപുര കൃഷി വകുപ്പ് പ്രതിനിധി, റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.
കേരളത്തിലെ റബർ കർഷകരുടെ പ്രതിസന്ധി പരിഹാരത്തിനായി കഴിഞ്ഞ മാസം 11ന് കോട്ടയത്ത് മന്ത്രി അൽഫോൻസ് കണ്ണന്താനം വിളിച്ച യോഗത്തിലെ പ്രഖ്യാപനം അനുസരിച്ചാണ് കേന്ദ്ര വാണിജ്യമന്ത്രാലയം ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും എംപിമാരായ ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും സംയുക്തമായി ഇതേയാവശ്യം ഉന്നയിച്ച് വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനെ കണ്ട് നിവേദനം നൽകിയിരുന്നു. റബർ കർഷകരുടെ ദുരിതങ്ങളെക്കുറിച്ച് സുരേഷ് പ്രഭുവുമായി പലതവണ നടത്തിയ ചർച്ചകളെത്തുടർന്നാണ് കർമസമിതി രൂപീകരണം യാഥാർഥ്യമാക്കിയതെന്ന് കണ്ണന്താനം ദീപികയോടു പറഞ്ഞു.
വിലയിടിവ് അടക്കം റബർ കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ഹ്രസ്വകാല, ദീർഘകാല പദ്ധതികളും നിർദേശങ്ങളും തയാറാക്കാനാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചതെന്ന് കണ്ണന്താനം വിശദീകരിച്ചു. റബർ വ്യവസായവുമായി ബന്ധപ്പെട്ടവർ, വ്യാപാരികൾ, ഉത്പാദകർ, അനുബന്ധ വ്യവസായികൾ എന്നിവരുടെ താത്പര്യങ്ങളും സമിതി പരിഗണിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികൾ തയാറാക്കാൻ കർമസമിതിയോട് നിർദേശിച്ചിട്ടുണ്ട്. ലോക വ്യാപാര കരാറും ആസിയാനും അടക്കമുള്ള വ്യാപാര കരാറുകൾ, കേന്ദ്ര സർക്കാരിന്റെ സാന്പത്തിക നയങ്ങൾ എന്നിവയ്ക്ക് അനുസൃതമായി വേണം പദ്ധതികൾ തയാറാക്കാൻ. രണ്ടു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം. പദ്ധതികൾ തയാറാക്കുന്പോൾ റബർ വ്യവസായികളുടെയും വ്യാപാരികളുടെയും ആവശ്യങ്ങളും കണക്കിലെടുക്കും.