കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനു ശിക്ഷായിളവു നൽകാൻ സർക്കാർ നീക്കം. 70 വയസ് കഴിഞ്ഞവർക്കു ശിക്ഷയിൽ ഇളവ് നല്കാനുള്ള സർക്കാർ നടപടിയുടെ മറവിലാണു കുഞ്ഞനന്തനെ ജയിലിൽനിന്നു മോചിപ്പിക്കാനുള്ള നീക്കം.
ഇതിന്റെ ഭാഗമായി ടി.പിയുടെ ഭാര്യ കെ.കെ. രമയുടെയും കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെയും മൊഴി മൂന്നുദിവസം മുമ്പ് കൊളവല്ലൂർ എസ്ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. മൊഴിയുടെ റിപ്പോർട്ട് കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കു കൈമാറിയിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കുഞ്ഞനന്തന് അവിടെയുള്ള രേഖകൾ പ്രകാരം 68 വയസേയുള്ളൂ. എന്നാൽ, 71 വയസുണ്ടെന്നാണു പറയപ്പെടുന്നത്. ടി.പി കേസിലെ പ്രതികൾക്ക് ഒന്നിച്ച് പരോൾ നൽകിയതും ചില പ്രതികൾക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ സുഖചികിത്സ നൽകിയതും വിവാദമായിരുന്നു. ഇതിനിടയിലാണ് കുഞ്ഞനന്തന് ശിക്ഷായിളവ് നല്കാനുള്ള നീക്കം നടക്കുന്നത്.
പരോളിനിടെ കുന്നോത്ത്പറമ്പ് സിപിഎം ലോക്കൽ സമ്മേളനത്തിൽ കുഞ്ഞനന്തൻ പങ്കെടുത്തതും പരോൾ പരിധി മറികടന്നു പരോൾ അനുവദിച്ചതും വിവാദത്തിന് വഴിവച്ചിരുന്നു.
ഇതിന്റെ ഭാഗമായി ടി.പിയുടെ ഭാര്യ കെ.കെ. രമയുടെയും കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെയും മൊഴി മൂന്നുദിവസം മുമ്പ് കൊളവല്ലൂർ എസ്ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. മൊഴിയുടെ റിപ്പോർട്ട് കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കു കൈമാറിയിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കുഞ്ഞനന്തന് അവിടെയുള്ള രേഖകൾ പ്രകാരം 68 വയസേയുള്ളൂ. എന്നാൽ, 71 വയസുണ്ടെന്നാണു പറയപ്പെടുന്നത്. ടി.പി കേസിലെ പ്രതികൾക്ക് ഒന്നിച്ച് പരോൾ നൽകിയതും ചില പ്രതികൾക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ സുഖചികിത്സ നൽകിയതും വിവാദമായിരുന്നു. ഇതിനിടയിലാണ് കുഞ്ഞനന്തന് ശിക്ഷായിളവ് നല്കാനുള്ള നീക്കം നടക്കുന്നത്.
പരോളിനിടെ കുന്നോത്ത്പറമ്പ് സിപിഎം ലോക്കൽ സമ്മേളനത്തിൽ കുഞ്ഞനന്തൻ പങ്കെടുത്തതും പരോൾ പരിധി മറികടന്നു പരോൾ അനുവദിച്ചതും വിവാദത്തിന് വഴിവച്ചിരുന്നു.