തിരുവനന്തപുരം: സംസ്ഥാനത്തെ ജല അഥോറിറ്റിയുടെ കീഴിലുള്ള പമ്പ് ഹൗസുകളുടെ വൈദ്യുതി വിച്ഛേദിക്കരുതെന്നും വിച്ഛേദിച്ചവ ഉടൻ പുനഃസ്ഥാപിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നിർദേശം.
പമ്പ് ഹൗസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്നതു വരൾച്ചക്കാലത്തെ കുടിവെള്ള വിതരണത്തെ ഗുരുതരമായി ബാധിക്കുന്നതായി ജില്ലാ കളക്ടർമാർ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു നിർദേശം നൽകിയത്.
ഉൗർജ സെക്രട്ടറി, കെഎസ്ഇബി ചെയർമാൻ, ജല അഥോറിറ്റി എംഡി എന്നിവരുടെ യോഗം വിളിച്ചായിരുന്നു നിർദേശം. പമ്പുഹൗസുകളിൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെങ്കിൽ ഉടൻ നൽകണമെന്നും നിർദേശത്തിലുണ്ട്. വരൾച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ റവന്യു മന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറൻസിലും കളക്ടർമാർ പമ്പുഹൗസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്നതു കുടിവെള്ള വിതരണത്തെ ദോഷകരമായി ബാധിക്കുമെന്ന് അറിയിച്ചിരുന്നു.
മന്ത്രി മാത്യു ടി. തോമസും ഇക്കാര്യം മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു.
വൈദ്യുതി ചാർജ് കുടിശിക ഇനത്തിൽ 750 കോടിയോളം രൂപ ജല അഥോറിറ്റി കെഎസ്ഇബിക്കു നൽകാനുണ്ട്. കുടിശിക തുക അടയ്ക്കാത്ത സാഹചര്യത്തിലാണു ജല അഥോറിറ്റി ഓഫസുകളുടെ ഫ്യൂസ് ഉൗരാൻ കെഎസ്ഇബി തീരുമാനിച്ചത്.
പമ്പ് ഹൗസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്നതു വരൾച്ചക്കാലത്തെ കുടിവെള്ള വിതരണത്തെ ഗുരുതരമായി ബാധിക്കുന്നതായി ജില്ലാ കളക്ടർമാർ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു നിർദേശം നൽകിയത്.
ഉൗർജ സെക്രട്ടറി, കെഎസ്ഇബി ചെയർമാൻ, ജല അഥോറിറ്റി എംഡി എന്നിവരുടെ യോഗം വിളിച്ചായിരുന്നു നിർദേശം. പമ്പുഹൗസുകളിൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെങ്കിൽ ഉടൻ നൽകണമെന്നും നിർദേശത്തിലുണ്ട്. വരൾച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ റവന്യു മന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറൻസിലും കളക്ടർമാർ പമ്പുഹൗസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്നതു കുടിവെള്ള വിതരണത്തെ ദോഷകരമായി ബാധിക്കുമെന്ന് അറിയിച്ചിരുന്നു.
മന്ത്രി മാത്യു ടി. തോമസും ഇക്കാര്യം മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു.
വൈദ്യുതി ചാർജ് കുടിശിക ഇനത്തിൽ 750 കോടിയോളം രൂപ ജല അഥോറിറ്റി കെഎസ്ഇബിക്കു നൽകാനുണ്ട്. കുടിശിക തുക അടയ്ക്കാത്ത സാഹചര്യത്തിലാണു ജല അഥോറിറ്റി ഓഫസുകളുടെ ഫ്യൂസ് ഉൗരാൻ കെഎസ്ഇബി തീരുമാനിച്ചത്.