കൊച്ചി: എൽപി സ്കൂളുകളിൽ അധ്യാപകവിദ്യാർഥി അനുപാതം 1:30 ആയിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിനെതിരായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സർക്കുലറും ഷെഡ്യൂളും റദ്ദാക്കാൻ നൽകിയ ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം. സംസ്ഥാന സർക്കാരിനു പുറമേ പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ, ആറ്റിങ്ങൽ എഇഒ, കേന്ദ്ര സർക്കാർ എന്നിവരെ എതിർകക്ഷികളാക്കിയുള്ളതാണു ഹർജി.
2009 ലെ വിദ്യാഭ്യാസാവകാശ നിയമമനുസരിച്ച് അധ്യാപകവിദ്യാർഥി അനുപാതം 1:30 ആണ്. കൂടുതൽ വിദ്യാർഥികൾ വരുന്നതനുസരിച്ച് ഒന്നു മുതൽ അഞ്ചു വരെ ക്ലാസിൽ ഡിവിഷനുകളും അധ്യാപകരുടെ എണ്ണവും കൂടണം. ഇതനുസരിച്ചു 120 കുട്ടികളുണ്ടെങ്കിൽ നാല് ഡിവിഷനുകൾക്കും നാല് അധ്യാപക നിയമനം നടത്താൻ അനുമതി നൽകും. 121 മുതൽ 150 വരെ കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ അഞ്ച് ഡിവിഷനും അഞ്ച് അധ്യാപക തസ്തികയും 151-180 കുട്ടികളുണ്ടെങ്കിൽ ആറ് ഡിവിഷനും ആറ് തസ്തികയുമെന്ന ക്രമം പാലിച്ച് അനുവദിക്കാം.
സംസ്ഥാന സർക്കാർ സർക്കുലറിലൂടെ ഇതു തടഞ്ഞു. 120 മുതൽ 200 വരെ കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ അഞ്ച് ഡിവിഷനും അഞ്ച് അധ്യാപക തസ്തികകൾക്കും മാത്രമേ അനുമതി നൽകാനാവൂ എന്നാണ് സർക്കുലറിലും ഷെഡ്യൂളിലും പറയുന്നത്. ഇതു നിയമവിരുദ്ധമാണെന്നാണു ഹർജിക്കാരുടെ വാദം.
വിദ്യാഭ്യാസാവകാശ നിയമത്തിലെ 1:30 അനുപാതം എന്ന ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചതാണ്. എന്നിട്ടും ഇതിനു വിരുദ്ധമായ സർക്കാർ നിലപാട് പഴയ കേരള വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്ന 1:40 എന്ന അനുപാതത്തിലേക്ക് തിരികെക്കൊണ്ടുപോകുമെന്നും ഹർജിയിൽ പറയുന്നു. ആറ്റിങ്ങൽ പെരുംകുളം എഎംഎൽപി സ്കൂൾ മാനേജരാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
2009 ലെ വിദ്യാഭ്യാസാവകാശ നിയമമനുസരിച്ച് അധ്യാപകവിദ്യാർഥി അനുപാതം 1:30 ആണ്. കൂടുതൽ വിദ്യാർഥികൾ വരുന്നതനുസരിച്ച് ഒന്നു മുതൽ അഞ്ചു വരെ ക്ലാസിൽ ഡിവിഷനുകളും അധ്യാപകരുടെ എണ്ണവും കൂടണം. ഇതനുസരിച്ചു 120 കുട്ടികളുണ്ടെങ്കിൽ നാല് ഡിവിഷനുകൾക്കും നാല് അധ്യാപക നിയമനം നടത്താൻ അനുമതി നൽകും. 121 മുതൽ 150 വരെ കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ അഞ്ച് ഡിവിഷനും അഞ്ച് അധ്യാപക തസ്തികയും 151-180 കുട്ടികളുണ്ടെങ്കിൽ ആറ് ഡിവിഷനും ആറ് തസ്തികയുമെന്ന ക്രമം പാലിച്ച് അനുവദിക്കാം.
സംസ്ഥാന സർക്കാർ സർക്കുലറിലൂടെ ഇതു തടഞ്ഞു. 120 മുതൽ 200 വരെ കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ അഞ്ച് ഡിവിഷനും അഞ്ച് അധ്യാപക തസ്തികകൾക്കും മാത്രമേ അനുമതി നൽകാനാവൂ എന്നാണ് സർക്കുലറിലും ഷെഡ്യൂളിലും പറയുന്നത്. ഇതു നിയമവിരുദ്ധമാണെന്നാണു ഹർജിക്കാരുടെ വാദം.
വിദ്യാഭ്യാസാവകാശ നിയമത്തിലെ 1:30 അനുപാതം എന്ന ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചതാണ്. എന്നിട്ടും ഇതിനു വിരുദ്ധമായ സർക്കാർ നിലപാട് പഴയ കേരള വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്ന 1:40 എന്ന അനുപാതത്തിലേക്ക് തിരികെക്കൊണ്ടുപോകുമെന്നും ഹർജിയിൽ പറയുന്നു. ആറ്റിങ്ങൽ പെരുംകുളം എഎംഎൽപി സ്കൂൾ മാനേജരാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്.