കൊച്ചി: സിഡ്കോയിലെ അണ് സ്കിൽഡ് വർക്കർ ഗ്രേഡ് നാലിലേക്ക് 2014 ൽ നടത്തിയ സെലക്ഷനും നിയമനവും ഹൈക്കോടതി റദ്ദാക്കി. 146 ഒഴിവുകളിലേക്കുള്ള നിയമനമാണു സിംഗിൾബെഞ്ച് റദ്ദാക്കിയത്. നിയമന നടപടികളിൽ അപാകതയുണ്ടെന്നാരോപിച്ചു കോഴിക്കോട് സ്വദേശി സി.കെ. സുകേഷ് ഉൾപ്പെടെ നൽകിയ ഹർജികളിലാണു വിധി.
പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികൾ സിഡ്കോ പുനഃരാരംഭിക്കണമെന്നും ഇന്റർവ്യൂ ഉണ്ടെങ്കിൽ മൊത്തം മാർക്കിന്റെ 12.2 ശതമാനം മാർക്കിൽ കൂടുതൽ ഇതിനായി നീക്കിവയ്ക്കരുതെന്നും വിധിയിൽ പറയുന്നു. നിയമനത്തിന് സംവരണ നിയമങ്ങളടക്കം പാലിച്ച് മൂന്നു മാസത്തിനുള്ളിൽ ലിസ്റ്റ് അന്തിമമാക്കി നിയമനം നടത്തണമെന്നും അതുവരെ ഇപ്പോൾ നിയമനം ലഭിച്ചവർക്കു തുടരാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അണ് സ്കിൽഡ് തൊഴിലാളികളുടെ നിയമനത്തിനായി പരീക്ഷയ്ക്കു 75 മാർക്കും ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയ്ക്ക് 75 മാർക്കുമാണ് നിശ്ചയിച്ചത്.
പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികൾ സിഡ്കോ പുനഃരാരംഭിക്കണമെന്നും ഇന്റർവ്യൂ ഉണ്ടെങ്കിൽ മൊത്തം മാർക്കിന്റെ 12.2 ശതമാനം മാർക്കിൽ കൂടുതൽ ഇതിനായി നീക്കിവയ്ക്കരുതെന്നും വിധിയിൽ പറയുന്നു. നിയമനത്തിന് സംവരണ നിയമങ്ങളടക്കം പാലിച്ച് മൂന്നു മാസത്തിനുള്ളിൽ ലിസ്റ്റ് അന്തിമമാക്കി നിയമനം നടത്തണമെന്നും അതുവരെ ഇപ്പോൾ നിയമനം ലഭിച്ചവർക്കു തുടരാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അണ് സ്കിൽഡ് തൊഴിലാളികളുടെ നിയമനത്തിനായി പരീക്ഷയ്ക്കു 75 മാർക്കും ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയ്ക്ക് 75 മാർക്കുമാണ് നിശ്ചയിച്ചത്.