തിരുവനന്തപുരം: പൊന്തൻപുഴ വനമേഖലയുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിൽ സർക്കാരിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു വനം മന്ത്രി കെ.രാജു. വനംവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആലിപ്ര, വലിയകാവ്, കരിക്കന്നൂർ എന്നീ മൂന്നു റിസർവുകളാണു പൊന്തൻപുഴ വനത്തിലുള്ളത്. ഇതിൽ കരിക്കന്നൂർ റിസർവ് വനമായി അംഗീകരിച്ചിട്ടുണ്ട്. ആലിപ്ര, വലിയകാവ് റിസർവുകളുമായി ബന്ധപ്പെട്ടാണു ഹർജിക്കാരുടെ വാദത്തിന് അനുകൂല നിലപാടുണ്ടായിരിക്കുന്നത്. ഇതിനെതിരേ റിവ്യൂ പെറ്റീഷൻ നൽകിയിട്ടുണ്ട്.
കേസ് തീരുന്നമുറയ്ക്കു പട്ടയം നൽകുന്നതിൽ തടസങ്ങളൊന്നുമുണ്ടാവില്ല. വനാതിർത്തിയുടെ എല്ലാ ഭാഗങ്ങളിലും ജണ്ടകൾ സ്ഥാപിക്കും. 23,712 ജണ്ടകൾ ഇതിനകം നിർമിച്ചു. വനത്തിനുള്ളിലെ വരൾച്ചയാണു വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനു കാരണം. ഇത് ഒഴിവാക്കാൻ പ്രത്യേക പദ്ധതി തയാറാക്കി വനത്തിൽ ജലാശയങ്ങൾ നിർമിച്ചുവരികയാണ്. ഇതുവരെ 350 ജലാശയങ്ങൾ നിർമിച്ചു.
313.48 ഹെക്ടർ ഭൂമി വനമായി പ്രഖ്യാപിച്ചു. ഇതോടെ വനവിസ്തൃതി വർധിച്ച മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വനമേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയ കണ്‍വീനർ സിസ്റ്റം നിർത്തലാക്കിയതായും മന്ത്രി കെ. രാജു പറഞ്ഞു. വനം ഉദ്യോഗസ്ഥർക്കു നേരിട്ടു പദ്ധതി നടത്തിപ്പിന് അവസരം നൽകുന്ന കണ്‍വീനർ സിസ്റ്റത്തിൽ വ്യാപകക്രമക്കേടുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇനിമുതൽ ഇ-ടെൻഡർ, കോൺട്രാക്ട് സിസ്റ്റത്തിലൂടെയാവും വനമേഖലയിലെ പ്രവൃത്തി നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആലിപ്ര, വലിയകാവ്, കരിക്കന്നൂർ എന്നീ മൂന്നു റിസർവുകളാണു പൊന്തൻപുഴ വനത്തിലുള്ളത്. ഇതിൽ കരിക്കന്നൂർ റിസർവ് വനമായി അംഗീകരിച്ചിട്ടുണ്ട്. ആലിപ്ര, വലിയകാവ് റിസർവുകളുമായി ബന്ധപ്പെട്ടാണു ഹർജിക്കാരുടെ വാദത്തിന് അനുകൂല നിലപാടുണ്ടായിരിക്കുന്നത്. ഇതിനെതിരേ റിവ്യൂ പെറ്റീഷൻ നൽകിയിട്ടുണ്ട്.
കേസ് തീരുന്നമുറയ്ക്കു പട്ടയം നൽകുന്നതിൽ തടസങ്ങളൊന്നുമുണ്ടാവില്ല. വനാതിർത്തിയുടെ എല്ലാ ഭാഗങ്ങളിലും ജണ്ടകൾ സ്ഥാപിക്കും. 23,712 ജണ്ടകൾ ഇതിനകം നിർമിച്ചു. വനത്തിനുള്ളിലെ വരൾച്ചയാണു വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനു കാരണം. ഇത് ഒഴിവാക്കാൻ പ്രത്യേക പദ്ധതി തയാറാക്കി വനത്തിൽ ജലാശയങ്ങൾ നിർമിച്ചുവരികയാണ്. ഇതുവരെ 350 ജലാശയങ്ങൾ നിർമിച്ചു.
313.48 ഹെക്ടർ ഭൂമി വനമായി പ്രഖ്യാപിച്ചു. ഇതോടെ വനവിസ്തൃതി വർധിച്ച മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വനമേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയ കണ്‍വീനർ സിസ്റ്റം നിർത്തലാക്കിയതായും മന്ത്രി കെ. രാജു പറഞ്ഞു. വനം ഉദ്യോഗസ്ഥർക്കു നേരിട്ടു പദ്ധതി നടത്തിപ്പിന് അവസരം നൽകുന്ന കണ്‍വീനർ സിസ്റ്റത്തിൽ വ്യാപകക്രമക്കേടുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇനിമുതൽ ഇ-ടെൻഡർ, കോൺട്രാക്ട് സിസ്റ്റത്തിലൂടെയാവും വനമേഖലയിലെ പ്രവൃത്തി നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.