മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കുത്തേറ്റു മരിച്ച സംഭവത്തിൽ അറസ്റ്റിലായ മലയാറ്റൂർ തേക്കുംതോട്ടം വട്ടപ്പറന്പൻ ജോണിയെ (56) മലയാറ്റൂരിൽ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ ആറിനാണ് സിഐ സജി മാർക്കോസ്, എസ്ഐ എൻ.എ. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി മലയാറ്റൂർ അടിവാരത്തെത്തിയത്.
കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്ത, അടിവാരത്തുള്ള സ്റ്റാളും സ്ഥലവും പ്രതി പോലീസിനു കാണിച്ചു കൊടുത്തു. പ്രതി വന്ന ഇരുചക്രവാഹനം നിർത്തിയ സ്ഥലവും പോയവഴികളും കാട്ടിക്കൊടുത്തു.
അടിവാരത്തുനിന്നു കുരിശുമുടിയിലേക്കു പോയ നിരപ്പ് സ്ഥലവും ഒന്നാം സ്ഥലവും റെക്ടറെ കുത്തിയ സ്ഥലവുമെല്ലാം കാണിച്ചതോടെ തെളിവെടുപ്പ് പൂർത്തിയായി. റിമാൻഡിലായിരുന്ന പ്രതിയെ രണ്ടു ദിവസത്തേക്കാണ് കാലടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ പിന്നീടു കാക്കനാട് ജയിലിലേക്ക് തിരിച്ചയച്ചു.
ബുധനാഴ്ച കാലടി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അതീവ രഹസ്യമായാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
വൻപോലീസ് സംഘവും പ്രതിയെ അനുഗമിച്ചിരുന്നു. കഴിഞ്ഞ ഒന്നിനാണ് റെക്ടറായ ഫാ. സേവ്യർ തേലക്കാട്ട് മലയാറ്റൂർ മലയിലെ ആറാം പീഡാനുഭവ സ്ഥലത്ത് കുത്തേറ്റു മരിച്ചത്.
രണ്ടിന് ഉച്ചയോടെ മലയാറ്റൂർ കുരിശുമുടിയിലെ ഒന്നാം സ്ഥലത്തിനു സമീപം ഇഞ്ചിക്കുഴിയിലുള്ള തോട്ടത്തിൽനിന്നു നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി.
കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്ത, അടിവാരത്തുള്ള സ്റ്റാളും സ്ഥലവും പ്രതി പോലീസിനു കാണിച്ചു കൊടുത്തു. പ്രതി വന്ന ഇരുചക്രവാഹനം നിർത്തിയ സ്ഥലവും പോയവഴികളും കാട്ടിക്കൊടുത്തു.
അടിവാരത്തുനിന്നു കുരിശുമുടിയിലേക്കു പോയ നിരപ്പ് സ്ഥലവും ഒന്നാം സ്ഥലവും റെക്ടറെ കുത്തിയ സ്ഥലവുമെല്ലാം കാണിച്ചതോടെ തെളിവെടുപ്പ് പൂർത്തിയായി. റിമാൻഡിലായിരുന്ന പ്രതിയെ രണ്ടു ദിവസത്തേക്കാണ് കാലടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ പിന്നീടു കാക്കനാട് ജയിലിലേക്ക് തിരിച്ചയച്ചു.
ബുധനാഴ്ച കാലടി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അതീവ രഹസ്യമായാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
വൻപോലീസ് സംഘവും പ്രതിയെ അനുഗമിച്ചിരുന്നു. കഴിഞ്ഞ ഒന്നിനാണ് റെക്ടറായ ഫാ. സേവ്യർ തേലക്കാട്ട് മലയാറ്റൂർ മലയിലെ ആറാം പീഡാനുഭവ സ്ഥലത്ത് കുത്തേറ്റു മരിച്ചത്.
രണ്ടിന് ഉച്ചയോടെ മലയാറ്റൂർ കുരിശുമുടിയിലെ ഒന്നാം സ്ഥലത്തിനു സമീപം ഇഞ്ചിക്കുഴിയിലുള്ള തോട്ടത്തിൽനിന്നു നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി.