തിരുവനന്തപുരം: വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ യോഗം എല്ലാ മാസവും വിളിക്കാനും ഇതിന്റെ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്കു സമർപ്പിക്കാനും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്കു നിർദേശം നൽകിയതായി കമ്മീഷണർ ഋഷിരാജ് സിംഗ് അറിയിച്ചു.
എക്സൈസ് ഉന്നതർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചു വനിത സിവിൽ എക്സൈസ് ഓഫീസർമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. എന്നാൽ, വനിതാ ജീവനക്കാർ നൽകിയ പരാതിയിൽ ചില ജില്ലകളിലെ ഡപ്യൂട്ടി കമ്മിഷണർമാർക്കെതിരേയും പരാതി ഉന്നയിച്ചിരുന്നു. ഇപ്പോൾ ഇവരെ തന്നെയാണു വനിത ജീവനക്കാരുടെ യോഗം വിളിച്ചു ചർച്ചചെയ്യാൻ എക്സൈസ് കമ്മീഷണർ ചുമതലപ്പെടുത്തിയത്.
കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. എല്ലാ റേഞ്ച് ഓഫീസുകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. പരാതികൾ കമ്മീഷണർ നേരിട്ടു പരിശോധിച്ചു നടപടിയെടുക്കും.മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിലെ ആരോപണം അടിസ്ഥാന രഹിതമാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.
വനിതാ ജീവനക്കാർക്കെതിരേ നടക്കുന്ന പീഡനങ്ങളെക്കുറിച്ചു പരാതിപ്പെടാൻ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വനിതാ സിവിൽ എക്സൈസ് ഓഫീസർമാരെ നിയമിച്ചിട്ടുള്ള എല്ലാ ഓഫീസുകളിലും നിലവിലുള്ള സൗകര്യങ്ങൾ ക്രമപ്പെടുത്തി ടോയ്ലെറ്റ്, വിശ്രമമുറി എന്നിവ അനുവദിച്ചിട്ടുണ്ട്. ഇവ ഇല്ലാത്ത ഓഫീസുകളിൽ ഈ വർഷം സൗകര്യമേർപ്പെടുത്തും.എല്ലാ ജില്ലകളിലും കഴിഞ്ഞ മാസങ്ങളിൽ നേരിട്ടു സന്ദർശനം നടത്തി ജീവനക്കാരുമായി ആശയവിനിമയം നടത്തിയിട്ടും ഇത്തരത്തിൽ പരാതി ആരും ഉന്നയിച്ചിട്ടില്ലെന്നും കമ്മീഷണർ അറിയിച്ചു.
എക്സൈസ് ഉന്നതർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചു വനിത സിവിൽ എക്സൈസ് ഓഫീസർമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. എന്നാൽ, വനിതാ ജീവനക്കാർ നൽകിയ പരാതിയിൽ ചില ജില്ലകളിലെ ഡപ്യൂട്ടി കമ്മിഷണർമാർക്കെതിരേയും പരാതി ഉന്നയിച്ചിരുന്നു. ഇപ്പോൾ ഇവരെ തന്നെയാണു വനിത ജീവനക്കാരുടെ യോഗം വിളിച്ചു ചർച്ചചെയ്യാൻ എക്സൈസ് കമ്മീഷണർ ചുമതലപ്പെടുത്തിയത്.
കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. എല്ലാ റേഞ്ച് ഓഫീസുകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. പരാതികൾ കമ്മീഷണർ നേരിട്ടു പരിശോധിച്ചു നടപടിയെടുക്കും.മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിലെ ആരോപണം അടിസ്ഥാന രഹിതമാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.
വനിതാ ജീവനക്കാർക്കെതിരേ നടക്കുന്ന പീഡനങ്ങളെക്കുറിച്ചു പരാതിപ്പെടാൻ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വനിതാ സിവിൽ എക്സൈസ് ഓഫീസർമാരെ നിയമിച്ചിട്ടുള്ള എല്ലാ ഓഫീസുകളിലും നിലവിലുള്ള സൗകര്യങ്ങൾ ക്രമപ്പെടുത്തി ടോയ്ലെറ്റ്, വിശ്രമമുറി എന്നിവ അനുവദിച്ചിട്ടുണ്ട്. ഇവ ഇല്ലാത്ത ഓഫീസുകളിൽ ഈ വർഷം സൗകര്യമേർപ്പെടുത്തും.എല്ലാ ജില്ലകളിലും കഴിഞ്ഞ മാസങ്ങളിൽ നേരിട്ടു സന്ദർശനം നടത്തി ജീവനക്കാരുമായി ആശയവിനിമയം നടത്തിയിട്ടും ഇത്തരത്തിൽ പരാതി ആരും ഉന്നയിച്ചിട്ടില്ലെന്നും കമ്മീഷണർ അറിയിച്ചു.