ത ളിപ്പറമ്പ്: കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരപ്പന്തൽ തീവച്ച സംഭവത്തിൽ 12 സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. എ. ചന്ദ്രബാബു, ടി.വി. വിനോദ്, ഈച്ച രാജീവൻ, അശ്വിൻ, അർജുൻ, മിഥുൻ, പ്രകാശൻ, ശ്രീനിവാസൻ, ശ്രീകാന്ത്, ഗംഗാധരൻ, അനിൽ, പ്രതീഷ് എന്നിവർക്കെതിരേയാണു കേസെടുത്തത്. പോലീസ് നോക്കി നിൽക്കെയാണു സിപിഎം പ്രവർത്തകർ പന്തൽ കത്തിച്ചത്. സംഭവസമയത്ത് അവിടെനിന്ന് ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാൻ പോലീസ് തയാറായിരുന്നില്ല.
പോരാട്ടം ബിജെപിയും സിപിഎമ്മും തമ്മിൽ
തളിപ്പറമ്പ്: വയൽക്കിളികളുടെ സമരം രണ്ടാംഘട്ടത്തിലേക്കു കടക്കുമ്പോൾ കീഴാറ്റൂര്‍ വീണ്ടും സംഘര്ഷച്ചൂടിലേക്ക്. വയല്‍ക്കിളി സമരത്തിനു രാഷ്ട്രീയവും ധാര്‍മികവുമായ പിന്തുണ നല്കി ബിജെപിയും രംഗത്തുവന്നതോടെ പോരാട്ടം സിപിഎമ്മും ബിജെപിയും തമ്മിലായി. സിപിഎമ്മിന്റെ കോട്ട യാണി വിടം.
സമരത്തോടെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം ഇവിടെയുണ്ട്. പുറത്തുനിന്നുള്ളവർ എത്തി കീഴാറ്റൂരില്‍ പ്രശ്നങ്ങള്‍ക്കു ശ്രമിക്കുന്നതായുള്ള സിപിഎം ആരോപണത്തിന്റെ കാതലും അതുതന്നെയാണ്. ഇന്നലെ വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞയുടന്‍തന്നെ ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസും നേതാക്കളും തളിപ്പറമ്പിലെത്തുകയും മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ ചെലവഴിക്കുകയും ചെയ്തു. രാത്രി ഇവര്‍ കീഴാറ്റൂരിലേക്കു പ്രകടനവും നടത്തി. കുമ്മനം രാജശേഖരനും പി.കെ. കൃഷ്ണദാസും വൈകാതെ ഡല്‍ഹിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ കണ്ടു ചര്‍ച്ച നടത്തി പ്രശ്നത്തില്‍ ഭരണപരമായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചതായി ബിജെപി നേതാക്കള്‍ പറഞ്ഞു. കീഴാറ്റൂര്‍ വയല്‍ നിലനിര്‍ത്തി പുതിയ അലൈന്മെന്റിനു ദേശീയപാത അഥോറിറ്റിയെക്കൊണ്ടു തീരുമാനമെടുപ്പിക്കുമെന്ന ഉറപ്പ് ബിജെപി നേതാക്കള്‍ വയല്‍ക്കിളികള്‍ക്കു നല്‍കിയിട്ടുണ്ട്. ഇതു നടപ്പിലായാല്‍ കീഴാറ്റൂരിലെ രാഷ്ട്രീയചിത്രം ബിജെപിക്കനുകൂലമായി തിരിയുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങളിലും പ്രവര്‍ത്തകരിലും ബിജെപിക്കു സ്വീകാര്യത വര്‍ധിക്കുമെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
വയലില്‍ കത്തിച്ച സമരപ്പന്തൽ വീണ്ടുമുയർത്താൻ വയല്‍ക്കിളികള്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചും രാഷ്ട്രീയമായും നേരിടാന്‍ സിപിഎം ഒരുങ്ങിയാല്‍ വീണ്ടും പ്രശ്നങ്ങള്‍ ഉയരാനാണു സാധ്യത.
സര്‍ക്കാര്‍ഭൂമിയില്‍ ആരെങ്കിലും കൈയേറ്റം നടത്തിയാല്‍ നേരിടുന്നതിന് ഇവിടെ സംവിധാനങ്ങളുണ്ടെന്നും പാര്‍ട്ടിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന് പറഞ്ഞു. വിരലിലെണ്ണാവുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കെതിരെ നീങ്ങേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ വയല്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ആലോചനയില്ത്തന്നെയാണു വയല്‍ക്കിളികള്‍.
പോരാട്ടം ബിജെപിയും സിപിഎമ്മും തമ്മിൽ
തളിപ്പറമ്പ്: വയൽക്കിളികളുടെ സമരം രണ്ടാംഘട്ടത്തിലേക്കു കടക്കുമ്പോൾ കീഴാറ്റൂര്‍ വീണ്ടും സംഘര്ഷച്ചൂടിലേക്ക്. വയല്‍ക്കിളി സമരത്തിനു രാഷ്ട്രീയവും ധാര്‍മികവുമായ പിന്തുണ നല്കി ബിജെപിയും രംഗത്തുവന്നതോടെ പോരാട്ടം സിപിഎമ്മും ബിജെപിയും തമ്മിലായി. സിപിഎമ്മിന്റെ കോട്ട യാണി വിടം.
സമരത്തോടെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം ഇവിടെയുണ്ട്. പുറത്തുനിന്നുള്ളവർ എത്തി കീഴാറ്റൂരില്‍ പ്രശ്നങ്ങള്‍ക്കു ശ്രമിക്കുന്നതായുള്ള സിപിഎം ആരോപണത്തിന്റെ കാതലും അതുതന്നെയാണ്. ഇന്നലെ വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞയുടന്‍തന്നെ ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസും നേതാക്കളും തളിപ്പറമ്പിലെത്തുകയും മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ ചെലവഴിക്കുകയും ചെയ്തു. രാത്രി ഇവര്‍ കീഴാറ്റൂരിലേക്കു പ്രകടനവും നടത്തി. കുമ്മനം രാജശേഖരനും പി.കെ. കൃഷ്ണദാസും വൈകാതെ ഡല്‍ഹിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ കണ്ടു ചര്‍ച്ച നടത്തി പ്രശ്നത്തില്‍ ഭരണപരമായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചതായി ബിജെപി നേതാക്കള്‍ പറഞ്ഞു. കീഴാറ്റൂര്‍ വയല്‍ നിലനിര്‍ത്തി പുതിയ അലൈന്മെന്റിനു ദേശീയപാത അഥോറിറ്റിയെക്കൊണ്ടു തീരുമാനമെടുപ്പിക്കുമെന്ന ഉറപ്പ് ബിജെപി നേതാക്കള്‍ വയല്‍ക്കിളികള്‍ക്കു നല്‍കിയിട്ടുണ്ട്. ഇതു നടപ്പിലായാല്‍ കീഴാറ്റൂരിലെ രാഷ്ട്രീയചിത്രം ബിജെപിക്കനുകൂലമായി തിരിയുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങളിലും പ്രവര്‍ത്തകരിലും ബിജെപിക്കു സ്വീകാര്യത വര്‍ധിക്കുമെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
വയലില്‍ കത്തിച്ച സമരപ്പന്തൽ വീണ്ടുമുയർത്താൻ വയല്‍ക്കിളികള്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചും രാഷ്ട്രീയമായും നേരിടാന്‍ സിപിഎം ഒരുങ്ങിയാല്‍ വീണ്ടും പ്രശ്നങ്ങള്‍ ഉയരാനാണു സാധ്യത.
സര്‍ക്കാര്‍ഭൂമിയില്‍ ആരെങ്കിലും കൈയേറ്റം നടത്തിയാല്‍ നേരിടുന്നതിന് ഇവിടെ സംവിധാനങ്ങളുണ്ടെന്നും പാര്‍ട്ടിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന് പറഞ്ഞു. വിരലിലെണ്ണാവുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കെതിരെ നീങ്ങേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ വയല്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ആലോചനയില്ത്തന്നെയാണു വയല്‍ക്കിളികള്‍.