തിരുവനന്തപുരം: അധികാര വികേന്ദ്രീകരണമെന്ന ആശയം സർക്കാർ അട്ടിമറിച്ചെന്നും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷം.
സംസ്ഥാനം നേരിടുന്ന ഈ കടുത്ത പ്രതിസന്ധി സഭാ നടപടികൾ നിർത്തി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി.
വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശിപാർശകൾ തള്ളിക്കളയുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. 2016 -17 മുതൽ 2020-21 വരെ നടപ്പാക്കേണ്ട ശിപാർശയാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ രണ്ടു ഘട്ടമായി സർക്കാരിന് സമർപ്പിച്ചത്. എന്നാൽ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മൂന്നു ബജറ്റുകൾ ധനകാര്യ മന്ത്രി അവതരിപ്പിച്ചിട്ടും പണം തദ്ദേശ സ്ഥാപനങ്ങൾക്ക് നല്‍കിയിട്ടില്ല. സംസ്ഥാന ധനകാര്യ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ 19 ശതമാനം കുറവാണ് ഈ വർഷം നല്‍കിയത്. അഞ്ചു വർഷക്കാലം ഓരോ പ്രാദേശിക സർക്കാരിനും ലഭിക്കേണ്ട തുക സർക്കാർ അറിയിക്കണമെന്ന കമ്മീഷൻ ശിപാർശ സർക്കാർ നിരാകരിച്ചു.
തദ്ദേശ സ്ഥാപനങ്ങൾക്ക് മെയിന്റനൻസ് ഗ്രാന്റ് നല്‍കേണ്ടത് ആസ്തിയുടെ അടിസ്ഥാനത്തിൽ വേണമെന്ന ആവശ്യവും നിരാകരിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വാർഷിക ഫണ്ട് 12 ഗഡുക്കളായി നല്‍കണമെന്ന ആവശ്യവും നിരാകരിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ തോമസ് ഐസക് ധനകാര്യ കമ്മീഷനു മുന്നിൽ വെച്ച പ്രധാന ആവശ്യം അദ്ദേഹം തന്നെ മന്ത്രിയായി എത്തിയപ്പോൾ മറികടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
വിനോദ നികുതിയിൽ നിന്നുള്ള വരുമാനം എട്ടുമാസമായി തദ്ദേശ സ്ഥാപനങ്ങൾക്കു നല്‍കിയിട്ടില്ല. ലൈഫ് പദ്ധതി പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നല്കി. എന്നാൽ, ഇപ്പോഴും അവർക്കു സർക്കാർ പണം നല്‍കുന്നില്ലെന്നും തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും സതീശൻ പറഞ്ഞു.
എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ സാന്പത്തിക പ്രതിസന്ധിയിലല്ലെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ വർഷം അടങ്കൽ തുകയായി 8,671 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഈ വർഷം 9,774 കോടി രൂപയാണ് അടങ്കൽ തുക. കഴിഞ്ഞ വർഷം ഈ സമയത്ത് ആകെ അനുവദിച്ച തുകയുടെ 45 ശതമാനം ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം അത് 60.6 ശതമാനമാണ്. സ്റ്റേറ്റ് ഫിനാൻസ് കമ്മീഷന്റെ നിർദേശം അതേപടി സ്വീകരിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിശുക്കനായ ഒരു മുതലാളിയുടെ നിലപാടാണ് ധനകാര്യമന്ത്രി സ്വീകരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ധനകാര്യ കമ്മീഷന്റെ നിലപാടുകൾ തിരസ്കരിക്കുന്നതു സർക്കാരിനു ഭൂഷണമല്ലെന്നു കെ.എം. മാണി പറഞ്ഞു.
യുഡിഎഫും കേരളാ കോണ്‍ഗ്രസും ബിജെപിയും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു വാക്കൗട്ട് നടത്തി.
സംസ്ഥാനം നേരിടുന്ന ഈ കടുത്ത പ്രതിസന്ധി സഭാ നടപടികൾ നിർത്തി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി.
വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശിപാർശകൾ തള്ളിക്കളയുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. 2016 -17 മുതൽ 2020-21 വരെ നടപ്പാക്കേണ്ട ശിപാർശയാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ രണ്ടു ഘട്ടമായി സർക്കാരിന് സമർപ്പിച്ചത്. എന്നാൽ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മൂന്നു ബജറ്റുകൾ ധനകാര്യ മന്ത്രി അവതരിപ്പിച്ചിട്ടും പണം തദ്ദേശ സ്ഥാപനങ്ങൾക്ക് നല്‍കിയിട്ടില്ല. സംസ്ഥാന ധനകാര്യ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ 19 ശതമാനം കുറവാണ് ഈ വർഷം നല്‍കിയത്. അഞ്ചു വർഷക്കാലം ഓരോ പ്രാദേശിക സർക്കാരിനും ലഭിക്കേണ്ട തുക സർക്കാർ അറിയിക്കണമെന്ന കമ്മീഷൻ ശിപാർശ സർക്കാർ നിരാകരിച്ചു.
തദ്ദേശ സ്ഥാപനങ്ങൾക്ക് മെയിന്റനൻസ് ഗ്രാന്റ് നല്‍കേണ്ടത് ആസ്തിയുടെ അടിസ്ഥാനത്തിൽ വേണമെന്ന ആവശ്യവും നിരാകരിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വാർഷിക ഫണ്ട് 12 ഗഡുക്കളായി നല്‍കണമെന്ന ആവശ്യവും നിരാകരിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ തോമസ് ഐസക് ധനകാര്യ കമ്മീഷനു മുന്നിൽ വെച്ച പ്രധാന ആവശ്യം അദ്ദേഹം തന്നെ മന്ത്രിയായി എത്തിയപ്പോൾ മറികടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
വിനോദ നികുതിയിൽ നിന്നുള്ള വരുമാനം എട്ടുമാസമായി തദ്ദേശ സ്ഥാപനങ്ങൾക്കു നല്‍കിയിട്ടില്ല. ലൈഫ് പദ്ധതി പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നല്കി. എന്നാൽ, ഇപ്പോഴും അവർക്കു സർക്കാർ പണം നല്‍കുന്നില്ലെന്നും തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും സതീശൻ പറഞ്ഞു.
എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ സാന്പത്തിക പ്രതിസന്ധിയിലല്ലെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ വർഷം അടങ്കൽ തുകയായി 8,671 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഈ വർഷം 9,774 കോടി രൂപയാണ് അടങ്കൽ തുക. കഴിഞ്ഞ വർഷം ഈ സമയത്ത് ആകെ അനുവദിച്ച തുകയുടെ 45 ശതമാനം ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം അത് 60.6 ശതമാനമാണ്. സ്റ്റേറ്റ് ഫിനാൻസ് കമ്മീഷന്റെ നിർദേശം അതേപടി സ്വീകരിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിശുക്കനായ ഒരു മുതലാളിയുടെ നിലപാടാണ് ധനകാര്യമന്ത്രി സ്വീകരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ധനകാര്യ കമ്മീഷന്റെ നിലപാടുകൾ തിരസ്കരിക്കുന്നതു സർക്കാരിനു ഭൂഷണമല്ലെന്നു കെ.എം. മാണി പറഞ്ഞു.
യുഡിഎഫും കേരളാ കോണ്‍ഗ്രസും ബിജെപിയും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു വാക്കൗട്ട് നടത്തി.