കൊച്ചി: സമൂഹത്തെ പടുത്തുയർത്തുന്നതിനായി സ്വയം സമർപ്പിതരാകണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയുടെ ഗവേഷണപഠനവിഭാഗമായ ലിറ്റർജിക്കൽ റിസർച്ച് സെന്റർ (എൽആർസി) സംഘടിപ്പിച്ച 55-ാമത് ദ്വിദിന സെമിനാർ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പരം അംഗീകരിക്കുകയും പങ്കുവയ്ക്കുകയും സംവാദങ്ങളിലൂടെ സമത്വത്തിലെത്തിച്ചേരുകയും ചെയ്യുക സഭാത്മക ജീവിതത്തിന്റെ അനിവാര്യ ജീവിതശൈലിയാണെന്നും കർദിനാൾ പറഞ്ഞു. സീറോ മലബാർ സഭയുടെ വളർച്ചയും നവീകരണവും ഭാവിയിലേക്കുള്ള ദിശാബോധവും എന്നതായിരുന്നു സെമിനാറിന്റെ വിഷയം. എൽആർസി ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ വിഷയാവതരണം നടത്തി.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷനായിരുന്നു. എം.പി. ജോസഫ്, ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണന്പുഴ, ഡോ. നോബിൾ മണ്ണാനത്ത്, ടോമി ജോസഫ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് എൽആർസി സെമിനാർ സംഘടിപ്പിച്ചത്.
പരസ്പരം അംഗീകരിക്കുകയും പങ്കുവയ്ക്കുകയും സംവാദങ്ങളിലൂടെ സമത്വത്തിലെത്തിച്ചേരുകയും ചെയ്യുക സഭാത്മക ജീവിതത്തിന്റെ അനിവാര്യ ജീവിതശൈലിയാണെന്നും കർദിനാൾ പറഞ്ഞു. സീറോ മലബാർ സഭയുടെ വളർച്ചയും നവീകരണവും ഭാവിയിലേക്കുള്ള ദിശാബോധവും എന്നതായിരുന്നു സെമിനാറിന്റെ വിഷയം. എൽആർസി ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ വിഷയാവതരണം നടത്തി.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷനായിരുന്നു. എം.പി. ജോസഫ്, ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണന്പുഴ, ഡോ. നോബിൾ മണ്ണാനത്ത്, ടോമി ജോസഫ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് എൽആർസി സെമിനാർ സംഘടിപ്പിച്ചത്.