തിരുവനന്തപുരം: ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു അറബിക്കടലിൽ ലക്ഷദ്വീപ് ഭാഗത്തേക്കു നീങ്ങുന്നു. ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളിൽ അതിതീവ്രമാകുമെന്നാണു മുന്നറിയിപ്പ്.
ചുഴലിക്കാറ്റിനു സാധ്യതയുള്ളതിനാൽ സംസ്ഥാനത്തു കനത്ത ജാഗ്രതാ നിർദേശമാണു നൽകിയിട്ടുള്ളത്. ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകി. ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കില്ലെന്നാണു കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, അപകടസാധ്യത പൂർണമായി തള്ളാനാവില്ല. അപകടസാധ്യത കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
കടലിൽ വിലക്ക്
കേരളം, ലക്ഷദ്വീപ് മേഖല ഉൾപ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ തമിഴ്നാട്, കന്യാകുമാരി, മാന്നാർ കടലിടുക്ക്, മാലിദ്വീപ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികളെ വിലക്കിയിട്ടുണ്ട്.
വ്യോമ- നാവിക- തീരസംരക്ഷണസേനകൾ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായി. ബേപ്പൂരിൽനിന്നു ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസ് താത്കാലികമായി നിർത്തിവച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം സ്ഥിതിഗതി വിലയിരുത്തി. കടലിലുള്ള ബോട്ടുകൾക്കു തിരികെയെത്താൻ തീരസംരക്ഷണ സേന നിർദേശം നൽകി. കഴിഞ്ഞ ദിവസം എട്ടു ബോട്ടുകളും മൂന്നു ട്രോളറുകളും അവർ തിരികെയെത്തിച്ചിരുന്നു. നാളെ വരെ കന്യാകുമാരി- മാലിദ്വീപ്, ലക്ഷദ്വീപ് മേഖല ഉൾപ്പെടുന്ന അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തീരദേശ കണ്ട്രോൾ റൂമുകൾ നാളെ വരെ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 45 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന ഇന്നു രാവിലെ തൃശൂരിലെത്തും.
ഒറ്റപ്പെട്ട കനത്ത മഴ
തെക്കൻ കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലും ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ പെയ്തേക്കും. കന്യാകുമാരി മേഖലയിലും തെക്കൻ തീരപ്രദേശങ്ങളിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകാം. കേരളം, ലക്ഷദ്വീപ് മേഖലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കാറ്റിന്റെ വേഗം 75 കിലോമീറ്റർ വരെയായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്നാട് തീരത്ത് നാലുമീറ്റർ വരെയാണ് തിരമാല സാധ്യത.
കൂടുതൽ തീവ്രമാകുന്ന ന്യൂനമർദം ലക്ഷദ്വീപ് മേഖലയിലേക്കു നീങ്ങുന്നതായാണ് വിലയിരുത്തൽ. ഇന്നലെ രാത്രി എട്ടിന് തിരുവനന്തപുരത്തിനു തെക്ക്- തെക്കു പടിഞ്ഞാറ് കിലോമീറ്റർ അകലെയാണ് ന്യൂനമർദമുള്ളത്. മിനിക്കോയ് ദ്വീപിൽനിന്ന് 280 കിലോമീറ്റർ തെക്കു കിഴക്കായി വരുമിത്. എന്നാൽ, കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്. സുദേവൻ അറിയിച്ചു.
ചുഴലിക്കാറ്റിനു സാധ്യതയുള്ളതിനാൽ സംസ്ഥാനത്തു കനത്ത ജാഗ്രതാ നിർദേശമാണു നൽകിയിട്ടുള്ളത്. ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകി. ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കില്ലെന്നാണു കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, അപകടസാധ്യത പൂർണമായി തള്ളാനാവില്ല. അപകടസാധ്യത കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
കടലിൽ വിലക്ക്
കേരളം, ലക്ഷദ്വീപ് മേഖല ഉൾപ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ തമിഴ്നാട്, കന്യാകുമാരി, മാന്നാർ കടലിടുക്ക്, മാലിദ്വീപ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികളെ വിലക്കിയിട്ടുണ്ട്.
വ്യോമ- നാവിക- തീരസംരക്ഷണസേനകൾ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായി. ബേപ്പൂരിൽനിന്നു ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസ് താത്കാലികമായി നിർത്തിവച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം സ്ഥിതിഗതി വിലയിരുത്തി. കടലിലുള്ള ബോട്ടുകൾക്കു തിരികെയെത്താൻ തീരസംരക്ഷണ സേന നിർദേശം നൽകി. കഴിഞ്ഞ ദിവസം എട്ടു ബോട്ടുകളും മൂന്നു ട്രോളറുകളും അവർ തിരികെയെത്തിച്ചിരുന്നു. നാളെ വരെ കന്യാകുമാരി- മാലിദ്വീപ്, ലക്ഷദ്വീപ് മേഖല ഉൾപ്പെടുന്ന അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തീരദേശ കണ്ട്രോൾ റൂമുകൾ നാളെ വരെ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 45 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന ഇന്നു രാവിലെ തൃശൂരിലെത്തും.
ഒറ്റപ്പെട്ട കനത്ത മഴ
തെക്കൻ കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലും ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ പെയ്തേക്കും. കന്യാകുമാരി മേഖലയിലും തെക്കൻ തീരപ്രദേശങ്ങളിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകാം. കേരളം, ലക്ഷദ്വീപ് മേഖലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കാറ്റിന്റെ വേഗം 75 കിലോമീറ്റർ വരെയായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്നാട് തീരത്ത് നാലുമീറ്റർ വരെയാണ് തിരമാല സാധ്യത.
കൂടുതൽ തീവ്രമാകുന്ന ന്യൂനമർദം ലക്ഷദ്വീപ് മേഖലയിലേക്കു നീങ്ങുന്നതായാണ് വിലയിരുത്തൽ. ഇന്നലെ രാത്രി എട്ടിന് തിരുവനന്തപുരത്തിനു തെക്ക്- തെക്കു പടിഞ്ഞാറ് കിലോമീറ്റർ അകലെയാണ് ന്യൂനമർദമുള്ളത്. മിനിക്കോയ് ദ്വീപിൽനിന്ന് 280 കിലോമീറ്റർ തെക്കു കിഴക്കായി വരുമിത്. എന്നാൽ, കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്. സുദേവൻ അറിയിച്ചു.