മറയൂർ: കൊരങ്ങണി ട്രെക്കിംഗിനിടെ കാട്ടുതീയിൽപെട്ടു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഈറോഡ് സ്വദേശികളായ വിവേക്, തമിഴ് സെൽവൽ, ദിവ്യ എന്നിവരൂടെ സംസ്കാരചടങ്ങുകൾ ഈറോഡിൽ നടന്നു. ഈറോഡ് ജില്ലയിലെ കാവുണ്ടപാടിയിൽ നടന്ന സംസ്കാര ചടങ്ങുകളിൽ തമിഴ്നാട് മന്ത്രിമാരായ കെ.എ. സെങ്കട്ടയ്യൻ, കെ.സി. കറുപ്പൻ ഉൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
അഞ്ചു ലക്ഷം രൂപ വീതം നൽകും
മറയൂർ: കൊരങ്ങണി കാട്ടുതീ അപകടത്തിൽപെട്ടവരൂടെ കുടുംബങ്ങൾക്കു തമിഴ്നാട് സർക്കാർ നാലു ലക്ഷം രൂപ വീതം അനുവദിച്ചു. ഇതിനുപുറമേ അടിയന്തര ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽനിന്ന് ഒരു ലക്ഷം രൂപയും നൽകും. ഗുരുതരമായി പൊള്ളലേറ്റവർക്ക് ഒരുലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും അനുവദിച്ചതായി മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി അറിയിച്ചു.
അഞ്ചു ലക്ഷം രൂപ വീതം നൽകും
മറയൂർ: കൊരങ്ങണി കാട്ടുതീ അപകടത്തിൽപെട്ടവരൂടെ കുടുംബങ്ങൾക്കു തമിഴ്നാട് സർക്കാർ നാലു ലക്ഷം രൂപ വീതം അനുവദിച്ചു. ഇതിനുപുറമേ അടിയന്തര ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽനിന്ന് ഒരു ലക്ഷം രൂപയും നൽകും. ഗുരുതരമായി പൊള്ളലേറ്റവർക്ക് ഒരുലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും അനുവദിച്ചതായി മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി അറിയിച്ചു.