തിരുവനന്തപുരം:നിയമങ്ങളൊന്നും തെറ്റിയ്ക്കാതെ സുരക്ഷിതമായി വണ്ടിയോടിച്ചാൽ ഒരു ബാഡ്ജ് കിട്ടും- ‘ഭയങ്കരൻ ഡ്രൈവർ’. വാഹനമോടിക്കുന്പോൾ അൻപത് അപകടങ്ങൾ വരുത്തിയാൽ കിട്ടുക മറ്റൊരു ബാഡ്ജാണ് - ‘ചതിയൻ ചന്തു'. സുരക്ഷിത ഡ്രൈവിംഗ് രീതികളും ട്രാഫിക് നിയമങ്ങളും സ്വായത്തമാക്കാൻ കേരള പോലീസ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ട്രാഫിക് ഗുരുവാണ് ഈ മുദ്രകൾ നൽകുന്നത്.
]
രസകരങ്ങളായ മറ്റു നിരവധി ബാഡ്ജുകളും ഈ ത്രീഡി വീഡിയോ ഗെയിം കളിക്കുന്നവർക്കു ലഭിക്കും. കാറുകൾ പൂർത്തിയാക്കി ട്രക്കുകൾ ഓടിക്കാൻ കഴിയുന്നവർക്ക് ‘പുലി മുരുകൻ’. അഞ്ഞൂറ് കിലോമീറ്റർ യാത്ര പൂർത്തിയാക്കിയാൽ ‘നാടോടി’ എല്ലാ പാഠങ്ങളും സൂക്ഷ്മതയോടെ അഭ്യസിക്കുന്നവർക്കും എല്ലാത്തരം കാറുകളും ഓടിച്ചു തീർത്തവർക്കുമൊക്കെ ഇങ്ങനെ ബഹുമതിമുദ്രകളുണ്ട്.
സുരക്ഷിത ഡ്രൈവിംഗ് മാത്രമല്ല കൃത്യമായ റോഡ് നിയമങ്ങൾ ഹൃദ്യസ്ഥമാക്കാനും ഈ ആപ്ലിക്കേഷൻ സഹായിക്കും. രസകരമായ വീഡിയോ ഗെയിമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് കുട്ടികൾക്കും ചെറുപ്പക്കാർക്കും മാത്രമല്ല സുരക്ഷിത ഡ്രൈവിംഗിൽ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഏറെ പ്രയോജനപ്രദമാണ്.
പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ട്രാഫിക് ഗുരുവിന്റെ പ്രകാശനം നിർവഹിച്ചു.
ഈ വീഡിയോ ഗെയിം കളിക്കുന്ന ഒരു കുട്ടി പ്രായപൂർത്തിയായി വാഹനമോടിക്കുന്പോൾ ട്രാഫിക് നിയമങ്ങളെക്കുറിച്ചു പൂർണമായി അറിവുണ്ടാകുമെന്ന് ഇതിന്റെ രൂപകൽപനയ്ക്കു നേതൃത്വം നൽകിയ എഡിജിപി നിതിൻ അഗർവാൾ പറഞ്ഞു.
കേരള പോലീസിന്റെ നിർദേശാനുസരണം റെയിൻ കണ്‍സർട്ട് ടെക്നോളജീസിന്റെ സാങ്കേതിക സഹായത്തോടെ സിഡ്കോയാണു പദ്ധതി നടപ്പാക്കിയത്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ഐഒഎസ് പ്ലാറ്റ്ഫോമിൽനിന്നും ട്രാഫിക് ഗുരു ഡൗണ്‍ലോഡ് ചെയ്യാം.
]
രസകരങ്ങളായ മറ്റു നിരവധി ബാഡ്ജുകളും ഈ ത്രീഡി വീഡിയോ ഗെയിം കളിക്കുന്നവർക്കു ലഭിക്കും. കാറുകൾ പൂർത്തിയാക്കി ട്രക്കുകൾ ഓടിക്കാൻ കഴിയുന്നവർക്ക് ‘പുലി മുരുകൻ’. അഞ്ഞൂറ് കിലോമീറ്റർ യാത്ര പൂർത്തിയാക്കിയാൽ ‘നാടോടി’ എല്ലാ പാഠങ്ങളും സൂക്ഷ്മതയോടെ അഭ്യസിക്കുന്നവർക്കും എല്ലാത്തരം കാറുകളും ഓടിച്ചു തീർത്തവർക്കുമൊക്കെ ഇങ്ങനെ ബഹുമതിമുദ്രകളുണ്ട്.
സുരക്ഷിത ഡ്രൈവിംഗ് മാത്രമല്ല കൃത്യമായ റോഡ് നിയമങ്ങൾ ഹൃദ്യസ്ഥമാക്കാനും ഈ ആപ്ലിക്കേഷൻ സഹായിക്കും. രസകരമായ വീഡിയോ ഗെയിമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് കുട്ടികൾക്കും ചെറുപ്പക്കാർക്കും മാത്രമല്ല സുരക്ഷിത ഡ്രൈവിംഗിൽ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഏറെ പ്രയോജനപ്രദമാണ്.
പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ട്രാഫിക് ഗുരുവിന്റെ പ്രകാശനം നിർവഹിച്ചു.
ഈ വീഡിയോ ഗെയിം കളിക്കുന്ന ഒരു കുട്ടി പ്രായപൂർത്തിയായി വാഹനമോടിക്കുന്പോൾ ട്രാഫിക് നിയമങ്ങളെക്കുറിച്ചു പൂർണമായി അറിവുണ്ടാകുമെന്ന് ഇതിന്റെ രൂപകൽപനയ്ക്കു നേതൃത്വം നൽകിയ എഡിജിപി നിതിൻ അഗർവാൾ പറഞ്ഞു.
കേരള പോലീസിന്റെ നിർദേശാനുസരണം റെയിൻ കണ്‍സർട്ട് ടെക്നോളജീസിന്റെ സാങ്കേതിക സഹായത്തോടെ സിഡ്കോയാണു പദ്ധതി നടപ്പാക്കിയത്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ഐഒഎസ് പ്ലാറ്റ്ഫോമിൽനിന്നും ട്രാഫിക് ഗുരു ഡൗണ്‍ലോഡ് ചെയ്യാം.