തൊടുപുഴ: ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞു സംസ്കാരം വൈകിപ്പിച്ച സംഭവത്തിൽ ഡിവൈഎസ്പി ഉൾപ്പെടെ ഏഴു പോലീസുകാർക്കെതിരേ കോടതി കേസെടുത്തു.
കല്ലൂർക്കാട് തഴുവംകുന്ന് കുളങ്ങാട്ടുപാറ മലന്പുറത്ത് രവീന്ദ്രന്റെ മകൻ രജീഷി(36)ന്റെ മൃതദേഹവുമായെത്തിയ ആംബുലൻസ് തൊടുപുഴ പാലത്തിലേക്കുള്ള പ്രവേശനകവാടത്തിൽ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തിലാണ് കേസ്.
തൊടുപുഴ ഡിവൈഎസ്പി എൻ.എൻ. പ്രസാദ്, എസ്ഐമാരായ വി.സി. വിഷ്ണുകുമാർ, എം.വൈ. പൗലോസ്, അഡീഷണൽ എസ്ഐമാരായ എ.ആർ.കൃഷ്ണൻനായർ, തോമസ് മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ ജയേഷ് ബാലകൃഷ്ണൻ, പി.എസ്. അനിൽ എന്നിവർക്കെതിരേയാണ് തൊടുപുഴ സിജെഎം കോടതി കേസെടുത്തത്.
തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സണ്‍ സഫിയ ജബാർ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് മൃതദേഹത്തെ അപമാനിക്കുക, മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കാതിരിക്കുക, അസഭ്യം പറയുക, ആയുധം കാട്ടി മരണഭയം ഉളവാക്കുക തുടങ്ങി വിവിധ വകുപ്പുകൾ അനുസരിച്ചു കേസെടുത്തത്.
കുമാരമംഗലം പാറ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിപ്രകാരം തൊടുപുഴ പോലീസ് രജീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യാനായി വിളിപ്പിച്ച രജീഷിനു പോലീസ് സ്റ്റേഷനിൽ മർദനമേറ്റതായി ആക്ഷേപമുയർന്നു.
പോലീസിന്റെ ചോദ്യംചെയ്യലിനുശേഷം വീട്ടിലേക്കു മടങ്ങിയ രജീഷ് ജീവനൊടുക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി തൊടുപുഴയിൽ പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോഴായിരുന്നു വൻ പോലീസ് സംഘം മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞത്.
വിവരമറിഞ്ഞു ജനപ്രതിനിധികളും പൊതുപ്രവർത്തകരുമടക്കം സ്ഥലത്തെത്തി വാഹനം കടത്തി വിടണമെന്നു പോലീസിനോട് അഭ്യർഥിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. പിന്നീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഇടപെടൽ ഉണ്ടായതിനെത്തുടർന്നാണ് രണ്ടു മണിക്കൂറോളം വൈകി ആംബുലൻസ് കടത്തിവിട്ടത്. ഗതാഗതം തടസപ്പെടുത്തിയെന്ന പേരിൽ നഗരസഭ അധ്യക്ഷയ്ക്കും പൊതുപ്രവർത്തകർക്കുമെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
രജീഷിനു തൊടുപുഴ സിഐ ഓഫീസിൽ ക്രൂര മർദനമേറ്റെന്ന് ആരോപിച്ച് അമ്മ ശാന്ത സിഐ എൻ.ജി. ശ്രീമോനെതിരേ നൽകിയ ഹർജിയിൽ എട്ടിനു സിജെഎം കോടതി വാദം കേൾക്കും. പോസ്റ്റുമോർട്ടത്തിൽ തലയിൽ മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവുണ്ടായിരുന്നതായും തലച്ചോറിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയിരുന്നു. സഫിയ ജബാറിനു വേണ്ടി സെബാസ്റ്റ്യൻ ജോസ്, അരുണകുമാരി എന്നിവർ ഹാജരായി.
കല്ലൂർക്കാട് തഴുവംകുന്ന് കുളങ്ങാട്ടുപാറ മലന്പുറത്ത് രവീന്ദ്രന്റെ മകൻ രജീഷി(36)ന്റെ മൃതദേഹവുമായെത്തിയ ആംബുലൻസ് തൊടുപുഴ പാലത്തിലേക്കുള്ള പ്രവേശനകവാടത്തിൽ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തിലാണ് കേസ്.
തൊടുപുഴ ഡിവൈഎസ്പി എൻ.എൻ. പ്രസാദ്, എസ്ഐമാരായ വി.സി. വിഷ്ണുകുമാർ, എം.വൈ. പൗലോസ്, അഡീഷണൽ എസ്ഐമാരായ എ.ആർ.കൃഷ്ണൻനായർ, തോമസ് മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ ജയേഷ് ബാലകൃഷ്ണൻ, പി.എസ്. അനിൽ എന്നിവർക്കെതിരേയാണ് തൊടുപുഴ സിജെഎം കോടതി കേസെടുത്തത്.
തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സണ്‍ സഫിയ ജബാർ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് മൃതദേഹത്തെ അപമാനിക്കുക, മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കാതിരിക്കുക, അസഭ്യം പറയുക, ആയുധം കാട്ടി മരണഭയം ഉളവാക്കുക തുടങ്ങി വിവിധ വകുപ്പുകൾ അനുസരിച്ചു കേസെടുത്തത്.
കുമാരമംഗലം പാറ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിപ്രകാരം തൊടുപുഴ പോലീസ് രജീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യാനായി വിളിപ്പിച്ച രജീഷിനു പോലീസ് സ്റ്റേഷനിൽ മർദനമേറ്റതായി ആക്ഷേപമുയർന്നു.
പോലീസിന്റെ ചോദ്യംചെയ്യലിനുശേഷം വീട്ടിലേക്കു മടങ്ങിയ രജീഷ് ജീവനൊടുക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി തൊടുപുഴയിൽ പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോഴായിരുന്നു വൻ പോലീസ് സംഘം മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞത്.
വിവരമറിഞ്ഞു ജനപ്രതിനിധികളും പൊതുപ്രവർത്തകരുമടക്കം സ്ഥലത്തെത്തി വാഹനം കടത്തി വിടണമെന്നു പോലീസിനോട് അഭ്യർഥിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. പിന്നീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഇടപെടൽ ഉണ്ടായതിനെത്തുടർന്നാണ് രണ്ടു മണിക്കൂറോളം വൈകി ആംബുലൻസ് കടത്തിവിട്ടത്. ഗതാഗതം തടസപ്പെടുത്തിയെന്ന പേരിൽ നഗരസഭ അധ്യക്ഷയ്ക്കും പൊതുപ്രവർത്തകർക്കുമെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
രജീഷിനു തൊടുപുഴ സിഐ ഓഫീസിൽ ക്രൂര മർദനമേറ്റെന്ന് ആരോപിച്ച് അമ്മ ശാന്ത സിഐ എൻ.ജി. ശ്രീമോനെതിരേ നൽകിയ ഹർജിയിൽ എട്ടിനു സിജെഎം കോടതി വാദം കേൾക്കും. പോസ്റ്റുമോർട്ടത്തിൽ തലയിൽ മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവുണ്ടായിരുന്നതായും തലച്ചോറിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയിരുന്നു. സഫിയ ജബാറിനു വേണ്ടി സെബാസ്റ്റ്യൻ ജോസ്, അരുണകുമാരി എന്നിവർ ഹാജരായി.