പെരുന്പാവൂർ: മലയിലെ കുരിശിന്റെ വഴിയിൽ ചോരവാർന്നു മരിച്ച ഫാ. സേവ്യർ തേലക്കാട്ടിന് അനേകായിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പെരുന്പാവൂർ ഈസ്റ്റ് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ സംസ്കാരശുശ്രൂഷകളുടെ ഭാഗമായി നടന്ന സമൂഹബലിയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു.
ഫാ. സേവ്യർ തേലക്കാട്ടിന്റെ ദാരുണമായ മരണം, കർത്താവിന്റെ സഹനത്തോടും മരണത്തോടുമുള്ള പങ്കാളിത്തമായിരുന്നു. അദ്ദേഹത്തിന്റെ അജപാലന തീക്ഷ്ണതയും സഭയോടും അധികാരികളോടുമുള്ള ആദരവും എടുത്തുപറയത്തക്കതാണ്. കുരിശുമലയുടെ വികസനത്തിന് അദ്ദേഹം വിലമതിക്കാനാവത്ത സംഭാവന നൽകി. മകന്റെ ആകസ്മിക വിയോഗത്തിൽ ഏറ്റവുമധികം വേദനിക്കുന്ന ഫാ. തേലക്കാട്ടിന്റെ അമ്മയുടെ ദുഃഖം, ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലത്തിനു സദൃശമാണെന്നും സംസ്കാരശുശ്രൂഷകൾക്കു മുന്നോടിയായി നൽകിയ സന്ദേശത്തിൽ കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
ഫാ. തേലക്കാട്ടിന്റെ സഹപാഠിയും തൃശൂർ അതിരൂപത സഹായമെത്രാനുമായ മാർ ടോണി നീലങ്കാവിൽ വചനസന്ദേശം നൽകി. എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മുൻ സഹായമെത്രാൻ മാർ തോമസ് ചക്യത്ത്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, പാല രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, സത്ന രൂപത മുൻ മെത്രാൻ മാർ മാത്യു വാണിയക്കിഴക്കേൽ എന്നിവർ സഹകാർമികരായിരുന്നു.
മൂവാറ്റുപുഴ രൂപത ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, അതിരൂപതയിലെയും വിവിധ സന്യാസസമൂഹങ്ങളിലെയും വൈദികർ, സമർപ്പിതർ, വിശ്വാസികൾ, ഫാ. തേലക്കാട്ടിന്റെ കുടുംബാംഗങ്ങൾ, സാമൂഹ്യ, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ എന്നിവരുൾപ്പെടെ വൻജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരശുശ്രൂഷകൾ. ദീപികയ്ക്കു വേണ്ടി കൊച്ചി റസിഡന്റ് മാനേജർ ഫാ. മാത്യു കിലുക്കൻ റീത്ത് സമർപ്പിച്ചു.
സഭയും വിശ്വാസി സമൂഹവും മാപ്പു നൽകുന്നു: മാർ ആലഞ്ചേരി
പെരുന്പാവൂർ: മലയാറ്റൂർ മലയിലെ കുരിശിന്റെ വഴിയിൽ ദാരുണമായി കൊല്ലപ്പെട്ട ഫാ. സേവ്യർ തേലക്കാട്ടിന്റെ (52) മരണത്തിനു കാരണക്കാരനായ മുൻ കപ്യാർ ജോണിക്കു സഭയും വിശ്വാസിസമൂഹവും പ്രാർഥനാ മനോഭാവത്തോടെ മാപ്പു നൽകുന്നുവെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ജോണിയോടു ക്ഷമിക്കാനുള്ള ആത്മശക്തി ഫാ. സേവ്യറിന്റെ കുടുംബാംഗങ്ങൾക്കും മറ്റെല്ലാവർക്കും ലഭിക്കാൻ നാം കൂട്ടായി പ്രാർഥിക്കണം. അദ്ദേഹത്തോടു ക്ഷമിക്കുന്നതിലൂടെയും കാരുണ്യത്തിന്റെ സമീപനം സ്വീകരിക്കുന്നതിലൂടെയും നമ്മിലെ ക്രിസ്തീയതയ്ക്കാണു നാം സാക്ഷ്യം വഹിക്കുന്നത്.
ജോണിയുടെ കുടുംബം പ്രത്യാശയോടെ ജീവിക്കാൻ അവർക്കായും നാം പ്രാർഥിക്കണം. നിരാശനെങ്കിലും സംഭവത്തിൽ ജോണി പശ്ചാത്താപിക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നു മനസിലാക്കാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ പശ്ചാത്താപം ആത്മാർഥയുള്ളതാവട്ടെയെന്നും അതുവഴി രക്ഷകനിൽ അഭയം തേടാനുള്ള ശക്തി അദ്ദേഹത്തിനു ലഭിക്കട്ടെയെന്നും നമ്മൾ പ്രാർഥിക്കണം - മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.
ഫാ. സേവ്യർ തേലക്കാട്ടിന്റെ ദാരുണമായ മരണം, കർത്താവിന്റെ സഹനത്തോടും മരണത്തോടുമുള്ള പങ്കാളിത്തമായിരുന്നു. അദ്ദേഹത്തിന്റെ അജപാലന തീക്ഷ്ണതയും സഭയോടും അധികാരികളോടുമുള്ള ആദരവും എടുത്തുപറയത്തക്കതാണ്. കുരിശുമലയുടെ വികസനത്തിന് അദ്ദേഹം വിലമതിക്കാനാവത്ത സംഭാവന നൽകി. മകന്റെ ആകസ്മിക വിയോഗത്തിൽ ഏറ്റവുമധികം വേദനിക്കുന്ന ഫാ. തേലക്കാട്ടിന്റെ അമ്മയുടെ ദുഃഖം, ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലത്തിനു സദൃശമാണെന്നും സംസ്കാരശുശ്രൂഷകൾക്കു മുന്നോടിയായി നൽകിയ സന്ദേശത്തിൽ കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
ഫാ. തേലക്കാട്ടിന്റെ സഹപാഠിയും തൃശൂർ അതിരൂപത സഹായമെത്രാനുമായ മാർ ടോണി നീലങ്കാവിൽ വചനസന്ദേശം നൽകി. എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മുൻ സഹായമെത്രാൻ മാർ തോമസ് ചക്യത്ത്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, പാല രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, സത്ന രൂപത മുൻ മെത്രാൻ മാർ മാത്യു വാണിയക്കിഴക്കേൽ എന്നിവർ സഹകാർമികരായിരുന്നു.
മൂവാറ്റുപുഴ രൂപത ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, അതിരൂപതയിലെയും വിവിധ സന്യാസസമൂഹങ്ങളിലെയും വൈദികർ, സമർപ്പിതർ, വിശ്വാസികൾ, ഫാ. തേലക്കാട്ടിന്റെ കുടുംബാംഗങ്ങൾ, സാമൂഹ്യ, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ എന്നിവരുൾപ്പെടെ വൻജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരശുശ്രൂഷകൾ. ദീപികയ്ക്കു വേണ്ടി കൊച്ചി റസിഡന്റ് മാനേജർ ഫാ. മാത്യു കിലുക്കൻ റീത്ത് സമർപ്പിച്ചു.
സഭയും വിശ്വാസി സമൂഹവും മാപ്പു നൽകുന്നു: മാർ ആലഞ്ചേരി
പെരുന്പാവൂർ: മലയാറ്റൂർ മലയിലെ കുരിശിന്റെ വഴിയിൽ ദാരുണമായി കൊല്ലപ്പെട്ട ഫാ. സേവ്യർ തേലക്കാട്ടിന്റെ (52) മരണത്തിനു കാരണക്കാരനായ മുൻ കപ്യാർ ജോണിക്കു സഭയും വിശ്വാസിസമൂഹവും പ്രാർഥനാ മനോഭാവത്തോടെ മാപ്പു നൽകുന്നുവെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ജോണിയോടു ക്ഷമിക്കാനുള്ള ആത്മശക്തി ഫാ. സേവ്യറിന്റെ കുടുംബാംഗങ്ങൾക്കും മറ്റെല്ലാവർക്കും ലഭിക്കാൻ നാം കൂട്ടായി പ്രാർഥിക്കണം. അദ്ദേഹത്തോടു ക്ഷമിക്കുന്നതിലൂടെയും കാരുണ്യത്തിന്റെ സമീപനം സ്വീകരിക്കുന്നതിലൂടെയും നമ്മിലെ ക്രിസ്തീയതയ്ക്കാണു നാം സാക്ഷ്യം വഹിക്കുന്നത്.
ജോണിയുടെ കുടുംബം പ്രത്യാശയോടെ ജീവിക്കാൻ അവർക്കായും നാം പ്രാർഥിക്കണം. നിരാശനെങ്കിലും സംഭവത്തിൽ ജോണി പശ്ചാത്താപിക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നു മനസിലാക്കാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ പശ്ചാത്താപം ആത്മാർഥയുള്ളതാവട്ടെയെന്നും അതുവഴി രക്ഷകനിൽ അഭയം തേടാനുള്ള ശക്തി അദ്ദേഹത്തിനു ലഭിക്കട്ടെയെന്നും നമ്മൾ പ്രാർഥിക്കണം - മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.