+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖ്യമന്ത്രി ശുഹൈബിന്‍റെ വീട്ടിൽ പോകാത്തത് തെറ്റ്: കെ. സുധാകരൻ

കണ്ണൂർ: ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഉരുകിത്തീരുന്ന മെഴുകുതിരി പോലെ, ഉപ്പിട്ട കലം പോലെ സിപിഎം ഇല്ലാതായിക്കൊണ്ടി
മുഖ്യമന്ത്രി ശുഹൈബിന്‍റെ വീട്ടിൽ പോകാത്തത് തെറ്റ്: കെ. സുധാകരൻ
കണ്ണൂർ: ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഉരുകിത്തീരുന്ന മെഴുകുതിരി പോലെ, ഉപ്പിട്ട കലം പോലെ സിപിഎം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണു കാണുന്നതെന്ന് കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി അംഗം കെ. സുധാകരൻ. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിലെ സിപിമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് വാടകയ്ക്കു നൽകി പാർട്ടിക്കാർ സ്ഥലം വിട്ടിരിക്കുന്നു. ത്രിപുരയിലും ഇനി അതാണു സ്ഥിതി. ബംഗാളിലെ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ സെക്രട്ടറിമാരും ഏരിയ സെക്രട്ടറിമാരുമടക്കം കേരളത്തിൽ വന്നു തൊഴിലിനുവേണ്ടി യാചിക്കുകയാണ്. 35 വർഷം സിപിഎം ഭരിച്ച ബംഗാളിന്‍റെ യാഥാർഥ അവസ്ഥ ഇതാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഇ.പി. ജയരാജനെ ഒരു നിമിഷംകൊണ്ടു പുറത്താക്കിയ പിണറായി വിജയൻ, തോമസ് ചാണ്ടിയുടെ പണച്ചാക്കിനു മുന്നിൽ വിയർക്കുന്ന കാഴ്ചയാണു നാം കണ്ടത്. കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയം നിർത്തണമെങ്കിൽ പിണറായി വിജയൻ തന്നെ വിചാരിക്കണം. ഇ.പി. ജയരാജന്‍റെ പത്രസമ്മേളനത്തിനു മറുപടി പറയുന്നില്ല. ഇ.പിയുടെ നിലവാരം തനിക്കില്ലെന്നു സമ്മതിക്കുന്നു. അദ്ദേഹത്തിനു ഭൗമശാസ്ത്രത്തിലും കായികശാസ്ത്രത്തിലുമൊക്കെ വലിയ വിവരമാണുള്ളത്. പിണറായി വിജയൻ നിസാര കാരണം പറഞ്ഞ് ഇ.പി. ജയരാജനെ മന്ത്രിസഭയിൽനിന്നു പുറത്താക്കിയതു ഭീമമായ പതനം ഒഴിവാക്കാൻ വേണ്ടിയാണ്. അല്ലാതെ ഒരു ബന്ധുവിന് ജോലി നൽകിയതുകൊണ്ടല്ല.

ബന്ധുവിന് ജോലി നൽകുന്നത് വലിയ കാര്യവുമല്ല. ജയരാജൻ അന്തപുരത്തിനു തീകൊളുത്തുമെന്ന് ഉറപ്പുള്ളതുകൊണ്ടാണു മന്ത്രിസഭയിൽനിന്നു പുറത്താക്കിയത്- സുധാകരൻ പറഞ്ഞു.

മണ്ണാർക്കാട്ടും മധുവിന്‍റെ വീട്ടിലും പോയ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്‍റെ വീടിന്‍റെ 10 കിലോമീറ്റർ അടുത്തുള്ള ശുഹൈബിന്‍റെ വീട്ടിൽ പോകാത്തത് സത്യപ്രതിജ്ഞാലംഘനമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.