കാസര്‍ഗോഡ്: ഭാഗ്യം ഒരു ഘോഷയാത്രപോലെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് ദേലംപാടി കാട്ടിപ്പാറ സ്വദേശി ഡി.എ. അബ്ദുള്ളക്കുഞ്ഞിയുടെ ജീവിതത്തില്‍. നാലുമാസം മുമ്പ് 60,000 രൂപയുടെ ലോട്ടറിയടിച്ചത് വെറും സാമ്പിള്‍ മാത്രമായിരുന്നു.
തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറി ടിക്കറ്റില്‍ ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും 10,000 രൂപ വീതമുള്ള 11 സമാശ്വാസ സമ്മാനങ്ങളുമാണ് ഈ അമ്പതുകാരനെ തേടിയെത്തിയത്. നറുക്കെടുക്കുന്നതിനു വെറും രണ്ടുമണിക്കൂര്‍മാത്രം മുമ്പെടുത്ത ടിക്കറ്റുകള്‍ക്കാണ് സമ്മാനം ലഭിച്ചത്.
പൊതുപ്രവർത്തകനായ അബ്ദുള്ളക്കുഞ്ഞി കോളനിക്കാരുടെ പട്ടയ അപേക്ഷകളുമായി കാസര്‍ഗോഡ് താലൂക്ക് ഓഫീസിലേക്കു പോകുമ്പോഴാണ് ഭാഗ്യടിക്കറ്റുകൾ സ്വന്തമാക്കിയത്. ചെര്‍ക്കള ബസ് സ്റ്റാന്‍ഡിലെ മധു ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ഒരേ നമ്പറിൽ 12 സീരിയലുകളിലുമുള്ള ടിക്കറ്റുകള്‍ ടിക്കറ്റൊന്നിന് 30 രൂപപ്രകാരം 360 രൂപ നല്കി വാങ്ങിയത്. ഡബ്ല്യു വി 594229 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും മറ്റു 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസസമ്മാനമായ 10,000 രൂപ വീതവുമാണ് ലഭിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി മുടങ്ങാതെ എല്ലാദിവസവും ലോട്ടറി ടിക്കറ്റെടുക്കുന്നയാളാണ് അബ്ദുള്ളക്കുഞ്ഞി.
വാടകവീട്ടിലാണു താമസിക്കുന്നത്. കാട്ടിപ്പാറയില്‍ പുതിയ വീടിന്റെ പണി നടക്കുന്നതിനിടെയാണു ഭാഗ്യം തേടിയെത്തിയത്. കടബാധ്യതകള്‍ തീര്‍ക്കാനും വീടുപണി പൂര്‍ത്തിയാക്കാനും തുക വിനിയോഗിക്കുമെന്ന് അബ്ദുള്ളക്കുഞ്ഞി പറഞ്ഞു. സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റി അംഗവും പാണ്ടി ലോക്കല്‍ സെക്രട്ടറിയുമാണ് അദ്ദേഹം. നാദിറയാണ് ഭാര്യ. എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളായ അഫ്രീന, ആഷിഖ് എന്നിവര്‍ മക്കളാണ്.
തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറി ടിക്കറ്റില്‍ ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും 10,000 രൂപ വീതമുള്ള 11 സമാശ്വാസ സമ്മാനങ്ങളുമാണ് ഈ അമ്പതുകാരനെ തേടിയെത്തിയത്. നറുക്കെടുക്കുന്നതിനു വെറും രണ്ടുമണിക്കൂര്‍മാത്രം മുമ്പെടുത്ത ടിക്കറ്റുകള്‍ക്കാണ് സമ്മാനം ലഭിച്ചത്.
പൊതുപ്രവർത്തകനായ അബ്ദുള്ളക്കുഞ്ഞി കോളനിക്കാരുടെ പട്ടയ അപേക്ഷകളുമായി കാസര്‍ഗോഡ് താലൂക്ക് ഓഫീസിലേക്കു പോകുമ്പോഴാണ് ഭാഗ്യടിക്കറ്റുകൾ സ്വന്തമാക്കിയത്. ചെര്‍ക്കള ബസ് സ്റ്റാന്‍ഡിലെ മധു ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ഒരേ നമ്പറിൽ 12 സീരിയലുകളിലുമുള്ള ടിക്കറ്റുകള്‍ ടിക്കറ്റൊന്നിന് 30 രൂപപ്രകാരം 360 രൂപ നല്കി വാങ്ങിയത്. ഡബ്ല്യു വി 594229 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും മറ്റു 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസസമ്മാനമായ 10,000 രൂപ വീതവുമാണ് ലഭിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി മുടങ്ങാതെ എല്ലാദിവസവും ലോട്ടറി ടിക്കറ്റെടുക്കുന്നയാളാണ് അബ്ദുള്ളക്കുഞ്ഞി.
വാടകവീട്ടിലാണു താമസിക്കുന്നത്. കാട്ടിപ്പാറയില്‍ പുതിയ വീടിന്റെ പണി നടക്കുന്നതിനിടെയാണു ഭാഗ്യം തേടിയെത്തിയത്. കടബാധ്യതകള്‍ തീര്‍ക്കാനും വീടുപണി പൂര്‍ത്തിയാക്കാനും തുക വിനിയോഗിക്കുമെന്ന് അബ്ദുള്ളക്കുഞ്ഞി പറഞ്ഞു. സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റി അംഗവും പാണ്ടി ലോക്കല്‍ സെക്രട്ടറിയുമാണ് അദ്ദേഹം. നാദിറയാണ് ഭാര്യ. എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളായ അഫ്രീന, ആഷിഖ് എന്നിവര്‍ മക്കളാണ്.