തിരുവനന്തപുരം: യൂത്ത് കേണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറ്റിയറ്റ് മാർച്ചിയിൽ വ്യാപക സംഘർഷം. മണിക്കൂറുകളോളം പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആർ. മഹേഷും നിരാഹാരമനുഷ്ഠിക്കുന്ന പന്തലിലേക്കും പോലീസ് ഗ്രനേഡ് പ്രയോഗം നടത്തി. ഇതേ തുടർന്ന് ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം ആരംഭിച്ചത്. സെക്രട്ടേറിയറ്റ് സമരഗേറ്റിനു മുന്നിലെത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. പ്രകടനമായി എത്തിയ പ്രവർത്തകർ യൂത്ത് കോണ്‍ഗസ്ര് അധ്യക്ഷന്റെ സമരപ്പന്തലിലേക്കു നീങ്ങി. തിരികെ എത്തിയവർ കൊടി കെട്ടിയ കമ്പുകൾ പോലീസിനു നേർക്കു വലിച്ചെറിഞ്ഞു. ഇതോടെ പോലീസും പ്രവർത്തകരും കല്ലേറ് ആരംഭിച്ചു. എം.ജി റോഡിൽ ഗതാഗതം പൂർണമായി നിലച്ചു.
പോലീസ് സമര ഗേറ്റിനു മുന്നിലും പ്രവർത്തകർ സ്റ്റാച്യു ജംഗ്ഷനിൽ നിന്നാണ് കല്ലേറ് നടത്തിയത്. തുടർന്നു പോലീസ് കണ്ണീർ വാതക പ്രയോഗം നടത്തി. അമ്പതോളം കണ്ണീർ വാതക ഷെല്ലുകളാണ് പോലീസ് പൊട്ടിച്ചത്. ഇതോടെ സെക്രട്ടേറിയറ്റ് പടിക്കൽ വിവിധ സമരങ്ങൾക്കെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കണ്ണീർ വാതകപ്രയോഗത്തിൽ പെട്ടു. പലരും റോഡിൽ തളർന്നു വീണു.
എംഎൽഎമാരായ വി.പി. സജീന്ദ്രൻ, കെ.എസ്. ശബരിനാഥൻ ഉൾപ്പെടെയുള്ളവർ യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിൽ ഇരിക്കുമ്പോഴായിരുന്നു പോലീസ് ഗ്രനേഡ് പ്രയോഗം. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാൻ, ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻക്കര സനൽ, കരകുളം കൃഷ്ണപിള്ള, ജ്യോതികുമാർ ചാമക്കാല എന്നിവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി.
യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിനു സമീപം മുദ്രാവാക്യം വിളിച്ച് നിന്ന പ്രവർത്തകർക്കു നേരെ സെക്രട്ടേറിയറ്റിനുള്ളിൽ ഉണ്ടായിരുന്ന പോലീസുകാരൻ സമരപ്പന്തലിലേക്ക് കല്ലെറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ സമരഗേറ്റിന് എത്തുന്നതിന് മുമ്പു തന്നെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ കണ്ണീർവാതക ഷെൽ പ്രയോഗിച്ചതെന്നും ഇവർ കുറ്റപ്പെടുത്തി.
ഗ്രനേഡ് പ്രയോഗത്തിലും ലാത്തിയടിയിലും കണ്ണീർവാത ഷെൽ പ്രയോഗത്തിലും യൂത്ത് കോണ്‍ഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അൻസർ, ജനറൽ സെക്രട്ടറി മനുകൃഷ്ണൻ, നേമം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്, കെപിസിസി അംഗം കെ എസ് ഗോപകുമാർ എന്നിവർക്ക് പരിക്കറ്റു. സംഘർഷത്തിനിടെ കന്റോണ്മെന്റ്സ്റ്റേഷൻ എഎസഐ സതീഷ് കുമാർ, എസ്എപി ക്യാമ്പ് സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവർക്കും പരിക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആർ. മഹേഷും നിരാഹാരമനുഷ്ഠിക്കുന്ന പന്തലിലേക്കും പോലീസ് ഗ്രനേഡ് പ്രയോഗം നടത്തി. ഇതേ തുടർന്ന് ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം ആരംഭിച്ചത്. സെക്രട്ടേറിയറ്റ് സമരഗേറ്റിനു മുന്നിലെത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. പ്രകടനമായി എത്തിയ പ്രവർത്തകർ യൂത്ത് കോണ്‍ഗസ്ര് അധ്യക്ഷന്റെ സമരപ്പന്തലിലേക്കു നീങ്ങി. തിരികെ എത്തിയവർ കൊടി കെട്ടിയ കമ്പുകൾ പോലീസിനു നേർക്കു വലിച്ചെറിഞ്ഞു. ഇതോടെ പോലീസും പ്രവർത്തകരും കല്ലേറ് ആരംഭിച്ചു. എം.ജി റോഡിൽ ഗതാഗതം പൂർണമായി നിലച്ചു.
പോലീസ് സമര ഗേറ്റിനു മുന്നിലും പ്രവർത്തകർ സ്റ്റാച്യു ജംഗ്ഷനിൽ നിന്നാണ് കല്ലേറ് നടത്തിയത്. തുടർന്നു പോലീസ് കണ്ണീർ വാതക പ്രയോഗം നടത്തി. അമ്പതോളം കണ്ണീർ വാതക ഷെല്ലുകളാണ് പോലീസ് പൊട്ടിച്ചത്. ഇതോടെ സെക്രട്ടേറിയറ്റ് പടിക്കൽ വിവിധ സമരങ്ങൾക്കെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കണ്ണീർ വാതകപ്രയോഗത്തിൽ പെട്ടു. പലരും റോഡിൽ തളർന്നു വീണു.
എംഎൽഎമാരായ വി.പി. സജീന്ദ്രൻ, കെ.എസ്. ശബരിനാഥൻ ഉൾപ്പെടെയുള്ളവർ യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിൽ ഇരിക്കുമ്പോഴായിരുന്നു പോലീസ് ഗ്രനേഡ് പ്രയോഗം. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാൻ, ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻക്കര സനൽ, കരകുളം കൃഷ്ണപിള്ള, ജ്യോതികുമാർ ചാമക്കാല എന്നിവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി.
യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിനു സമീപം മുദ്രാവാക്യം വിളിച്ച് നിന്ന പ്രവർത്തകർക്കു നേരെ സെക്രട്ടേറിയറ്റിനുള്ളിൽ ഉണ്ടായിരുന്ന പോലീസുകാരൻ സമരപ്പന്തലിലേക്ക് കല്ലെറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ സമരഗേറ്റിന് എത്തുന്നതിന് മുമ്പു തന്നെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ കണ്ണീർവാതക ഷെൽ പ്രയോഗിച്ചതെന്നും ഇവർ കുറ്റപ്പെടുത്തി.
ഗ്രനേഡ് പ്രയോഗത്തിലും ലാത്തിയടിയിലും കണ്ണീർവാത ഷെൽ പ്രയോഗത്തിലും യൂത്ത് കോണ്‍ഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അൻസർ, ജനറൽ സെക്രട്ടറി മനുകൃഷ്ണൻ, നേമം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്, കെപിസിസി അംഗം കെ എസ് ഗോപകുമാർ എന്നിവർക്ക് പരിക്കറ്റു. സംഘർഷത്തിനിടെ കന്റോണ്മെന്റ്സ്റ്റേഷൻ എഎസഐ സതീഷ് കുമാർ, എസ്എപി ക്യാമ്പ് സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവർക്കും പരിക്കേറ്റു.