തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ടു വനം വകുപ്പ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് (വിജിലൻസ്) ഇതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കും. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം. മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 16 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നു. മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 4.25 ലക്ഷം രൂപ മന്ത്രി എ.കെ.ബാലൻ കുടുംബാംഗങ്ങളെ ഏൽപിച്ചു.
വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് (വിജിലൻസ്) ഇതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കും. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം. മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 16 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നു. മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 4.25 ലക്ഷം രൂപ മന്ത്രി എ.കെ.ബാലൻ കുടുംബാംഗങ്ങളെ ഏൽപിച്ചു.