തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പു നാഷണൽ അർബൻ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ യാത്രക്കാർക്ക് സൗജന്യ അടിയന്തര വൈദ്യസഹായം നൽകുന്നു. എല്ലാ പ്രധാന ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും നടപ്പിലാക്കുന്ന പദ്ധതിയ്ക്കു വഴികാട്ടിയെന്നാണു നാമകരണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തു തമ്പാനൂർ ബസ്സ്റ്റാൻഡിൽ നാളെ വൈകുന്നേരം 6.30 ന് വഴികാട്ടി കേന്ദ്രം മന്ത്രി കെ..കെ. ശൈലജ ഉദ്ഘാടനം ചെയ്യും.
അവശരായെത്തുന്ന യാത്രക്കാർക്കു പ്രാഥമിക പരിശോധനകളും പ്രഥമ ശുശ്രൂഷയും നൽകുകയും ആവശ്യമായപക്ഷം തൊട്ടടുത്ത ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കുകയുമാണു വഴികാട്ടിയുടെ ലക്ഷ്യമെന്നു മന്ത്രി കെ.കെ. ശൈലജ പത്രസമ്മേളനത്തിൽ അറിയിച്ചു. തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രമായിട്ടാവും ഇതു പ്രവർത്തിക്കുക. യാത്രക്കിടെയുണ്ടാകുന്ന അസ്വാസ്ഥ്യം, റോഡപകടങ്ങളിൽപെടുന്നവർക്കും ഹൃദയാഘാത ലക്ഷണവുമായി എത്തുന്നവർക്കുമുള്ള പ്രഥമശുശ്രൂഷ തുടങ്ങിയ സഹായങ്ങൾ ഈ കേന്ദ്രങ്ങളിൽ നൽകും.
പ്രമേഹരോഗികളുടെ രക്തപരിശോധന, രക്തസമ്മർദം അളക്കൽ, ശരീരതൂക്കം നോക്കൽ തുടങ്ങിയ പരിശോധനസൗകര്യങ്ങളും ഇവിടെയുണ്ടാകും. ഭാഗികമായിട്ടായിരിക്കും പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നുള്ള ഡോക്ടറുടെ സേവനം ഇവിടെ ഉണ്ടാവുക. അതേസമയം, പബ്ലിക് ഹെൽത്ത് നേഴ്സുമാരുടെ സേവനം ദിവസവും രാവിലെ മുതൽ വൈകിട്ട് അഞ്ചുവരെ ലഭ്യമാകും.
കൊല്ലം, തൃശൂർ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഉടൻ തന്നെ വഴികാട്ടി കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അവശരായെത്തുന്ന യാത്രക്കാർക്കു പ്രാഥമിക പരിശോധനകളും പ്രഥമ ശുശ്രൂഷയും നൽകുകയും ആവശ്യമായപക്ഷം തൊട്ടടുത്ത ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കുകയുമാണു വഴികാട്ടിയുടെ ലക്ഷ്യമെന്നു മന്ത്രി കെ.കെ. ശൈലജ പത്രസമ്മേളനത്തിൽ അറിയിച്ചു. തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രമായിട്ടാവും ഇതു പ്രവർത്തിക്കുക. യാത്രക്കിടെയുണ്ടാകുന്ന അസ്വാസ്ഥ്യം, റോഡപകടങ്ങളിൽപെടുന്നവർക്കും ഹൃദയാഘാത ലക്ഷണവുമായി എത്തുന്നവർക്കുമുള്ള പ്രഥമശുശ്രൂഷ തുടങ്ങിയ സഹായങ്ങൾ ഈ കേന്ദ്രങ്ങളിൽ നൽകും.
പ്രമേഹരോഗികളുടെ രക്തപരിശോധന, രക്തസമ്മർദം അളക്കൽ, ശരീരതൂക്കം നോക്കൽ തുടങ്ങിയ പരിശോധനസൗകര്യങ്ങളും ഇവിടെയുണ്ടാകും. ഭാഗികമായിട്ടായിരിക്കും പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നുള്ള ഡോക്ടറുടെ സേവനം ഇവിടെ ഉണ്ടാവുക. അതേസമയം, പബ്ലിക് ഹെൽത്ത് നേഴ്സുമാരുടെ സേവനം ദിവസവും രാവിലെ മുതൽ വൈകിട്ട് അഞ്ചുവരെ ലഭ്യമാകും.
കൊല്ലം, തൃശൂർ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഉടൻ തന്നെ വഴികാട്ടി കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.