മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. സിപിഎം ശക്തികേന്ദ്രമായ മുടക്കോഴി മലയിലെ ജിത്തു എന്ന ജിതിനെ (23) യാണ് അന്വേഷണസംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ടയാളാണ് ജിതിനെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു വരികയാണ്. ഇന്ന് മട്ടന്നൂർ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതോടെ ശുഹൈബ് വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ശനിയാഴ്ച പുലർച്ചെ വീരാജ്പേട്ടയിൽനിന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയിൽ അൻവർ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടിൽ വീട്ടിൽ കെ.അഖിൽ (24), തെരൂർ പാലയോട്ടെ തൈയുള്ള പുതിയപുരയിൽ ടി.കെ.അഷ്കർ (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്നലെ വൈകുന്നരം തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതിനിടെ, കൊലയാളികൾ സഞ്ചരിച്ച വാഗൺ ആർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പാപ്പിനിശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗൺ ആർ കാറാണ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ വിവാഹത്തിനു പോകുന്നതിനുവേണ്ടി എന്നുപറഞ്ഞാണ്, ശുഹൈബ് കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ് അഖിൽ കാർ വാടകയ്ക്കെടുത്തത്. 13ന് കാർ തിരിച്ചേൽപ്പിക്കാമെന്ന് അഖിൽ പറഞ്ഞിരുന്നുവെങ്കിലും ശുഹൈബ് കൊല്ലപ്പെട്ടതിനെ തുടർന്ന് 13 ന് ഹർത്താലായിരുന്നതിനാൽ പിറ്റേന്ന് കാർ എത്തിച്ചുനൽകുകയായിരുന്നു. കാറിന്റെ വാടകയിനത്തിൽ 3000 രൂപയും കാറിലെ ചെളി വൃത്തിയാക്കാനായി 500 രൂപയും ഉടമയ്ക്ക് നൽകിയിരുന്നു. കാറുടമയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ സംഭവവുമായി ഇയാൾക്കു ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
കൊലയാളിസംഘം സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് അഷ്കറായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമികളെ ഏർപ്പാടാക്കി നൽകിയതിനും കൊലപാതകപദ്ധതി ആസൂത്രണം ചെയ്തതിനും അൻവർ സാദത്തിനും അഖിലിനും പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ശുഹൈബിനെ ആക്രമിക്കാൻ ഈ മാസം ആദ്യ ദിനത്തിൽത്തന്നെ സംഘം പദ്ധതിയിട്ടിരുന്നതായാണ് പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
കൊലപാതകം നടത്തിയതിനുശേഷം പ്രതികൾ മാറിക്കയറിയ കാറിനെക്കുറിച്ചും ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പത്തിലധികം പ്രതികളുള്ളതിനാൽ മറ്റുള്ളവർക്കുവേണ്ടി തെരച്ചിൽ നടത്തിവരികയാണ്. കൊലയാളിസംഘത്തിൽപ്പെട്ട ഒരാൾകൂടി ഇനി അറസ്റ്റിലാകാനുണ്ട്.
ശുഹൈബിനെ ആക്രമിക്കാൻ നേതൃത്വം നൽകിയ മുഖ്യസൂത്രധാരനെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ തില്ലങ്കേരിയിലെ ആകാശ്, റിജിൻ രാജ് എന്നിവരെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ച പുലർച്ചെ വീരാജ്പേട്ടയിൽനിന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയിൽ അൻവർ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടിൽ വീട്ടിൽ കെ.അഖിൽ (24), തെരൂർ പാലയോട്ടെ തൈയുള്ള പുതിയപുരയിൽ ടി.കെ.അഷ്കർ (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്നലെ വൈകുന്നരം തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതിനിടെ, കൊലയാളികൾ സഞ്ചരിച്ച വാഗൺ ആർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പാപ്പിനിശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗൺ ആർ കാറാണ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ വിവാഹത്തിനു പോകുന്നതിനുവേണ്ടി എന്നുപറഞ്ഞാണ്, ശുഹൈബ് കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ് അഖിൽ കാർ വാടകയ്ക്കെടുത്തത്. 13ന് കാർ തിരിച്ചേൽപ്പിക്കാമെന്ന് അഖിൽ പറഞ്ഞിരുന്നുവെങ്കിലും ശുഹൈബ് കൊല്ലപ്പെട്ടതിനെ തുടർന്ന് 13 ന് ഹർത്താലായിരുന്നതിനാൽ പിറ്റേന്ന് കാർ എത്തിച്ചുനൽകുകയായിരുന്നു. കാറിന്റെ വാടകയിനത്തിൽ 3000 രൂപയും കാറിലെ ചെളി വൃത്തിയാക്കാനായി 500 രൂപയും ഉടമയ്ക്ക് നൽകിയിരുന്നു. കാറുടമയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ സംഭവവുമായി ഇയാൾക്കു ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
കൊലയാളിസംഘം സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് അഷ്കറായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമികളെ ഏർപ്പാടാക്കി നൽകിയതിനും കൊലപാതകപദ്ധതി ആസൂത്രണം ചെയ്തതിനും അൻവർ സാദത്തിനും അഖിലിനും പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ശുഹൈബിനെ ആക്രമിക്കാൻ ഈ മാസം ആദ്യ ദിനത്തിൽത്തന്നെ സംഘം പദ്ധതിയിട്ടിരുന്നതായാണ് പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
കൊലപാതകം നടത്തിയതിനുശേഷം പ്രതികൾ മാറിക്കയറിയ കാറിനെക്കുറിച്ചും ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പത്തിലധികം പ്രതികളുള്ളതിനാൽ മറ്റുള്ളവർക്കുവേണ്ടി തെരച്ചിൽ നടത്തിവരികയാണ്. കൊലയാളിസംഘത്തിൽപ്പെട്ട ഒരാൾകൂടി ഇനി അറസ്റ്റിലാകാനുണ്ട്.
ശുഹൈബിനെ ആക്രമിക്കാൻ നേതൃത്വം നൽകിയ മുഖ്യസൂത്രധാരനെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ തില്ലങ്കേരിയിലെ ആകാശ്, റിജിൻ രാജ് എന്നിവരെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.