തൃശൂർ: പത്രങ്ങളാണു സംസ്കാരത്തിന്റെ കാവൽഭടന്മാരെന്ന് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. 131 വർഷം ദീപികയ്ക്കു കരുത്തോടെ നിലനിൽക്കാൻ കഴിയുമെങ്കിൽ ഇനിയും വർഷങ്ങളോളം യഥാർഥമായ ധർമപാതയിലൂടെതന്നെ മുന്നോട്ടു പോകാൻ സാധിക്കും; അതിനുള്ള മനഃസാക്ഷി ഇവിടെയുണ്ട്. ലുലു കണ്വൻഷൻ സെന്ററിൽ നടന്ന ദീപിക 131-ാം വാർഷിക ചടങ്ങിൽ ആദരം ഏറ്റുവാങ്ങി പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവുമധികം പ്രതിസന്ധികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഈ കാലഘട്ടത്തിൽ ദീപികപോലെയുള്ള ഒരു ദിനപത്രത്തിന്റെ പ്രസക്തി എടുത്തുപറയേണ്ട ആവശ്യമില്ല. സാങ്കേതികവിദ്യ ഏറെ വളർന്ന ഇക്കാലത്ത് പത്രധർമം എവിടെയാണ് തുടങ്ങുന്നത്, എവിടെയാണ് തീരുന്നത്, യഥാർഥ ധർമം എവിടെയാണ് എന്നു തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
കുട്ടികൾ എന്താണ് വായിക്കുന്നതെന്നോ കാണുന്നതെന്നോ കണ്ടെത്തി രക്ഷിതാക്കൾക്ക് ഇന്നു നിയന്ത്രിക്കാൻ സാധിക്കില്ല. എല്ലാ ദിവസവും പത്രമെടുത്ത് കൈയിൽ പിടിക്കുന്പോൾ ഭാഷയുടെ തുണ്ടുകളാണ് നമ്മൾ കൈയേന്തുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ക്രിസ്ത്യൻ മിഷണറിമാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളമിന്ന് പല മേഖലകളിലും ഒന്നാംനിരയിൽ നിൽക്കുന്നതിനു കാരണം ക്രിസ്ത്യൻ മിഷണറിമാരാണെന്ന് നിസംശയം പറയാം. നിലനിൽക്കാനുള്ള മനഃസാക്ഷിയാണ് പത്രത്തിനുവേണ്ടതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
ദീപികയുടെ ഉപഹാരം രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ റസൂൽ പൂക്കുട്ടിക്ക് സമ്മാനിച്ചു. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി.
ഏറ്റവുമധികം പ്രതിസന്ധികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഈ കാലഘട്ടത്തിൽ ദീപികപോലെയുള്ള ഒരു ദിനപത്രത്തിന്റെ പ്രസക്തി എടുത്തുപറയേണ്ട ആവശ്യമില്ല. സാങ്കേതികവിദ്യ ഏറെ വളർന്ന ഇക്കാലത്ത് പത്രധർമം എവിടെയാണ് തുടങ്ങുന്നത്, എവിടെയാണ് തീരുന്നത്, യഥാർഥ ധർമം എവിടെയാണ് എന്നു തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
കുട്ടികൾ എന്താണ് വായിക്കുന്നതെന്നോ കാണുന്നതെന്നോ കണ്ടെത്തി രക്ഷിതാക്കൾക്ക് ഇന്നു നിയന്ത്രിക്കാൻ സാധിക്കില്ല. എല്ലാ ദിവസവും പത്രമെടുത്ത് കൈയിൽ പിടിക്കുന്പോൾ ഭാഷയുടെ തുണ്ടുകളാണ് നമ്മൾ കൈയേന്തുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ക്രിസ്ത്യൻ മിഷണറിമാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളമിന്ന് പല മേഖലകളിലും ഒന്നാംനിരയിൽ നിൽക്കുന്നതിനു കാരണം ക്രിസ്ത്യൻ മിഷണറിമാരാണെന്ന് നിസംശയം പറയാം. നിലനിൽക്കാനുള്ള മനഃസാക്ഷിയാണ് പത്രത്തിനുവേണ്ടതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
ദീപികയുടെ ഉപഹാരം രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ റസൂൽ പൂക്കുട്ടിക്ക് സമ്മാനിച്ചു. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി.