തൃശൂർ: തൃശൂർ തേക്കിൻകാട് മൈതാനിയിൽ റെഡ് വോളണ്ടിയർമാർ അണിനിരന്നപ്പോൾ ചെമ്പടപൂരം. പൊള്ളുന്ന വെയിൽ കൂസാതെ ചെങ്കൊടിയുമായി ആവേശാരവങ്ങളോടെ പ്രവർത്തകർ. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വോളന്റിയർ മാർച്ച് പൊതുസമ്മേളന വേദിയായ മൈതാനത്തിൽ സംഗമിച്ചപ്പോഴേക്കും പൂരപ്പറമ്പിൽ ജനസാഗരം. വൈകുന്നേരം അഞ്ചരയോടെ സമ്മേളനം ആരംഭിച്ചശേഷവും ജനം തേക്കിൻകാട് മൈതാനത്തിലേക്കെത്തുന്നുണ്ടായിരുന്നു.
നാലു ദിവസങ്ങളിലായി നടന്ന സിപിഎം സംസ്ഥാന സമ്മേളനം തേക്കിൻകാട് മൈതാനിയിൽ ആവേശകരമായി സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ചു വൻറാലി നടത്താതെയാണു ചെമ്പട മാർച്ച് നടത്തിയത്. ഗതാഗതകുരുക്ക് ഒഴിവാക്കാനാണു റാലി ഉപേക്ഷിച്ചതെന്നു സിപിഎം നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും ഉച്ചയോടെത്തന്നെ നഗരത്തിൽ ഗതാഗതം പൂർണമായും നിരോധിക്കപ്പെട്ടു. വിവിധയിടങ്ങളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിൽ സമ്മേളനം തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
മതേതര സംവിധാനം തകർക്കാനാണു സംഘപരിവാർ ശ്രമിക്കുന്നതെന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
നാലു ദിവസങ്ങളിലായി നടന്ന സിപിഎം സംസ്ഥാന സമ്മേളനം തേക്കിൻകാട് മൈതാനിയിൽ ആവേശകരമായി സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ചു വൻറാലി നടത്താതെയാണു ചെമ്പട മാർച്ച് നടത്തിയത്. ഗതാഗതകുരുക്ക് ഒഴിവാക്കാനാണു റാലി ഉപേക്ഷിച്ചതെന്നു സിപിഎം നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും ഉച്ചയോടെത്തന്നെ നഗരത്തിൽ ഗതാഗതം പൂർണമായും നിരോധിക്കപ്പെട്ടു. വിവിധയിടങ്ങളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിൽ സമ്മേളനം തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
മതേതര സംവിധാനം തകർക്കാനാണു സംഘപരിവാർ ശ്രമിക്കുന്നതെന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.